അവസാനം ഞാൻ അച്ഛനെ വിളിച്ചു കരഞ്ഞു പറഞ്ഞു, അമ്മയുടെ കൂടെ ഇനി ജീവിക്കില്ല എന്ന് – വെളിപ്പെടുത്തലുമായി മാളവിക ജയറാം
മലയാളികളുടെ പ്രിയപ്പെട്ട താരപുത്രി എന്ന പദവിയില്‍ നിന്നും ഇഷ്ടപ്പെട്ട നടി എന്ന പദവിയിലേക്ക് എത്തിയ വ്യക്തിയാണ് മാളവിക ജയറാം. ബിഗ് സ്‌ക്രീനില്‍ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടിലെങ്കിലും അടുത്തിടെ ഇറങ്ങിയ മ്യൂസിക് വീഡിയോയില്‍ അഭിനയിച്ചു കൊണ്ട് അഭിനയത്തില്‍ തന്റെ അരങ്ങേറ്റം കുറിച്ചിരുന്നു.മലയാളികളുടെ എക്കാലത്തേയും ഇഷ്ടപ്പെട്ട താരദമ്പതികളാണ് ജയറാമും, പാര്‍വതിയും. താരപുത്രി ഈ അടുത്തിടെ ഒരു പരസ്യ ച്ിത്രത്തിലും അഭിനയിച്ചു കഴിഞ്ഞു. ഇനി സിനിമയിലേക്കുള്ള മാളവികയുടെ അരങ്ങേറ്റത്തിനു വേണ്ടിയാണ് മലയാളികള്‍ അക്ഷമയോടെ കാത്തിരിക്കുന്നത്. മോഡലിംഗിലാണ് തനിക്ക് താല്‍പര്യമെന്ന് മാളവിക പറഞ്ഞിരുന്നു.
മലയാള സിനിമയില്‍ മികച്ച നായക കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ നടനാണ് ജയറാം. ഒരു പാട് നല്ല കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക ജയറാം സമ്മാനിച്ചിട്ടുണ്ട്. 80 കളിലും 90 കളിലും മുന്‍ നിര നായികമാരില്‍ ഒരാളായി മലയാള സിനിമയുടെ അരങ്ങ് വാണിരുന്ന പ്രിയ നടിയാണ് പാര്‍വതി ജയറാം. മകന്‍ കാളിദാസനും ഇതിനോടകം, മലയാളം, തമിഴ് സിനിമകളില്‍ തന്റെ അഭിനയമികവ് കൊണ്ട് പ്രശസ്തി നേടി കഴിഞ്ഞിരിക്കുകയാണ്. ലോക്ക് ഡൗണ്‍ സമയത്ത് മാളവിക അഭിനയതളരിയില്‍ പങ്കെടുത്ത്ത് വലിയ വാര്‍ത്തയായിരുന്നു. സിനിമ.ിലേക്കുള്ള മുന്നൊരക്കമാണോ ഇതെന്ന്് എന്നായിരുന്നു ആരാധകരുടെ ചോദ്യം. ഈ അഭിനയ കളരിയില്‍ നിരവധി തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളും പങ്കെടുത്തിരുന്നു. സൂഫിയും സുജാതയും എന്ന സിനമയിലെ നായക കഥാപാത്രത്തില്‍ എത്തിയ ദേവ് മോഹന്‍, തെലുങ്ക് നടി നീഹാരിക കോണീടലോ, മോഡല്‍ ശ്രുതി, നടന്‍ സൗരഭ് ഗോയല്‍ എന്നിവര്‍ക്കൊപ്പമാണ് മാളവിക അഭിനയ കളരിയില്‍ പങ്കെടുത്തത്.
ഇതിനു ശേഷമാണ് മ്യൂസിക് ആല്‍ബത്തില്‍ മാളവിക അഭിനയിച്ചത്. മായം സെയ്തായ പൂവേ എന്ന മ്യൂസിക് ആല്‍ബത്തില്‍ അശോക് സെല്‍വന്റെ നായിക ആയിട്ടാണ് അഭിനയിച്ചത്. തന്റെ വിശേഷങ്ങള്‍ പങ്കു വയ്ക്കുകയായിരുന്നു മാളവിക, അതിനിടയിലാണ് ചെറുപ്പ കാലത്തെ ചില കുസൃതികളും പറഞ്ഞത്. ‘അമ്മയുടെ സിനമകള്‍ അധികം കാണാറില്ല. ചെറുപ്പത്തില്‍ അമ്മയുടെ സിനിമകള്‍ കണ്ട് കരയുമായിരുന്നു. അതിനു ശേഷമാണ് അമ്മയുടെ സിനിമകള്‍ കാണുന്നത് നിര്‍ത്തിയതെന്ന് മാളവിക പറയുന്നത്.
അച്ഛന്റെ സിനിമകളും കണ്ണന്റെ സിനിമകളും കാണാറുണ്ടെന്നാണ് മാളവിക പറഞ്ഞത്. അമ്മയ്ക്ക് കണക്ക് നന്നായി അറിയാമായിരുന്നു. എന്നെ കണക്ക് പഠിപ്പിക്കാറുള്ളത് അമ്മയാണ്. ചെറുതായിരിക്കുമ്പോള്‍ കണക്ക് പഠിപ്പിക്കുന്ന സമയത്ത് അമ്മ വഴക്ക് പറഞ്ഞതിന് ഞാന്‍ കരഞ്ഞ് അച്ഛനെ ഫോണ്‍ വിളിച്ച്, അമ്മയുടെ കൂടെ ഇനി ജീവിക്കില്ല, എന്നൊക്കെ പറഞ്ഞിരുന്നു. അച്ഛന്‍ ഷൂട്ടിംഗ് ലോക്കേഷനില്‍ ആയിരുന്നു, കരച്ചില്‍ കേട്ട് വല്ലാതെ പേടിച്ചു. പിന്നെ അമ്മ പറഞ്ഞപ്പോഴാണ് കാര്യങ്ങള്‍ ഒക്കെ അറിഞ്ഞതെന്നും മാളവിക പറയുന്നു.
മിക്ക താരപുത്രികളും താരങ്ങളും നേരിട്ട പോലെ മാളവികയും ബോഡി ഷെയിമിംഗ് നേരിട്ടിരുന്നു എന്നും താരം കൂട്ടിചേര്‍ത്തു. പണ്ട് കുറച്ച് തടി ഉണ്ടായിരുന്നപ്പോള്‍ ബോഡി ഷെയിംമിംഗ് വല്ലാതെ പേടിച്ചിരുന്നു. പിന്നീടാണ് ജീവിതം ഒന്നെയുള്ളുവെന്നും നമുക്ക് ഇഷ്ടമുള്ളത് ചെയ്യുകയാണ് വേണ്ടതെന്നും മനസ്സിലാക്കിയത്. അങ്ങനെയാണ് മോഡലിംഗിലോട്ടും അഭിനയ കളരിയിലേക്കും ഒക്കെ എത്തിയതെന്ന് മാളവിക പറയുന്നു. താരപുത്രിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റത്തിനു വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.