മലയാളം സിനിമയ്ക്ക് ഇത്, നഷ്ടങ്ങളുടെ വര്‍ഷമാണ്. നിരവധി കലാ പ്രതിഭകളാണ് ഈ അടുത്ത വര്‍ഷങ്ങളിലായി മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ സൗത്ത് ഇന്ത്യയിലെ ഒരു അതുല്യ പ്രതിഭയുടെ അപ്രതീക്ഷിത മരണ വാര്‍ത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമ ലോകം. തന്റെ അഭിനയ മികവ് കൊണ്ട്, സിനിമ പ്രേഷകരെ ഞെട്ടിച്ച തെന്നിന്ത്യയിലെ ഒരു പ്രമുഖ നടനായ, പ്രതാപ് പോത്തന്റെ അപ്രതീക്ഷിത മരണ വാര്‍ത്ത അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് സൗത്ത് ഇന്ത്യ മുഴുവനും. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നൂറിലധികം സിനിമകളില്‍ അഭിനയിച്ച നടനും അതേ സമയം സംവിധായകനും ആണ് ഇദ്ദേഹം. പ്രതാപ് പോത്തന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് എത്തിയിരിക്കുകയാണ് സിനിമ നടന്‍ പൃഥ്വിരാജ് സുകുമാരന്‍. സഹപ്രവര്‍കനും സുഹൃത്തും ഒക്കെയായ നടന്റെ അവിചാരിതമായ മരണത്തില്‍ അദ്ദേഹത്തിനുണ്ടായ വേദനയും ഞെട്ടലും വാക്കുകള്‍ കാണാം. തെന്നിന്ത്യയിലെ മറ്റ് താരങ്ങളും പ്രതാപ് പോത്തന്റെ മരണത്തില്‍ അനുശോചനം അറിയിച്ചിട്ടുണ്ട്.
ആ മഹാ നടന്റെ വിയോഗത്തില്‍ സ്തംഭിച്ചിരിക്കുകയാണ് മലയാളികള്‍. 1978 ല്‍ ഇറങ്ങിയ ആരവം എന്ന സിനിമയിലൂടെയാണ് പ്രതാപ് പോത്തന്‍ സിനിമയില്‍ എത്തുന്നത്. പിന്നീട്, മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് നേടി കൊടുത്ത തകര എന്ന സിനിമയില്‍ പ്രധാന കഥാപാത്രമായി അഭിനയിച്ചു. അതിനു ശേഷം, ഉലക നായകന്‍ കമല ഹാസന്റെ ഒപ്പം, കെ. ബാലചന്ദ്രന്‍ സംവിധാനം ചെയ്ത വരുമയിന്‍ നിറം സിവപ്പ് എന്ന തമിഴ് സിനിമയില്‍ അഭിനയിച്ചിരുന്നു.
മികച്ച സംവിധായകനുള്ള ഇന്ദിര ഗാന്ധി അവാര്‍ഡ്, 1985 ല്‍ അദ്ദേഹം സംവിധാനം ചെയ്ത ആദ്യ സിനിമയായ, മീണ്ടും ഒരു കാതല്‍ കഥൈ എന്ന തമിഴ് സിനിമയ്ക്ക്് ലഭിച്ചിരുന്നു. മലയാളത്തില്‍ ഋതുഭേദം എന്ന സിനിമയിലൂടെയാണ് സംവിധായകന്റെ കുപ്പായം അണിഞ്ഞത്. ആ സിനിമയ്ക്കും മികച്ച സംവിധായകനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. പപ്പു, അയാളും ഞാനു തമ്മില്‍, 22 ഫീമെയില്‍ കോട്ടയം, ത്രി ഡോട്‌സ്, ഇടുക്കി ഗോള്‍ഡ്, ബാഗ്ലൂര്‍ ഡെയ്‌സ്, മുന്നറിയിപ്പ്, എസ്ര, ഉയരേ, സി.ബി.ഐ 5 ദ് ബ്രെയിന്‍ എന്നിങ്ങനെ, നൂറിലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
70 -ാം വയസ്സിലാണ് പ്രതാപ് പോത്തന്‍ ലോകത്തോട് വിട വാങ്ങിയത്. ചെന്നൈയില്‍ വച്ചായിരുന്നു മരണം നടന്നത്. ചെന്നൈയില്‍ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉറക്കത്തിലുള്ള സ്വാഭാവിക മരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംസ്‌കാരം നാളെ രാവിലെ 10 ന് ചെന്നൈയിലെ ന്യൂ ആവടി റോഡില്‍ ശ്മശാനത്തില്‍ വച്ചായിരിക്കും. നടന്റെ അപ്രതീക്ഷിത മരണത്തില്‍ പൃഥ്വിരാജ് അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു, ‘റസ്റ്റ് ഇന്‍ പീസ് അങ്കിള്‍, നിങ്ങളെ മിസ് ചെയും’ എന്നായിരുന്നു പൃഥ്വിരാജിന്റെ വാക്കുകള്‍. ‘നിങ്ങളെ അറിയാനും നിങ്ങള്‍ക്കൊപ്പം സമയം ചിലവഴിക്കാനും സാധിച്ചത്, ഒരു പ്രിവിലേജ് ആയി കാണുന്നു’ എന്നായിരുന്നു സുപ്രിയയുടെ വാക്കുകള്‍. സിനിമ മോഖലിയിലെ നിരവധി താരങ്ങള്‍ മഹാ നടന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
ഇടവേളയ്ക്ക് ശേഷം, മലയാള സിനിമയില്‍ തിരിച്ചെത്തിയ പ്രതാപ് പോത്തന്‍, വ്യത്യസ്തമാര്‍ന്ന വേഷങ്ങളിലൂടെ അഭിനയ രംഗത്ത് വീണ്ടും സജീവമായ സമയത്തായിരുന്നു അപ്രതീക്ഷിതമായ മരണം സംഭവിച്ചത്. മോഹന്‍ലാല്‍ നായകനായെത്തുന്ന ബറോസ് : നിധി കാക്കും ഭൂതം എന്ന സിനമയിലാണ് അവസാനമായി അഭിനയിച്ചത്.
മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…
'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…
ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…
നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…