വൈക്കം വിജയലക്ഷ്‌മി ഇനി എല്ലാം കാണും സ്വന്തം കണ്ണുകളിലൂടെ ; ബ്രൈനിനും നരമ്പിനും ഉണ്ടായിരുന്ന പ്രശ്നങ്ങൾ USൽ നിന്നുള്ള മരുന്നിലൂടെയാണ് മാറിയത്

വേറിട്ട ആലാപന ശൈലിയിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. സെല്ലുലോയ്ഡ് എന്ന മലയാളസിനിമയില്‍ കാറ്റേ കാറ്റേ നീ പൂക്കാമരത്തില്‍… എന്ന യുഗ്മഗാനം ഗായകന്‍ ജെ. ശ്രീരാമുമൊത്ത് പാടി. ഈ പാട്ട് ജനശ്രദ്ധ നേടിയത് വൈക്കം വിജയലക്ഷ്മിയേയും മലയാളികള്‍ക്കിടയില്‍ പ്രശസ്തയാക്കി. ഗായത്രി വീണ എന്ന സംഗീത ഉപകരണത്തിന്റെ സഹായത്തോടെ സംഗീതക്കച്ചേരികള്‍ വിജയലക്ഷ്മി നടത്താറുണ്ട്.

ബാഹുബലി എന്ന ചിത്രത്തില്‍ ആരിവന്‍ ആരിവന്‍… എന്ന പാട്ടും ആലപിച്ച് ഏറെ ശ്രദ്ധ നേടി. മലയാളത്തിലെ ഒട്ടുമിക്ക സിനിമകളിലും വിജയലക്ഷ്മി പാടി. കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം, 2012-ലെ കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരത്തില്‍ കാറ്റേ കാറ്റേ നീ പൂക്കാമരത്തില്‍ എന്ന ഗാനം ആലപിച്ച വിജയലക്ഷമിയ്ക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിയ്ക്കുകയുണ്ടായി. 2013-ല്‍ നടന്‍ എന്ന ചിത്രത്തിലെ ഒറ്റയ്ക്ക് പാടുന്ന എന്ന ഗാനരംഗത്തിനു മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം വരെ നേടി എടുത്ത വിജയലക്ഷ്മി കാഴ്ചയുടെ പരിമിതികള്‍ക്കുള്ളില്‍ നില്‍ക്കുന്നു എന്നതാണ് ശ്രദ്ധേയം.

ഇപ്പോഴിതാ എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ വിജയലക്ഷ്മി കാഴ്ച്ച ലഭിക്കുന്നതിന് വേണ്ടി ചികിഝ നടന്നുകൊണ്ടിരിക്കുന്നതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. വിജയലക്ഷ്മിയ്‌ക്കൊപ്പം അച്ഛന്‍ മുരളീധരനും കൂടെയുണ്ടായിരുന്നു. വിജയലക്ഷ്മിയ്ക്ക് കാഴ്ച്ച ലഭിക്കാന്‍ സാധിതയുണ്ടെന്നാണ് വിജയലക്ഷ്മിയുടെ അച്ഛന്‍ പറയുന്നത്.

‘യുഎസില്‍ പോയി ഡോക്ടറെ കാണിച്ചിരുന്നു. അവിടുന്നുള്ള മരുന്നാണ് ഇപ്പോള്‍ കഴിക്കുന്നത്. ഞരമ്പിന്റേയും ബ്രയിനിന്റേയും കുഴപ്പമാണെന്നായിരുന്നു പറഞ്ഞത്. മരുന്ന് കഴിച്ച് കഴിഞ്ഞപ്പോള്‍ അതെല്ലാം ഓക്കെയായി. റെറ്റിനയുടെ ഒരു പ്രശ്‌നമാണ് ഇപ്പോഴുള്ളത്. അതിപ്പോള്‍ നമുക്ക് മാറ്റിവെക്കാം, ഇസ്രയേലില്‍ അത് കണ്ടുപിടിച്ചിട്ടുണ്ട്. ആര്‍ടിഫിഷ്യലായിട്ട് റെറ്റിന ഉണ്ടെന്നും അടുത്ത കൊല്ലം അമേരിക്കയിലേക്ക് പോയി ട്രീറ്റ്‌മെന്റ് ചെയ്യണമെന്നാണ് വിചാരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

സംഗീതം ഗന്ധത്തിലൂടെ മനസ്സിലാക്കുന്ന വിജയലക്ഷ്മി തീര്‍ച്ചയായും ഈ ലോകത്തെ കാണണമെന്ന് എംജി ശ്രീകുമാര്‍ പറഞ്ഞപ്പോള്‍ ഒരു ഹോപ് വന്നിട്ടുണ്ടെന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. പ്രതീക്ഷയല്ല അത് സംഭവിക്കും. എല്ലാം ദൈവത്തില്‍ അര്‍പ്പിച്ചാണ് മുന്നോട്ട് പോകുന്നത്. വെളിച്ചമെല്ലാം ഇപ്പോള്‍ കാണാന്‍ സാധിക്കുന്നുണ്ടെന്നും കാഴ്ച്ച കിട്ടുമ്പോള്‍ അച്ഛനേയും അമ്മയേയും ഭഗവാനേയും ഗുരുക്കന്മാരെയുമാണഅ ആദ്യം കാണാന്‍ ആഗ്രഹിക്കുന്നതെന്നും വിജയലക്ഷ്മി പറയുന്നു.

ഗായത്രി വീണ ഉണ്ടാക്കിയതിനെ കുറിച്ചും വിജയലക്ഷ്മിയുടെ അച്ഛന്‍ പറഞ്ഞിരുന്നു. അതൊരു നിമിത്തം എന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്. മോള്‍ക്ക് ഇങ്ങനൊരു കഴിവുണ്ടെന്ന് മനസ്സിലായിരുന്നില്ല. വിജയലക്ഷ്മിയുടെ സഹോദരന്‍ ഒറു കലാകാരനാണ്. എന്തെങ്കിലുമൊക്കയായി നിര്‍മ്മിച്ചിരിക്കാന്‍ ഇഷ്ടമാണ്. വീട്ടില്‍ വന്ന ഒറു ദിവസം നാരാദവീണ പോലൊരു സാധനം അദ്ദേഹം ഉണ്ടാക്കി. അന്ന് വിജയലക്ഷ്മി സപൂണ്‍വെച്ച് അതില്‍ വായച്ച് നോക്കി. പിന്നെ ക്ലാസിക്കല്‍ ഗാനങ്ങള്‍ അത് വെച്ച് വായിക്കാന്‍ തുടങ്ങി. പിന്നീട് തംബുരുവിന്റെ കമ്പിയൊക്കെ എടുത്ത് മാറ്റി രൂപമാറ്റം ചെയ്ത് ഗായത്രി വീണ ചെയ്യുകയും ഒരെണ്ണം താന്‍ ദാസേട്ടനും സമ്മാനിച്ചിരുന്നുവെന്നും അച്ഛന്‍ മുരളീധരന്‍ വ്യക്തമാക്കി.

 

 

 

x