ആർട്ടിസ്റ്റ് തടിച്ചുകൊടുത്ത് ചാനലിന് മുകളിലേക്ക് വളർന്നാൽ വെട്ടിവീഴ്ത്തേണ്ടിവരും, എല്ലാ കാലവും എല്ലാവരുടെയും മൂഡ് താങ്ങാൻ കഴിയില്ലല്ലോ; മുടിയന്റെ അഭിമുഖത്തിനെതിരെ ഫ്ലവേഴ്സ് ചാനൽ ഉടമ ശ്രീകണ്ഠൻ നായർ

ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പര കാണാത്ത പ്രേക്ഷകർ കുറവായിരിക്കും. പരമ്പരയിലൂടെ ആളുകൾക്ക് സ്വപരിചിതനായി മാറിയ മുടിയൻ എന്ന ഋഷി എസ് കുമാർ കഴിഞ്ഞ ദിവസം ഒരു ഇന്റർവ്യൂവിൽ നടത്തിയ പരാമർശങ്ങൾ വലിയതോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ബാലുവിന്റെയും നീലുവിന്റെയും മൂത്ത പുത്രൻ മുടിയനായ അഭിനയിച്ച തുടങ്ങിയ ശേഷം കുടുംബപ്രേക്ഷകർക്കും പ്രിയങ്കരനായി മാറുകയായിരുന്നു. ഡി ഫോർ ഡാൻസ് എന്നറിയാലിറ്റി ഷോയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് സംവിധായകൻ ഉണ്ണി ഋഷിയെ ഉപ്പും മുളകും എന്ന കഥാപാത്രത്തിന് വേണ്ടി ക്ഷണിച്ചത്. മുടിയന്റെ വിവാഹം കഴിഞ്ഞ് നാല് മാസത്തിനു ശേഷം താരത്തെ പിന്നീട് ആരും കണ്ടിട്ടില്ല. മുടിയന്റെ വിവാഹം കഴിഞ്ഞ എപ്പിസോഡ് വന്നതിനു ശേഷം നാല് എപ്പിസോഡുകൾ മാത്രമേ പിന്നീട് ഋഷിയെ കാണാൻ കഴിഞ്ഞുള്ളൂ. മുടിയൻ ഉപ്പും മുളകും ഇല്ലാത്തത് എന്താണെന്ന് പ്രേക്ഷകർ നിരന്തരം അന്വേഷിക്കാറുണ്ടായിരുന്നു

എപ്പിസോഡുകൾ സോഷ്യൽ മീഡിയയിൽ വരുമ്പോൾ കൂടുതൽ കമന്റുകളും മുടിയൻ എവിടെ എന്ന് ചോദിച്ചുകൊണ്ടുള്ളതായിരുന്നു. പ്രേക്ഷകരുടെ നിരന്തരമായ ചോദ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ഋഷി തന്നെ താൻ എന്തുകൊണ്ടാണ് ഇപ്പോൾ പരമ്പരയിൽ അഭിനയിക്കാത്തതെന്ന് വെളിപ്പെടുത്തി എത്തുകയായിരുന്നു. ഉപ്പും മുളകും സംവിധായകൻ കാരണം താൻ ഒരുപാട് ടോർച്ചർ അനുഭവിച്ചു എന്നാണ് അഭിമുഖത്തിനിടയിൽ പൊട്ടിക്കരഞ്ഞുകൊണ്ട് ഋഷി പറഞ്ഞത്. ഉപ്പും മുളകും സീരിയലും മുടിയൻ എന്ന കഥാപാത്രത്തെയും ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നു എന്ന് മനസ്സിലായത് കൊണ്ടാണ് സത്യങ്ങൾ വെളിപ്പെടുത്താൻ തീരുമാനിച്ചത് എന്നും ഋഷി അഭിമുഖത്തിൽ പറയുകയുണ്ടായി. തന്നെ പരിപാടിയിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കാൻ വേണ്ടി മുടിയൻ ബാംഗ്ലൂരിൽ ഡ്രഗ് ക്കേസിൽ കുടുങ്ങി എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയാണ് എന്നും ആ എപ്പിസോഡിന്റെ ഷൂട്ടിംഗ് കഴിഞ്ഞുവെന്നുമാണ് ഋഷി അഭിമുഖത്തിൽ പറഞ്ഞത്

രണ്ടുദിവസത്തിനുള്ളിൽ അപ്പാകുമെന്ന് അറിയാൻ കഴിഞ്ഞ എപ്പിസോഡിനെ പറ്റിയാണ് ഋഷി പറഞ്ഞ അഭിമുഖം വൈറലായി മാറിയതോടെ ഫ്ലവേഴ്സ് ചാനലിന്റെ ഉടമ ശ്രീകണ്ഠൻ നായരോടും നിരവധി ചോദ്യങ്ങൾ ആരാധകർ ചോദിക്കുകയുണ്ടായി. ഇതിന് മറുപടിയുമായി ഇപ്പോൾ ശ്രീകണ്ഠൻ നായർ രംഗത്തെത്തിയിരിക്കുകയാണ്. ഉപ്പും മുളകും സെറ്റിൽ വലിയ പ്രശ്നങ്ങൾ ഒന്നുമില്ല. കഴിഞ്ഞദിവസം ഞാൻ അതിൻറെ സെറ്റിൽ പോയതാണ്. നിങ്ങൾ ടെലിവിഷനും സോഷ്യൽ മീഡിയയും വഴി അറിയുന്ന കാര്യങ്ങളായിരിക്കില്ല സത്യം. പെട്ടെന്ന് ആർട്ടിസ്റ്റ് തടിച്ചു കൊഴുക്കും. ചിലപ്പോൾ ചാനലിന്റെ മുകളിലേക്കും വളരും. അങ്ങനെ വരുമ്പോൾ വെട്ടിവിഴുത്താതിരിക്കാൻ ആവില്ല. നിങ്ങൾ കേട്ടത് ആ വിഷയത്തിന്റെ ഒരു വശം മാത്രമാണ്. ചില നടന്മാരെ കൊണ്ട് അഭിനയിക്കാൻ പോയാൽ മൂടുതാങ്ങേണ്ടിവരും. 24 മണിക്കൂറും മൂട് താങ്ങാൻ കഴിയില്ലല്ലോ. ഇനിയും ചോദ്യങ്ങൾ വന്നാൽ പല സത്യങ്ങളും എനിക്ക് വിളിച്ചു പറയേണ്ടി വരുമെന്നും ശ്രീകണ്ഠൻ നായർ പ്രതികരിച്ചു.

Articles You May Like

x