“കൂടെ കിടക്കാനും, അഡ്ജസ്റ്റ്മെന്റ് ചെയ്യാനും തയ്യാറാണെങ്കിൽ അവസരങ്ങൾ തരാമെന്ന് പറഞ്ഞ് പലരും വിളിച്ചിരുന്നു, അത്തരം ആളുകളെ എതിർത്തപ്പോഴാണ് സ്‌ക്രീനിൽ നിന്ന് ഔട്ടായത്” : തുറന്ന് പറഞ്ഞ് ചാർമിള

തെന്നിന്ത്യൻ ചിത്രങ്ങളിൽ ഒരു കാലത്ത് തിളങ്ങിയ നടിയാണ് ചാർമിള. സൂപ്പർ താരങ്ങൾക്കും സംവിധായകന്മാർക്കൊപ്പവും അഭിനയിക്കുവാനുള്ള ഭാഗ്യം അവർക്ക് ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം അഭിനയിക്കുവാൻ അവസരം ലഭിച്ചെങ്കിലും മമമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുവാൻ തനിയ്ക്ക് സാധിച്ചിട്ടില്ലെന്ന് ചാർമിള മുൻപ് പറഞ്ഞിരുന്നു. അമരം സിനിമയിൽ മമ്മൂട്ടിയുടെ മകളായി അഭിനയിക്കുവാൻ ക്ഷണിച്ചിരുന്നതായും, മകളുടെ വേഷത്തിൽ അഭിനയിച്ച് കഴിഞ്ഞാൽ പിന്നീട് നായികയായി മാറാൻ കഴിയുമായിരുന്നില്ല അന്നത്തെ സാഹചര്യത്തിലെന്നും, അത് മാത്രമല്ല തൻ്റെ നിറത്തിന് ആ കഥപാത്രം ചേരുമോ എന്ന കാര്യത്തിൽ സംവിധായകൻ ഭരതൻ സംശയം പ്രകടിപ്പിച്ചിരുന്നതായി ചാർമിള പറഞ്ഞു. ഒരു മുഖ്യധാര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ചാർമിള ഈ കാര്യങ്ങളെല്ലാം പങ്കുവെച്ചത്.

ഇനിയൊരു ജന്മം ഉണ്ടെങ്കിൽ ആ ജന്മത്തിൽ തനിയ്ക്ക് പുരുഷനായി ജനിക്കണമെന്നാണ് ആഗ്രഹമെന്നും, അതൊരു സിനിമ നടനാവണമെന്നും, വലിയൊരു സൂപ്പർസ്റ്റാറായി മാറണമെന്നും, എല്ലാ നടിമാരും തന്നെ വന്ന് പ്രൊപ്പോസ് ചെയ്യണമെന്നും ഇതൊക്കെയാണ് തൻ്റെ ആഗ്രഹമെന്നും ചാർമിള പറഞ്ഞു. സിനിമയും, വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് തൻ്റെ ജീവിതത്തിൽ ഒരുപാട് ആരോപണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും താൻ സിനിമയിൽ വന്നിരുന്ന സമയത്ത് കാരവൻ പോലുള്ള സംവിധാനങ്ങൾ ഇല്ലായിരുന്നെന്നും വിദേശത്തെല്ലാം അവ ഉണ്ടായിരുന്നെന്നും അതിനായി താൻ സെറ്റിൽ വാശി പിടിച്ചിരുന്നതായും ചാർമിള ഓർക്കുന്നു.

വിവാഹത്തിന് മുൻപ് മദ്യപിക്കുന്ന ശീലം നല്ല പോലെ ഉണ്ടായിരുന്നതായും വിവാഹ ശേഷം എന്നാൽ അതൊക്കെ നിർത്തിയിരുന്നെന്നും, തൻ്റെ കാമുകനൊപ്പം മുൻപ് പബ്ബിൽ പോയിരുന്നെന്നും, വിവാഹ ശേഷം അങ്ങനെ അങനെ ചെയ്തിട്ടില്ലെന്നും മകന് നല്ലൊരു മാതൃക കാണിച്ചു കൊടുക്കുവാനുള്ള ഉത്തരവാദിത്വം ഉണ്ടായിരുന്നതായും ചാർമിള പറയുന്നു.

സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പല ആളുകളും വിളിക്കാറുണ്ടെന്നും, അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് തയ്യാറാണോയെന്ന് കുറേയാളുകൾ ചോദിക്കാറുണ്ടെന്നും അത്തരം ആളുകളെ എതിർക്കുമ്പോൾ സ്വഭാവികമായും അവര്‍ക്ക് നമ്മളോട് ദേഷ്യം തോന്നുമെന്നും അവര്‍ക്കൊപ്പം പോകാമെങ്കില്‍ തൻ്റെയും കൂടെ വരാമല്ലോയെന്നാണ് ചോദിക്കാറുള്ളതെന്നും , ഇപ്പോള്‍ നീ തനിച്ചല്ലേ കമ്പനി തന്നുകൂടെ എന്നാണ് പലരും ചോദിക്കാറുള്ളതെന്നും ചാർമിള സൂചിപ്പിച്ചു.

പുതിയ തലമുറയിലെ പല താരങ്ങളുടെയും കൂടെ അഭിനയിക്കുവാൻ അവസരം ലഭിച്ചിട്ടുണ്ടെന്നും, നയൻതാരയെ തനിയ്ക്ക് ഒരുപാട് ഇഷ്ടമാണെന്നും, മലയാളത്തിൽ അഭിനയിച്ചിരുന്ന സന്ദർഭങ്ങളിൽ ചാനൽ പരിപാടിയിൽ വെച്ച് തങ്ങൾ പരിചയപ്പെട്ടിരുന്നെന്നും തമിഴിൽ തനിയ്ക്ക് താൽപര്യമുണ്ടെന്നും, എന്തെങ്കിലും അവസരം നൽകാമോ എന്ന് അവർ മുൻപ് ചോദിച്ചിരുന്നതായും, താൻ ഒരാൾക്ക് നമ്പർ കൊടുത്തിരുന്നെന്നും അതിന് ശേഷമാണ് അവർക്ക് തമിഴ് സിനിമകളിൽ അവസരം ലഭിക്കുന്നതെന്നും, താനാണ് അത് പറഞ്ഞതെന്ന് ഇതുവരെയും അവർ പറഞ്ഞിട്ടില്ലെന്നും അത് അവർക്ക് കുറച്ചിലുള്ള കാര്യമല്ലേയെന്നും ചാർമിള ചോദിക്കുന്നു. ഇതിനെക്കുറിച്ച് നയൻതാരയ്‌ക്ക് ഇതുവരെയും അറിയില്ലെന്നാണ് ചാർമിള പറയുന്നത്.

x