ഇതാണ് ബസ്സിൽ വെച്ച് കയറിപ്പിടിച്ചവനെ ചവിട്ടികൂട്ടിയ യുവതി ; വൈറലായ യുവതിക്ക് പറയാനുള്ളത്

ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ തന്നെ തുടർച്ചയായി ശല്യപ്പെടുത്തിയ മദ്യപനെ ചവിട്ടികൂട്ടി യാത്രക്കാരി. ഈ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വയനാട് പടിഞ്ഞാറത്തറയ്ക്കു സമീപമാണ് സംഭവം നടക്കുന്നത്. ബസ്സിൽ യാത്ര ചെയ്യവേ അടുത്ത് വന്നിരുന്ന മദ്യപൻ പലതവണ മുന്നറിയിപ്പു നൽകിയിട്ടും ശല്യം തുടർന്നതോടെയാണ് യുവതി ഇയാളെ കായികമായി നേരിടുന്നത്. സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതോടെ ആ വീഡിയോയിലെ യുവതി ആരാണെന്ന് അന്വേഷണത്തിലായി സോഷ്യൽ ലോകം. ഇപ്പോഴിതാ ആ യുവതിയെ കണ്ടെത്തിയിരിക്കുകയാണ്.

വയനാട് പനമരം കാപ്പുഞ്ചാല്‍ സ്വദേശിനിയായ സന്ധ്യയാണ് ശല്യം ചെയ്ത പൂവാലനെ കൈകാര്യം ചെയ്തു വൈറലായി മാറിയ ആ യുവതി. കഴിഞ്ഞ ദിവസം മാനന്തവാടി-കല്‍പ്പറ്റ റൂട്ടില്‍ പടിഞ്ഞാറത്തറ ടൗണിൽ വെച്ചായിരുന്നു സംഭവം അരങ്ങേറുന്നത്. നാലാം മൈലില്‍ നിന്നുമാണ് സന്ധ്യ ആ ബസില്‍ കയറുന്നതു. ബസിൽ കയറിയ സന്ധ്യ മുൻവശത്തുള്ള വാതിലിനു സമീപമുള്ള സീറ്റിൽ ഇരിക്കുകയായിരുന്നു. അപ്പോഴാണ് പടിഞ്ഞാറത്തറയില്‍ ഒരാൾ ഇതേ ബസ്സിൽ കയറുന്നതും സന്ധ്യയുടെ അരികിൽ വന്ന് ഇരിക്കുന്നതും. ആൾ മദ്യപിച്ചിട്ടുണ്ടെന്ന് ആദ്യമേ മനസിലായെങ്കിലും സന്ധ്യ ഒന്നും പറഞ്ഞില്ല.

എന്നാൽ അല്‍പസമയം കഴിഞ്ഞപ്പോഴേക്കും ഇയാള്‍ സന്ധ്യയെ ശല്യപ്പെടുത്താന്‍ തുടങ്ങി. ബാക്കിൽ ഒഴിഞ്ഞു കിടക്കുന്ന സീറ്റിലേക്ക് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ തയാറായില്ല. കുറച്ചു കഴിഞ്ഞപ്പോൾ ഇയാൾ സന്ധ്യയുടെ കയ്യിൽ കേറി പിടിക്കാൻ തുടങ്ങി. അങ്ങനെ സന്ധ്യ പ്രതികരിച്ചപ്പോൾ സഹയാത്രികരും കണ്ടക്ടറും സന്ധ്യക്ക് പിന്തുണയുമായി എത്തിയതോടെ മദ്യപൻ ബസില്‍ നിന്ന് ഇറങ്ങി. ബസ്സിൽ നിന്നും ഇറങ്ങിയ ഇയാള്‍ അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും അസഭ്യം പറയുകയും ചെയ്തു. എന്നാൽ സന്ധ്യ ഒന്നും മിണ്ടിയില്ല.

അപ്പോഴേക്കും ഇയാൾ ബസിനു മുന്നില്‍ കയറി നിന്നു തടയുകയും കമ്പിക്കു മുകളിലൂടെ കയ്യിട്ടു സന്ധ്യയുടെ ദേഹത്തു തോണ്ടുകയും ചെയ്തു. ഇത്രയും ആയതോടെ സന്ധ്യ ബസ്സിൽ നിന്നും ചാടിയിറങ്ങി മദ്യപനെ കായികമായി നേരിടുകയായിരുന്നു. ‘ഇനിയൊരു പെണ്ണിന്റെ ദേഹത്തും ഇവൻ കൈവയ്ക്കരുതെന്നും നമ്മള്‍ മിണ്ടുന്നില്ലെന്നു വിചാരിച്ചാണോ ഇങ്ങനെയൊക്കെ പെരുമാറുന്നതെന്നും’ ചോദിച്ചാണ് വിഡിയോയിൽ സന്ധ്യ മദ്യപാനിയെ നേരിടുന്നത്. ‘കൊന്നിട്ടു ജയിലിൽ പോയാലും വേണ്ടില്ല നായേ’ എന്നും പറയുന്നത് വിഡിയോയിലുണ്ട്. സത്രീകളടക്കമുള്ള സഹയാത്രികരെല്ലാം അയാള്‍ക്കു രണ്ടെണ്ണം കൂടി കൊടുക്കാൻ പറഞ്ഞതായും സന്ധ്യ പറയുന്നു.

x