ഭീഷണികളും ദേഷ്യപ്പെട്ടുള്ള സംസാരവുമായിരുന്നു അയാളുടേത്; തൻറെ വിവാഹമോചനത്തെ കുറിച്ച് ആദ്യമായി മനസ് തുറന്ന് ഗായിക വൈക്കം വിജയലക്ഷ്മി

സംഗീതത്തിലൂടെ ജീവിതത്തിലെ എല്ലാ സങ്കടങ്ങളെയും മറന്നുകൊണ്ട് വിജയത്തിലേക്ക് മുന്നേറുകയാണ് വൈക്കം വിജയലക്ഷ്മി. അമേരിക്കയിൽനിന്നും കണ്ണിന് കാഴ്ച ലഭിക്കാനുള്ള വൈദ്യസഹായം നേടിക്കൊണ്ടിരിക്കുകയാണ് താരമിപ്പോൾ .കണ്ണിന് കാഴ്ചശക്തി ലഭിച്ചു എന്നുള്ള ഫേക്ക് വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ താൻ ഇപ്പോൾ ചികിത്സയിലാണെന്നും ചികിത്സ മുന്നേറി കഴിയുമ്പോൾ മാത്രമേ പോസിറ്റീവായ ഒരു റിസൾട്ട് ലഭിക്കുകയുള്ളൂ , അന്ന് ആരാധകരെ ഈ സന്തോഷവാർത്ത അറിയിക്കുമെന്നും താരം ഒരു അഭിമുഖത്തിലൂടെ പറഞ്ഞിരുന്നു. വേറിട്ട ശബ്ദത്തിലൂടെ വൈക്കം വിജയലക്ഷ്മി മലയാളത്തിലും അന്യഭാഷകളിലും ആയി നിരവധി ഗാനങ്ങൾ ഇതിനോടകം പാടിക്കഴിഞ്ഞു, നിരവധി അവാർഡുകളും താരം ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട് .

ഹിറ്റ് ഗാനങ്ങളും എല്ലാം വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ മലയാളത്തിലും തമിഴിലും ശ്രദ്ധേയമായിരുന്നു. പാട്ട് മാത്രമല്ല താരം മികച്ച രീതിയിൽ മിമിക്രിയും ചെയ്യാറുണ്ട്. ഇപ്പോഴിതാ ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജീവിതത്തിൽ സംഭവിച്ച ഒരു കൈപ്പേറിയ അനുഭവത്തെക്കുറിച്ച് വൈക്കം വിജയലക്ഷ്മി വെളിപ്പെടുത്തുകയാണ്. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലൂടെ ആണ് താരം ആദ്യമായി മലയാളത്തിലേക്ക് എത്തിയത്. ആ ചിത്രത്തിലെ മികച്ച ഗാനം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പിന്നീട് നിരവധി ഹിറ്റ് ഗാനങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. സൗഭാഗ്യങ്ങളെല്ലാം വന്ന് നിൽക്കുമ്പോഴാണ് ജീവിതത്തിലേക്ക് വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നത്. അങ്ങനെ കുടുംബം ആലോചിച്ചുറപ്പിച് ഒരു വിവാഹം നിശ്ചയിക്കുകയായിരുന്നു. പക്ഷേ ആ വിവാഹജീവിതം അധികകാലം നീണ്ടു പോയിരുന്നില്ല.

വൈക്കം വിജയലക്ഷ്മി തന്നെയായിരുന്നു വിവാഹമോചനത്തെക്കുറിച്ച് തീരുമാനിച്ചത്. ഈ ബന്ധം അധികകാലം മുന്നോട്ടു കൊണ്ടുപോയാൽ ശരിയാവില്ലെന്ന് മനസിലായിരുന്നു. ഭീഷണികളും ദേഷ്യപ്പെട്ടുള്ള സംസാരവുമായിരുന്നു അയാളുടേത്, നിരന്തരമായുള്ള സംസാരം കേട്ട് എന്റെ മനസിന് എപ്പോഴും വിഷമമായിരുന്നു. പാടാനൊന്നും തനിക്ക് സാധിക്കുന്നു ഉണ്ടായിരുന്നില്ല. പിന്നീടാണ് സംഗീതം തന്നെയാണ് നല്ലത് എന്ന് മനസ്സിലാക്കിയത്. ഇങ്ങനെ മനസ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് എന്റെ സംഗീതമാണ് എന്ന് തിരിച്ചറിഞ്ഞ നിമിഷം മുതല് തീരുമാനമെടുക്കുകയായിരുന്നു. വിവാഹമോചനം നേടിയപ്പോൾ സങ്കടം ഇല്ലായിരുന്നു കാരണം പിരിയാൻ തീരുമാനിച്ചത് ഞാൻ തന്നെയാണ്.അച്ഛനും അമ്മയ്ക്കുമൊപ്പം സംഗീതവുമായി മുന്നേറിക്കോളൂ ഞാനൊരു തടസമാവില്ലെന്നായിരുന്നു അദ്ദേഹം എന്നോട് പറഞ്ഞത്.

ഞങ്ങള്‍ തന്നെതീരുമാനിച്ചതായതിനാല്‍ എനിക്ക് സങ്കടമില്ലായിരുന്നു. സംഗീതത്തിലൂടെയാണ് സങ്കടങ്ങള്‍ മറക്കുന്നതെന്നും വിജയലക്ഷ്മി അഭിമുഖത്തിലൂടെ തുറന്നുപറഞ്ഞു .സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ഗാനത്തിന് ആയിരുന്നു താരത്തിന് ഏറ്റവുമധികം കയ്യടികൾ ലഭിച്ചിരുന്നത് .അന്ന്മമ്മൂട്ടി, ജയസൂര്യ, ജി വേണുഗോപാല്‍, രമേശ് നാരായണ്‍ തുടങ്ങി നിരവധി പേരാണ് സെല്ലുലോയ്ഡിലെ ഗാനം കേട്ട് താരത്തെവിളിച്ചത്. വൈക്കം വിജയലക്ഷ്മി ഒന്നര വയസുമുതല്‍ പാടിത്തുടങ്ങിയതാണ്.  ജനിച്ചത് വിജയദശമി ദിനത്തിലാണ്. സരസ്വതി ദേവിയുടെ അനുഗ്രഹമാണ് എൻറെ സൗഭാഗ്യങ്ങളുടെ കാരണം എന്നും താരം പറയുന്നു.

Articles You May Like

x