എല്ലാരും കളിയാക്കിയിരുന്ന എന്റെ മോനെ മാറ്റിയെടുത്തത് ചങ്ങായിമാരാണ് ; ഇന്നവന്റെ ഡേറ്റിനായി കാത്തിരിക്കുകയാണ് ആരാധകർ

രണ്ട് തരം മനുഷ്യനാരാണ് നമ്മുക്ക് ചുറ്റുമുള്ളത്. ഒന്ന് സ്വന്തം കഴിവിൽ വിശ്വസിക്കുകയും, തൻ്റെ കഴിവുകളെ മനസിലാക്കി ലക്ഷ്യങ്ങളയിലേയ്ക്ക് എത്താൻ പരിശ്രമിക്കുന്നവരും, മറ്റൊരു വിഭാഗം പരിമിതികളെയും, സാഹചര്യങ്ങളെയും പഴി ചാരി സ്വന്തം കഴിവുകളെ അവനവനിലേയ്ക്ക് ഒതുക്കുന്നവരും. ലക്ഷ്യം സഫലീകരിക്കണമെങ്കിൽ മാർഗങ്ങളൾ നല്ലതാകമെന്ന നിബന്ധന മാത്രമേയുള്ളു. പലപ്പോഴും ഒന്ന് കണ്ണ് തുറന്നു നോക്കിയാൽ മതിയായ പ്രോത്സാഹനവും, അവസരങ്ങളും ലഭിച്ചില്ലെന്ന ഒരേയൊരു കാരണത്താൽ സമൂഹത്തിന് മുന്നിൽ തങ്ങളെ വേണ്ട രീതിയിൽ അടയാളപ്പടുത്താൻ സാധിക്കാതെ പോയ കുറേ നിസഹായരായ മനുഷ്യരെ കാണാൻ സാധിക്കും. കഴിവുകൾ ഉണ്ടായിരുന്നിട്ടും എവിടെയും അറിയപ്പെടാതെ പോയ മനുഷ്യർ.

Salman kuttikode ashikusman 🥰🥰🥰🥰 - YouTube

അങ്ങനെയൊരാളെക്കുറിച്ചാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. പേര് പറഞ്ഞു കഴിഞ്ഞാൽ ചുരുക്കം ചില ആളുകളെങ്കിലും ഈ മനുഷ്യൻ്റെ പേര് കേട്ടിരിക്കുമെന്നത് ഉറപ്പാണ്. ജന്മനാ ഡൗൺസിൻഡ്രോം ബാധിച്ച് ശാരീരിക – മാനസിക വെല്ലുവിളികൾ നേരിടുന്ന സൽമാൻ.  ഇന്ന് അവന്‍ വെറും സൽമാനല്ല. സെലിബ്രേറ്റിയായ സൽമാനാണ്. പരിഹാസങ്ങൾക്കും, കളിയാക്കലുകൾക്കിടയിൽ നിന്നും ഇങ്ങനെയൊരു ഐഡൻഡിറ്റി ഉണ്ടാക്കിയെടുക്കുക എന്നത് സൽമാനെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമായിരുന്നില്ല. ശാരീരികമായും, മാനസികമായും വെല്ലുവിളി നേരിടുന്ന സൽമാൻ്റെ കഴിവ് പുറം ലോകത്തിന് മുൻപിൽ പരിചയപ്പെടുത്തുന്നത് അദ്ദേഹത്തിൻ്റെ ഒരു പറ്റം നല്ല സുഹൃത്തുക്കളാണ്.

പാലക്കാട് ജില്ലയിലെ നാട്ടിൻ പ്രദേശമായ മണ്ണാർക്കാട് കുറ്റിക്കോടാണ് സൽമാൻ്റെ സ്വദേശം. പാറപ്പുറത്ത് വീട്ടിൽ പരേതനായ മമ്മുട്ടിയെന്ന മുഹമ്മദ് കുട്ടിയുടേയും ഫാത്തിമയുടേയും പത്ത് മക്കളിൽ ഒമ്പതാമത്തെ മകനാണ് സൽമാൻ. കുഞ്ഞു കുട്ടികളുടെ മനസും, സംസാരവുമാണെങ്കിലും 35 വയസുണ്ട് സൽമാന്. എന്നാൽ നിഷ്കളങ്കമായ സൽമാൻ്റെ സംസാരം അവനിപ്പോഴും പത്തോ, പതിനെട്ടേന്നേ പറയുകയുള്ളു. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന സൽമാനെ ചെറുപ്പം മുതലേ വീട്ടിലുള്ളവർ മറ്റുള്ള കുഞ്ഞുങ്ങളെക്കാൾ സ്നേഹിച്ചിരുന്നു. അതുകൊണ്ട് തന്നെ വീട്ടിൽ എല്ലാവരുടെയും പൊന്നോമനയായിട്ടായിരുന്നു സൽമാൻ വളർന്നത്. അവൻ്റെ കുഞ്ഞു വാശികളും, കുറുമ്പത്തരങ്ങളും വീട്ടുകാർ ആസ്വദിച്ചിരുന്നു.

