തനിക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത വേഷമായിരുന്നു അത്, കൊന്നാലും അത് ധരിക്കില്ലെന്ന് വാശിപിടിച്ചു, സെറ്റില്‍ വഴക്കുണ്ടാക്കി; വെളിപ്പെടുത്തലുമായി ഹണി റോസ്

മോഡേൻ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാതെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു. 2005 ൽ വിനിയൻ ചിത്രമായ ബോയ്ഫ്രണ്ടിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയിൽ ചുവട് വെച്ചത്. വസ്ത്രധാരണത്തിന്റെ പേരിൽ വലിയ വിമർശനങ്ങളും നെഗറ്റീവ് കമന്റ്‌സുകളും ഹണി റോസ് നേരിട്ടിട്ടുണ്ട്. മലയാളത്തിനു പിന്നാലെ തെലുങ്കിലും ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഹണി റോസ്.

സമൂഹ മാധ്യമങ്ങളിൽ കടുത്ത ബോഡിഷെയ്മിങ് ഏറ്റുവാങ്ങുന്ന നടിയാണ് ഹണിറോസ്. ഇപ്പോഴിതാ തനിക്ക് തീരെ ഇഷ്ടമില്ലാത്ത വേഷമിടേണ്ടി വന്ന അനുഭവം പങ്കുവെച്ച് നടി ഹണി റോസ്. സിനിമയില്‍ നിന്നുണ്ടായ അത്തരമൊരു അനുഭവത്തെ കുറിച്ച് ഹണി റോസ് അടുത്തിടെ ഒരു അഭിമുഖത്തിൽ മനസുതുറന്നത്.

പച്ചനിറത്തിലുള്ള വസ്ത്രമായിരുന്നു അത് അത്രയേറെ വിഷമം തോന്നിയ നിമിഷമായിരുന്നു അതെന്ന് ഹണി പറഞ്ഞു. തന്റെ ആദ്യ തമിഴ് സിനിമയോ മറ്റോ ആണെന്നും ഹണി ഓര്‍ക്കുന്നു. തനിക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത വേഷമായിരുന്നു അത്. ഒരു രാജകുമാരിയെയോ മറ്റോ അവതരിപ്പിക്കാനായിരുന്നു അവരുടെ ശ്രമം.

സെറ്റില്‍ അതിന് ഞാന്‍ വഴക്കുണ്ടാക്കി. കൊന്നാലും അതിടില്ലെന്ന് വാശിപിടിച്ചു. വേറെ നിര്‍വാഹമില്ലാതെ വന്നതോടെ ഒടുവില്‍ ആ വേഷം ധരിച്ചു. അതിന്റെ എല്ലാ വിഷമവും ആ സമയം ഉണ്ടായിരുന്നു. അവര്‍ക്ക് അവരുടെ സിനിമയുടെ ആവശ്യമായിരുന്നു പ്രധാനം എന്ന് ഹണി പറയുന്നു.മുതല്‍ കനവാണ് ഹണി റോസിന്റെ ആദ്യ തമിഴ് ചിത്രം.

 

Articles You May Like

x