ചേട്ടൻ മരിച്ചിട്ട് ശ്രീനിവാസനും ഭാര്യയും മക്കളും കാണാൻ പോയില്ല, പക്ഷെ സുരേഷ് ഗോപിയുടെ മകളുടെ റിസപ്ഷന് പോകാൻ അനാരോഗ്യം ഒരു പ്രശ്‌നമല്ല, കലാകാരന്മാർ ആകുമ്പോഴെങ്കിലും മനസിത്തിരി വിശാലമാകണം: ശാന്തിവിള ദിനേശ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീനിവാസൻ. നർമ്മത്തിനു പുതിയ ഭാവം നൽകിയ ശ്രീനി സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചു. കഴിഞ്ഞ കുറച്ചുനാളുകളായി രോ​ഗത്തിന്റെ പിടിയിലാണ്. അനാരോ​ഗ്യത്തിനിടയിലും തൊപു പരിപാടികളിൽ പങ്കെടുക്കാറുണ്ട്

ഇപ്പോളിതാ ശ്രീനിവാസനെതിരെ തുറന്നടിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ശാന്തിവിള ദിനേശ്. തന്റെ സഹോദരൻ മരിച്ചപ്പോൾ ശ്രീനിവാസൻ കാണാൻ പോയില്ലെന്നാണ് ശാന്തിവിള ദിനേശ് ആരോപിക്കുന്നത്. ശ്രീനിവാസൻ മാത്രമല്ല മക്കളായ ധ്യാനും വിനീതും പോലും പോയില്ലെന്നാണ് ശാന്തിവിള ദിനേശ് യൂട്യൂബ് ചാനലിലൂടെ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

രണ്ടാഴ്ച മുമ്പൊരു വാർത്ത കണ്ടു, പികെ രവീന്ദ്രൻ അന്തരിച്ചുവെന്ന്. നമ്മുടെ നടൻ ശ്രീനിവാസന്റെ ജ്യേഷ്ഠനാണ്. ഉണ്ണി മാസ്റ്ററുടേയും പികെ ലക്ഷ്മിയുടേയും മകനാണ്. ഭാര്യ ഭാനുമതി, സന്ദീപ്, സുമിത്ത് എന്നീ രണ്ട് മക്കൾ. സന്ദീപ് ചില തമിഴ് സിനിമകളിലൊക്കെ അഭിനയിച്ചിട്ടുണ്ട്. ശ്രീനിവാസനെ കൂടാതെ വനജയും രാജഗോപാലുമാണ് സഹോദരങ്ങൾ. ഒരുപാട് കാലമായി മദ്രാസിലാണ് താമസം. ഈ കഴിഞ്ഞ ജനുവരി 29 ന് അദ്ദേഹം മരിച്ചു.

ശ്രീനിവാസന്റെ വളർച്ചയിൽ തുടക്കകാലത്ത് മോശമല്ലാത്ത സഹായങ്ങൾ ചെയ്ത മനുഷ്യനായിരുന്നു. ശ്രീനിവാസൻ എഴുതിയ ഗരീബി ഹട്ടാവോ എന്ന നാടകം പാർട്ടി നേതാവായ പാട്ടിയം ഗോപാലന്റെ കയ്യിൽ കൊടുത്തത് രവീന്ദ്രനായിരുന്നു. ഉണ്ണി മാസ്റ്ററും ശ്രീനിവാസൻ ഒഴികെയുള്ള മക്കളെല്ലാം കമ്യൂണിസ്റ്റായിരുന്നു. ഇയാൾ ഇന്ന് ജനസംഘമോ മറ്റോ ആണ്. അതിനാൽ വിരുദ്ധ ചേരിയിലുള്ള ഇയാളെക്കൊണ്ട് എഴുതിയാൽ ശരിയാകുമോ എന്ന് ഗോപാലൻ ചോദിച്ചിരുന്നു. ഞാൻ ഏറ്റു, അവൻ നന്നായി എഴുതുമെന്ന് രവീന്ദ്രനാണ് പറഞ്ഞത്.

