ഈ ലോകത്തിൽ എന്തൊക്കെ നേടിയാലും അവളുണ്ടാക്കിയ നഷ്ടം നികത്താനാകില്ല, ജീവിതത്തിൽ മുന്നോട്ട് നീങ്ങുവാനുള്ള സർവ്വ ശക്തിയും ഊർജ്ജവും ലഭിക്കുന്നത് അവളുടെ ഓർമ്മകളിൽ നിന്നു മാത്രമാണ്: ഭാര്യയുടെ വേർപാടിൻ്റെ നാലാം വാർഷികത്തിൽ കണ്ണ് നനയിക്കുന്ന കുറിപ്പുമയി ബിജു നാരായണൻ

മലയാളികളുടെ പ്രിയ ഗായകനാണ് ബിജു നാരായണൻ. അദ്ദേഹത്തിന്റെ ഭാര്യ അകാലത്തിൽ പൊലിഞ്ഞിരുന്നു. അദ്ദേഹത്തെ സ്‌നേഹിക്കുന്നവർക്കും ഇത് ഒരു സങ്കട വാർത്തയായിരുന്നു. ഇപ്പോഴിതാ വേർപാടിന്റെ നാലാം വർഷം അദ്ദേഹം പങ്കിട്ട വാക്കുകളാണ് വൈറലായി മാറുന്നത്.

വേർപാടിന്റെ നാലാം വർഷം.ഇന്ന് ഓഗസ്റ്റ് 13. എൻ്റെ ജീവിതത്തിലെ ഒരിക്കലും നികത്താൻ സാധിക്കാത്ത നഷ്ടം സംഭവിച്ച ദിവസം. എൻ്റെ എല്ലാമെല്ലാമായ പ്രിയ പത്നി ശ്രീലതയുടെ വിയോഗം സംഭവിച്ച ദിവസo. ഈ ലോകത്തിൽ എന്തൊക്കെ നേടിയാലും ഈ നഷ്ടം നികത്താൻ ഒരിക്കലും സാധ്യമാകില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. ജീവിതത്തിൽ മുന്നോട്ട് നീങ്ങുവാനുള്ള സർവ്വ ശക്തിയും ഊർജ്ജവും ലഭിക്കുന്നത് എൻറെ ശ്രീലതയുടെ ഓർമ്മകളിൽ നിന്നു മാത്രമാണ്.

ആകസ്മികമായി എനിക്കുണ്ടായ നഷ്ടം പോലെ ജീവിതത്തിൽ ഓരോരുത്തർക്കും സങ്കടങ്ങളും ദുരിതങ്ങളും ഇന്ന് സർവ്വസാധാരണമാണ്. എന്തൊക്കെ സംഭവിച്ചാലും തരണം ചെയ്യാൻ നാം പഠിച്ചേ തീരൂ,ഇതിനിടയിൽ അപ്രതീക്ഷിതമായാണ് ആസ്‌ത്രേലിയിലെ മെൽബണിൽ നിന്നും രേണുകാ വിജയകുമാരൻറെ അകലുന്ന ജീവൻ എന്ന ഒരു ഗാനം എന്നിലേക്കെത്തിയത്.

യാദൃച്ഛികമെങ്കിലും എൻ്റെ ജീവിതം അതേപടി പകർത്തിയ ഗാനമായിട്ടാണ് എനിക്കനുഭവപ്പെട്ടത്. ഒരിക്കലും മറക്കാൻ കഴിയാത്ത ആ വരികൾ എൻറെ ഹൃദയം തൊട്ടറിഞ്ഞ പ്രതീതി നൽകുന്നു എന്നത് വാക്കുകളിലൂടെ പറഞ്ഞറിയിക്കാൻ കഴിയില്ല. അതിൻ്റെ തിരക്കഥയും ദ്യശ്യാവിഷ്ക്കരണവും (ഓരോ രംഗങ്ങളും) അവസാന നാളുകളിൽ ശ്രീലതയുമായുണ്ടായ നിമിഷങ്ങൾ തന്നെയായി എനിക്കനുഭവപ്പെട്ടു.
എന്തായാലും നല്ലൊരു സന്ദേശം നൽകുന്ന ഈ ഗാനം കാണാത്തവരാരെങ്കിലുമുണ്ടെങ്കിൽ കാണണം. ഈ ഗാനം അവൾക്കായി സമർപ്പിക്കുക മാത്രമാണ് ഈ ഓർമ്മ ദിനത്തിൽ എനിക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം.

Articles You May Like

x