‘ഞാൻ എൻ്റെ കുഞ്ഞിനെ കൊന്നു, അതിന് നിങ്ങൾക്കെന്താ?’ ആളുകൾക്ക് നേരെ ആക്രോശിച്ച് ശ്രീമഹേഷിൻ്റെ ചോദ്യം, അവനെ ഇറക്കിവിടൂ….. ഞങ്ങൾ ശിക്ഷിക്കാമെന്ന് പോലീസുകാരോട് നാട്ടുകാർ

ആലപ്പുഴയിൽ കഴിഞ്ഞദിവസം അരങ്ങേറിയ ക്രൂരതയുടെ ഞെട്ടലിലാണ് കേരളക്കരയാകെ. ആറു വയസുള്ള സ്വന്തം മകളെ മഴുകൊണ്ട് അച്ഛൻ വെട്ടിക്കൊല്ലുകയായിരുന്നു. ശബ്ദം കേട്ടെത്തിയ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു. വാർത്തകളിൽ നിറയുന്ന കുട്ടിയുടെ മുഖം വേദനിപ്പിക്കുന്നെന്ന് പലരും സോഷ്യൽ മീഡിയയിലും മറ്റും പറഞ്ഞു. വെട്ടേറ്റ് കിടക്കുന്ന കുട്ടിയെ കണ്ട് പോലീസുകാരും അയൽക്കാരും ഒരുപോലെ ഞെട്ടി. എന്നാൽ തനിക്കെതിരെ ആക്രോശിച്ച നാട്ടുകാരോട് തിരികെ ആക്രോശിക്കുന്ന ശ്രീമഹേഷിനെയാണ് മാവേലിക്കര ആശുപത്രിയിലെത്തിച്ചപ്പോൾ കണ്ടത്. കൊലയ്ക്ക് ശേഷം നാട്ടുകാരെ ആക്രമിക്കാനും പ്രതി ശ്രമിച്ചിരുന്നു.​

ശ്രീമഹേഷുമായി ഇന്നലെ വീട്ടിലേക്ക് തെളിവെടുപ്പിനെത്തിയപ്പോൾ നാട്ടുകാർ രൂക്ഷമായാണ് പ്രതികരിച്ചത്. വീടിന് സമീപം നൂറുകണക്കിനാളുകളാണ് തടിച്ച് കൂടിയത്. വൈകീട്ടോടെ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ശ്രീമഹേഷ് നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് ഇയാളുടെ ആരോഗ്യനില മെച്ചപ്പെട്ടു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ശ്രീമഹേഷിൻറെ ഭാര്യ വിദ്യ നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.

ശ്രീമഹേഷിനെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോൾ രോഷം പ്രകടിപ്പിച്ച നാട്ടുകാരോട് പ്രതി തട്ടിക്കയറുകയും ചെയ്തു. ‘ഞാൻ എൻറെ കുഞ്ഞിനെ കൊന്നു, അതിനു നിങ്ങൾക്കെന്താ’ എന്നാണു മഹേഷ് ചോദിച്ചത്. മഹേഷിനെ ഇറക്കിവീടു തങ്ങൾ കൈകാര്യം ചെയ്യാമെന്നും അവനെ മർദ്ദിക്കണമെന്നും നാട്ടുകാർ പറയുന്നതിനിടെയായിരുന്നു സംഭവം. സ്വന്തം കുട്ടിയെ കൊന്ന മഹേഷിനെ ഞങ്ങൾക്ക് വിട്ടുതരൂ അവനെ ഞങ്ങൾ ശിക്ഷിക്കാമെന്നായിരുന്നു നാട്ടുകാർ പോലീസിനോട് വിളിച്ച് പറഞ്ഞത്. വീടിൻറെ ഗേറ്റ് പോലീസ് പൂട്ടിയിരുന്നു. ഇതിന് പുറത്ത് നിന്നിട്ടായിരുന്നു നാട്ടുകാരുടെ രോഷ പ്രകടനം. അവനെ വിട്ടു തരൂ, ഞങ്ങൾ ശിക്ഷിക്കാം. അല്ലെങ്കിൽ ഞങ്ങളുടെ മുന്നിലിട്ട് അവന് ഇടി കൊടുക്കൂ എന്നായിരുന്നു ഇവർ പോലീസിനോട് പറഞ്ഞത്.

കൃത്യമായ ആസൂത്രണത്തോടെയാണ് ശ്രീമഹേഷ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. കൊലപ്പെടുത്താൻ ഉപയോഗിച്ച മഴു പുന്നമ്മൂട് സ്വദേശിയെക്കൊണ്ടു ഉണ്ടാക്കിച്ചതാണ്. വീട്ടിലെ മരം മുറിക്കാനെന്നു പറഞ്ഞായിരുന്നു ഇത് നിർമ്മിച്ചത്. പ്രതി കൊലപാതകം ആസൂത്രണം ചെയ്തിരുന്നു എന്നതിൻറെ സൂചനയാണ് ഇതെന്നാണു പോലീസിൻറെ നിഗമനം. കുഞ്ഞിൻ്റെ കരച്ചിൽ കേട്ടെത്തിയപ്പോഴാണ് അമ്മയെയും പ്രതി ആക്രമിച്ചത്. മകൻ്റെ ക്രൂരതയ്ക്ക് മുന്നിൽ ആ അമ്മ വിറങ്ങലിച്ചുപോവുകയായിരുന്നു.

മകളെ കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിൽ കഴിയുന്ന അച്ഛൻ മഹേഷിൻറെ നിലയിൽ പുരോഗതിയുണ്ട്. ആലപ്പുഴ മെഡിക്കൽ കോളേജിലെ സർജിക്കൽ ഐസിയുവിലാണ് മഹേഷ് ഇപ്പോഴുള്ളത്. ഇയാൾ സംസാരിച്ചു തുടങ്ങി. മാവേലിക്കര സബ് ജയിലിൽ വെച്ചാണ് ശ്രീ മഹേഷ് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവമുണ്ടായത്.

Articles You May Like

x