അവിടെ നിന്നൊക്കെ തെന്നിത്തെറിച്ചാണ് ശ്രീനിവാസൻ വേറെ ലോകത്തേക്ക് ഒക്കെ പോയത്. എനിക്ക് സങ്കടം തോന്നിയ കാര്യം, ഇനിയെത്ര വലിയ കലാകാരനെന്ന് ശ്രീനിവാസനെ പറഞ്ഞാലും അദ്ദേഹത്തിന്റെ ചേട്ടനല്ലേ മരിച്ചത്? അദ്ദേഹത്തിന് ഇപ്പോൾ അനാരോഗ്യമാണ്, ശരി. പക്ഷെ സുരേഷ് ഗോപിയുടെ മകളുടെ റിസപ്ഷന് പോകാൻ അനാരോഗ്യം ഒരു പ്രശ്‌നമല്ല. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമയായ ഹൃദയത്തിന്റെ നിർമ്മാതാവ് വൈശാഖിന്റെ കല്യാണത്തിന് തിരുവനന്തപുരത്തേക്ക് വരാനും അദ്ദേഹത്തിന് അനാരോഗ്യം പ്രശ്‌നമായിരുന്നില്ല.

പക്ഷെ സ്വന്തം ജ്യേഷ്ഠൻ മരിച്ചിട്ട് അദ്ദേഹമോ അദ്ദേഹത്തിന്റെ മക്കളോ പോലും തിരിഞ്ഞു നോക്കിയില്ല. ഇനിയെന്ത് ന്യായം പറഞ്ഞാലും അത് ശരിയല്ല. മദ്രാസിലായിരുന്ന സമയത്ത് സിനിമയിൽ തനിക്ക് എന്തെങ്കിലും ചെറിയ വേഷങ്ങളെങ്കിലും വാങ്ങി താടാ എന്ന് രവീന്ദ്രൻ പറഞ്ഞിട്ടും ശ്രീനിവാസൻ വാങ്ങിക്കൊടുത്തില്ല. എന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ മകൻ സന്ദീപിന് വിനീത് സംവിധാനം ചെയ്യുന്ന സിനിമകളിൽ വേഷം വാങ്ങിക്കൊടുക്കാൻ പറഞ്ഞിട്ടും ചെയ്തു കൊടുത്തില്ല. വളരെ വിഷമത്തോടെ പികെ രവീന്ദ്രൻ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്.

ശ്രീനിവാസൻ വളരെ ക്രിട്ടിക്കലായി ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോൾ അനുജനെ ഒന്ന് കാണാൻ വരട്ടെ എന്ന് പറഞ്ഞപ്പോൾ കാണാൻ പറ്റില്ല, വരണ്ട എന്നാണ് വിമല ടീച്ചർ പറഞ്ഞത്. അദ്ദേഹം എന്നെ വിളിച്ചു പറഞ്ഞിരുന്നു. അങ്ങനെ വരണ്ടാ എന്ന് പറഞ്ഞയിടത്ത് ഇടിച്ചു കയറി വരാൻ ഞാനില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. നല്ല മനുഷ്യനായിരുന്നു പികെ രവീന്ദ്രൻ. വിശാലമായി ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ധ്യാൻ പോലും തലശ്ശേരി വരെ പോകാൻ മനസ് കാണിച്ചില്ല.

കലാകാരന്മാർ ആകുമ്പോഴെങ്കിലും മനസിത്തിരി വിശാലമാകണം. ശ്രീനിവാസനോ വിനീതോ ധ്യാനോ വിമല ടീച്ചറോ, ആരും തന്നെ പോയില്ല. എന്ത് ന്യായം പറഞ്ഞാലും മോശമായിപ്പോയി. സഹോദരനല്ലേ? സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് ഇടിച്ചുകയറി പോകാൻ ഒരു മടിയും കണ്ടില്ല. അതിലും അവശനായിരിക്കെയാണ് തിരുവനന്തപുരത്ത് കല്യാണത്തിന് വന്നത്. അതിനൊന്നും അനാരോഗ്യം ഒരു പ്രശ്‌നമായിരുന്നില്ല. എങ്കിലും എനിക്ക് ശ്രീനിവാസനെ ഒരുപാടിഷ്ടമാണ്. അദ്ദേഹം തിരികെ വരണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ.

Articles You May Like

x