വസ്ത്രങ്ങൾ കഴുകുന്നത് ഉമ്മയാണ്, ബാപ്പക്ക് ഒരു ടൈ കെട്ടണമെങ്കിലും ഉമ്മ വേണം ; ലുലു മാൾ സ്ഥാപകൻ യൂസഫലിയുടെ കുടുംബവിശേഷം പങ്കുവെച്ചു മകൾ

മലയാളികൾക്ക് എന്ന് അഭിമാനത്തോടെ ചൂണ്ടിക്കാണിക്കാൻ കഴിയുന്ന വ്യക്തിത്വം ആണ് വ്യവസായ പ്രമുഖൻ ആയ എം എ യൂസഫലി. കേരങ്ങളുടെ നാട്ടിൽ നിന്നും ബിസിനസിലൂടെ അത്ഭുതാവഹമായ വളർച്ച കൈവരിച്ച വ്യക്തിയാണ് യൂസഫലി. ബിസിനൺസുകാരൻ എന്നതിലുപരി നല്ലൊരു മനസ്സിന് ഉടമ കൂടിയാണ് അദ്ദേഹം. നിരവധി പേരെയാണ് യൂസഫലി കൈപിടിച്ച് ഉയർത്തിയതും ജീവൻ രക്ഷിച്ചതും. ഏത് പ്രതിസന്ധിയിലും നമുക്ക് താങ്ങായി അദ്ദേഹം എത്താറുണ്ട്. യൂസഫലി എന്ന ബിസിനെസ്സുകാരനെക്കുറിച്ചും അദ്ദേഹത്തിന്റെ വിജയകഥയും എല്ലാം നമുക്ക് കാണാപ്പാഠമാണ്.

എന്നാൽ യൂസഫലിയുടെ കുടുംബത്തെ കുറിച്ചോ യൂസഫലി എന്ന കുടുംബ നാഥൻ എങ്ങനെയാണെന്നോ പലർക്കും അറിവുണ്ടാകാനിടയില്ല. ഇപ്പോഴിതാ യൂസഫലിയുടെ ഇളയ മകളായ ഷിഫാ യൂസഫ് തന്റെ വാപ്പയെ കുറിച്ച് തുറന്ന് പറയുകയാണ്. ലോകം അറിയുന്ന ബിസിനെസ്സുകാരന്റെ വീട്ടു വിശേഷങ്ങൾ തുറന്നു പറയുകയാണ് ഷിഫാ യൂസഫ്. ആദ്യ ഘട്ടത്തിൽ തങ്ങൾ എങ്ങനെയാണു ജീവിച്ചിരുന്നതെന്നും ഇപ്പോൾ എങ്ങനെയാണെന്നും ബാപ്പ വീട്ടിൽ എങ്ങനെയാണ് പെരുമാറുന്നതെന്നും ഒക്കെയാണ് ഷിഫ അഭിമുഖത്തിൽ തുറന്നു പറയുന്നത്. ഷിഫയുടെ വാക്കുകൾ ഇങ്ങനെ…

ബാപ്പയും ഉമ്മയും വീട്ടിലെ ഒരു കാര്യത്തിലും ഒരു പരിധിയും വെച്ചിട്ടില്ല. എല്ലാവരോടും ബഹുമാനത്തോടും കരുണയോടും പെരുമാറുന്ന ബാപ്പയെ ആണ് ഞങ്ങൾ ചെറുപ്പം മുതലേ കണ്ട് വളർന്നത്. ആത്മീയതയും, വിനയവും, സത്യസന്ധതയും എല്ലാ കാര്യത്തിലും പുലർത്തണം എന്നാണ് ബാപ്പ ഞങ്ങൾക്ക് പറഞ്ഞു തന്നിട്ടുള്ളത്. ഒരു കാര്യത്തിൽ മാത്രമാണ് ബാപ്പക്ക് നിർബന്ധം ഉള്ളത്. അത് മക്കൾ എല്ലാവരും മലയാളം പഠിച്ചിരിക്കണം എന്ന കാര്യത്തിലാണ്. പിന്നെ വീട്ടിലെ എല്ലാവരും ഒരുമിച്ചിരുന്നു ആഹാരം കഴിക്കണം എന്നതാണ് മറ്റൊരു നിർബന്ധം.

ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്ന സമയത്താണ് നമ്മൾ മനസ്സ് തുറന്ന് ഒന്ന് സംസാരിക്കുന്നത്. അന്നേ ദിവസത്തെ രസകരമായ സംഭവങ്ങൾ ഓരോരുത്തരും പങ്കുവെക്കും. ബാപ്പയാകട്ടെ ജീവിതത്തിൽ താൻ പരിചയപ്പെട്ട വ്യക്തികളെക്കുറിച്ചും, അവർ നൽകുന്ന സന്ദേശവും, പ്രതിസന്ധി ഘട്ടത്തിൽ എടുത്ത തീരുമാനങ്ങളെ കുറിച്ചും ഒക്കെ നമുക്ക് പറഞ്ഞു തരും. ബാപ്പയുടെ ആ അനുഭവങ്ങൾ ഞങ്ങളുടെ വ്യക്തിജീവിതത്തിൽ പലപ്പോഴും വലിയ സഹായമായി മാറിയിട്ടുണ്ട്.അതു കൊണ്ടു തന്നെ ഞങ്ങൾ ബിസിനസിലേക്ക് കാലെടുത്തു വെച്ചപ്പോൾ ബാപ്പയുടെ അനുഭവങ്ങൾ ഞങ്ങൾക്ക് അനുഗ്രഹമായി മാറിയിട്ടുണ്ട്.

ചെറുപ്പത്തിൽ വളരെയധികം കഷ്ടപ്പെട്ടിട്ടാണ് ബാപ്പ ഈ നിലയിൽ ഇന്ന് എത്തിയത്. രണ്ട് ബെഡ്‌റൂം മാത്രമുള്ള വീട്ടിൽ നിന്നാണ് ഉപ്പ ഇന്ന് ഇക്കണ്ട ലോകങ്ങളിൽ എല്ലാം അത്യാധുനിക സൗകര്യങ്ങളുള്ള വലിയ വീടുകൾ നിർമ്മിച്ചത്. ബാപ്പ എല്ലായിപ്പോഴും യാത്രകളും മറ്റുമായി വലിയ തിരക്കിലായിരിക്കും. അതിനിടയിൽ ഞങ്ങളുടെ ജന്മദിനം ഓർത്തു വെക്കാനോ, വിഷ് ചെയ്യാനോ, സമ്മാനങ്ങൾ വാങ്ങി നൽകാനോ ഒക്കെ ബാപ്പ മറക്കും. എന്നാൽ യാത്രകൾ കഴിഞ്ഞു തിരികെ വരുമ്പോൾ നമുക്കായി എന്തെങ്കിലുമൊക്കെ സമ്മാനങ്ങൾ ബാപ്പ എപ്പോഴും കരുതാറുണ്ട്.

ഉമ്മയെ പറ്റി പറയുകയാണെങ്കിൽ ബാപ്പയുടെയും ഞങ്ങളുടെയും നിഴലാണ് ഉമ്മ. എളിമയുടെയും സ്നേഹത്തെയും പര്യായം. ബാപ്പക്ക് ഇപ്പോഴും ടൈ കെട്ടണമെങ്കിൽ പോലും ഉമ്മ വേണം. നമ്മൾ അതിനു കളിയാക്കുമ്പോൾ ഉപ്പ ഉമ്മയെ കെട്ടിപ്പിച്ചുകൊണ്ടു പറയും അവൾ കെട്ടിതന്നാലേ ശെരിയാകൂ എന്ന്. ബാപ്പയുടെ വസ്ത്രങ്ങളൊക്കെ ഇപ്പോഴും കഴുകുന്നത് ഉമ്മയാണ്. ആർഭാട ജീവിതത്തോട് ഒട്ടും താല്പര്യം ഉള്ള ആളല്ല ഉമ്മ. ഞങ്ങളെ എളിമയുള്ളവരാക്കി വളർത്തിയതും പഠിപ്പിച്ചതും ഉമ്മയാണ്. ഇതാണ് ഇളയ മകൾ ഷിഫ പങ്കുവെച്ച കുടുംബ വിശേഷങ്ങൾ. ഇപ്പോൾ മൂന്നു പെൺകുട്ടികളും ഭർത്താവിനോടൊപ്പം നിരവധി ബിസിനസ് സ്ഥാപനങ്ങൾ നോക്കി നടത്തി വരികയാണ് ഷിഫാ. ബിസിനസ്സുകാരനായ ഷെറൂണ് ആണ് ഷിഫയുടെ ഭർത്താവ്.

 

 

x