‘‘ഡാഡ്ഡിയുടെ ഈ മകള്‍ക്ക് അച്ഛന്‍ എന്ന തണല്‍ മരം ഇല്ലാണ്ട് ജീവിക്കാന്‍ അറിഞ്ഞുകൂടാ”; പിതാവിന്റെ ഓര്‍മകളില്‍ കരഞ്ഞുകൊണ്ട് നടി സബീറ്റ

ക്കപ്പഴം’ പരമ്പരയിലെ അമ്മ വേഷത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ നടിയാണ് സബീറ്റ ജോർജ്. ചെറുപ്പക്കാലത്ത് ക്ലാസിക്കൽ മ്യൂസിക്കിലും ഡാൻസിലുമെല്ലാം താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന സബീറ്റയ്ക്ക് മിനിസ്ക്രീനിലേക്കുള്ള വഴിയൊരുക്കിയത് ‘ഉപ്പും മുളകും’ താരം കോട്ടയം രമേശ് ആണ്.ഒരുപാട് പുതുമുഖ താരങ്ങളെ അണിനിരത്തി എത്തിയ ചക്കപ്പഴം ഇപ്പോള്‍ 358 എപ്പിസോഡുകള്‍ പിന്നിട്ടിരിക്കുകയാണ്.ഹാസ്യപ്രധാനമുള്ള പരമ്പരയില്‍ ഏറെ പ്രാധാന്യമുള്ള ലളിതാമ്മയെന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മൂന്ന് മക്കളുടെ അമ്മയുടെ വേഷത്തിലാണ് സബിറ്റ പരമ്പരയില്‍ എത്തുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് സബീറ്റ. നിരവധി ആരാധകരും താരത്തിനുണ്ട്.

കുറച്ച് ദിവസം മുമ്പാണ് സബിറ്റയുടെ അച്ഛന്‍ അന്തരിച്ചത്. അസുഖം ബാധിച്ച് അച്ഛന്‍ ആശുപത്രിയിലായതെല്ലാം സബീറ്റ ആരാധകരുമായി പങ്കുവെച്ചിരുന്നു. കടനാട് കുഴിക്കാട്ടുചാലില്‍ അഗസ്റ്റ്യന്‍ ആയിരുന്നു സബീറ്റയുടെ പിതാവ്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് 78-ാം വയസിലായിരുന്നു അദ്ദേഹത്തിന്റെ മരണം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സബീറ്റ തന്നെയാണ് പിതാവിന്റെ വേര്‍പാട് ആരാധകരെ അറിയിച്ചത്. ചികിത്സയില്‍ ഇരിക്കുമ്പോഴും അച്ഛന്‍ തിരികെ ജീവിതത്തിലേക്ക് വരും എന്ന പ്രതീക്ഷയിലായിരുന്നു സബീറ്റയും കുടുംബവും. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സമയത്ത് താരം അച്ഛനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു. ‘ഒരു കാലത്ത് അവര്‍ നമ്മള്‍ക്കുവേണ്ടി ഉറക്കമിളച്ചു… കൈകള്‍ മുറുകെപ്പിടിച്ചു. ഇപ്പോള്‍ നമ്മള്‍ അത് അവര്‍ക്ക് വേണ്ടി ചെയ്യുന്നു. പ്രാര്‍ത്ഥനകള്‍ തുടരണേ.. ഞങ്ങളുടെ കുടുംബം മോശം സമയത്തിലൂടെയാണ് കടന്നുപോകുന്നത്. എന്റെ അച്ഛന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്’ എന്നാണ് അച്ഛന്റ ആശുപത്രി കിടക്കയില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് സബീറ്റ കുറിച്ചത്.

ഇപ്പോള്‍ പിതാവ് മരിച്ച് രണ്ട് ദിവസം പിന്നിടുമ്പോള്‍ പിതാവിന്റെ ഓര്‍മകളില്‍ നിന്ന് കരകയറാനാകാതെ വിഷമിക്കുകയാണെന്ന് പറയുകയാണ് സബീറ്റ ജോര്‍ജ്. അച്ഛന്റെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ഒരു ഹൃദയസ്പര്‍ശിയായ കുറിപ്പും സബീറ്റ പങ്കുവെച്ചു. ‘അച്ഛന്‍ എന്ന തണല്‍ മരം ഇല്ലാണ്ട് ജീവിക്കാന്‍ ഡാഡ്ഡിയുടെ ഈ മകള്‍ക്ക് അറിഞ്ഞുകൂടാ’ എന്ന് പറഞ്ഞുകൊണ്ടാണ് സബീറ്റയുടെ കുറിപ്പ് ആരംഭിക്കുന്നത്.‘ഞാന്‍ അങ്ങയെ ഭയങ്കരമായി മിസ്സ് ചെയ്യുന്നു.. ഡാഡി. എന്റെ ജോലിയുടെ ഇടവേളകള്‍ക്കായി നിങ്ങള്‍ വീട്ടിലിരിക്കുന്നതായി എനിക്ക് ഇപ്പോഴും തോന്നുന്നു… ജോലി കഴിഞ്ഞ് ഞാന്‍ അവിടെ എത്തുമ്പോള്‍ നിങ്ങള്‍ എനിക്ക് നല്‍കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ ആലിംഗനങ്ങളും നെറ്റിയില്‍ നല്‍കുന്ന ഏറ്റവും തീവ്രമായ ചുംബനങ്ങളും ഞാന്‍ മിസ് ചെയ്യുന്നു. അങ്ങയുടെ സംരക്ഷണം ഇല്ലാതെ വളരെ ബുദ്ധിമുട്ടാണെങ്കിലും പ്രതീക്ഷയുള്ള ജീവിതം നയിച്ച് അങ്ങേക്ക് അഭിമാനിക്കാന്‍ സാധിക്കുന്ന ജീവിതം നയിക്കാനാണ് ആഗ്രഹം. അങ്ങായിരിക്കുന്നിടത്ത് ഞാന്‍ വരുന്നത് വരെ അങ്ങയുടെ സംരക്ഷണം ഈ മകള്‍ക്ക് എപ്പോഴും നല്‍കണമേ…’ എന്നാണ് അച്ഛന്റെ ഓര്‍മകളില്‍ സബീറ്റ കുറിച്ചത്.

കോട്ടയം കടനാടാണ് സബീറ്റയുടെ സ്വദേശം. ചൈന്നൈ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്നതിനിടയില്‍ വിവാഹിതയാകുകയും കുടുംബസമേതം അമേരിക്കയിലേക്ക് പോകുകയും ചെയ്തു. അമേരിക്കന്‍ അംഗത്വമുള്ള വ്യക്തിയാണ് താരം. പിന്നീട് വിവാഹ മോചനം നേടുകയും ചെയ്തിരുന്നു. നാലു വർഷം മുൻപ് തന്നെ വിട്ടുപിരിഞ്ഞ മകൻ മാക്സ്‌വെല്ലിനെ കുറിച്ചുള്ള സബീറ്റയുടെ കുറിപ്പ് നേരത്തെ വൈറലായിരുന്നു.

Articles You May Like

x