ഭാര്യ പറഞ്ഞ രീതിയിൽ ഭർത്താവ് ബ്ലൗസ് തയ്ച്ച് നൽകിയില്ല; റൂമിൽ കേറി വാതിലടച്ച് ശേഷം ഭാര്യ ചെയ്തത്
തയ്യല്‍ക്കാരനായ ഭര്‍ത്താവ് തനിക്ക് ഇഷ്ടമുള്ള രീതിയില്‍ സാരി ബ്ലൗസ് തയ്ച്ച് നല്‍കാത്തതിനെ തുടര്‍ന്ന് മനം നൊന്ത് ഭാര്യ ജീവനൊടുക്കി. ഹൈദരാബാദിലെ ആംബര്‍പേട്ട് ഏരിയയിലെ ഗോല്‍നാക തിരുമല നഗറിലാണ് സംഭവം നടക്കുന്നത്. മുപ്പത്തിയഞ്ചുകാരിയായ വിജയലക്ഷ്മിയാണ് ആത്മഹ്ത്യ ചെയ്തത്. ഭര്‍ത്താവുമായുളള വാക്കുതര്‍ക്കത്തിന് ശേഷം കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് ശ്രീനിവാസിനും രണ്ട് കുട്ടികള്‍ക്കുമൊപ്പമാണ് വിജയലക്ഷ്മി താമസിച്ചിരുന്നത്.
വിജയലക്ഷമിയുടെ ഭര്‍ത്താവായ ശ്രീനിവാസ് സാരികളും, ബ്ലൗസ് തുണികളും വീടുകളില്‍ കയറിയിറങ്ങി വില്‍ക്കുകയും വീട്ടിലിരുന്ന് തുണികള്‍ തയ്ച്ച് നല്‍കുന്ന ജോലിയുമാണ് ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം വിജയലക്ഷ്മിക്ക് ബ്ലൗസ് തുന്നി നല്‍ി എന്നാല്‍ വിജയലക്ഷ്മിക്ക് അത് ഇഷ്ടമായില്ല. തനിക്കിഷ്ടമുള്ള രീതിയില്‍ വീണ്ടും തയ്ച്ച് നല്‍കാന്‍ ഭര്‍ത്താവിനോട് പറഞ്ഞെങ്കിലും ഇത് നിരസിച്ചു. പിന്നീട് ഭര്‍ത്താവ് ബ്ലൗസിലെ തയ്യല്‍ അഴിച്ച ശേഷം വിജയലക്ഷ്മിയോട് സ്വന്തം ഇഷ്ടപ്രകാരം തന്നെ തയ്ക്കാന്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് വാക്കേറ്റം ഉണ്ടാവുകയും കിടപ്പുമുറിയില്‍ കയറി വാതിലടക്കുകയും ആയിരുന്നു.
സ്‌കൂള്‍ കഴിഞ്ഞെത്തിയ മക്കള്‍ വാതിലില്‍ തുടര്‍ച്ചയായി മുട്ടിയെങ്കിലും വാതില്‍ തുറന്നില്ല. വാതില്‍ അകത്തു നിന്ന് പൂട്ടിയ നിലയില്‍ ആയിരുന്നു. സംഭവം ശ്രനിവാസനെ വിളിച്ച് അറിയിച്ച് വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോള്‍ വിജയലക്ഷ്മിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നേരത്തെയും ഭാര്യ വഴക്കിട്ടാല്‍ സാധാരണ മുറി പൂട്ടി ഇരിക്കാറുണ്ടായിരുന്നു, അതിനാല്‍ സംശയം തോന്നിയില്ലെന്നും ഭര്‍ത്താവ് പറഞ്ഞു. വിജയലക്ഷിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.