Salman Cherpulassery - YouTube

വീട്ടിൽ നിന്ന് അവനെ ആരും അകറ്റി നിർത്തിയിരുന്നില്ലെന്നും മാത്രമല്ല, സഹോദരങ്ങളും, സുഹൃത്തുക്കളും അവനെ ജീവനോളം സ്നേഹിക്കുകയും, ചേർത്തുപിടിക്കുകയും ചെയ്തു. കുട്ടിക്കാലത്ത് അവന് മറ്റുള്ളവരുടെ സഹായം വേണ്ടിയിരുന്നെങ്കിലും, ഇപ്പോൾ ആരുടേയും ആശ്രയമില്ലാതെ സ്വന്തം കാര്യങ്ങൾ ചെയ്യാൻ അവൻ പഠിച്ചു എന്ന് പറയുമ്പോൾ സൽമാൻ്റെ ഉമ്മയുടെ കണ്ണുകളിൽ മകനോടുള്ള വാത്സല്യവും, സ്നേഹവും ഒരുപോലെ പ്രകടമായിരുന്നു. സൽമാന് ഫുട്ബോൾ കളിക്കാൻ നന്നായി അറിയാമെന്നും, അവൻ അത് ഇഷ്ടപ്പെടുന്നുണ്ടെന്നും അവൻ്റെ കൂട്ടുകാർ മനസിലാക്കുകയായിരുന്നു. പിന്നീട് അവൻ്റെ കൂട്ടുകാർക്ക് ഒരു നിമിഷം പോലും പിറകോട്ട് ചിന്തിക്കാൻ സമയമുണ്ടായിരുന്നില്ല. അവർ നാട്ടിലെ എല്ലാ മത്സരങ്ങളിലും, പരിപാടികളിലും സൽമാനെ കൂടെ കൂട്ടി. അവർ പന്ത് തട്ടുമ്പോൾ അവനും തട്ടാൻ കൊടുത്തു. അങ്ങനെ അവനറിയാതെ അവൻ്റെ കഴിവ് തൻ്റെ ചങ്ങാതി അൻസാബ് ഫോണിൽ പകർത്തുകയും, വീഡിയോ വൈറലാവുകയും ചെയ്തു.

സല്‍മാന്‍ എന്ന ഹീറോയുടെ കഥ salman viral story #salmancherpulasshery - YouTube

പിന്നീട് നിരവധി അവസരങ്ങളും, അംഗീകാരങ്ങളും സൽമാനെ തേടിയെത്തുയെത്തുകയായിരുന്നു.   ഓരോ ടീമുകളും സൽമാന് വേണ്ടി വാദിക്കുമ്പോൾ പരിഭവമില്ലാതെ അവർക്ക് വേണ്ടി സൽമാൻ ജേഴ്സി അണിഞ്ഞു. സൽമാൻ്റെ ഉപ്പയ്ക്ക് ഫുടബോൾ ഹരമായിരുന്നെന്നും ആ കഴിവാണ് അവന് കിട്ടിയതെന്നാണ് ഉമ്മ പറയുന്നത്. ഇതൊക്കെ മകനെക്കുറിച്ച് പറയുമ്പോഴും,സൽമാനെ ഇപ്പോൾ നേരാംവണ്ണം കാണാൻ കിട്ടുന്നില്ലെന്ന പരാതിയാണ് ഉമ്മ ഫാത്തിമയ്ക്ക്. കട ഉദ്ഘാടനവും, ഫുട്‌ബോൾ മത്സരങ്ങളും, കല്യാണങ്ങളും ചടങ്ങുകളും പരിപാടികളുമായി വലിയ തിരക്കിലാണ് സൽമാൻ. സൽമാനെ കാത്ത് ഡേറ്റ് കിട്ടാൻ മാറ്റിവെച്ച പരിപാടികളും ഇതിനിടയിൽ ധാരളം. സ്വദേശത്ത് മാത്രമല്ല ദുബായിൽ ഉൾപ്പടെ ഉദ്ഘാടന അവസരങ്ങൾ സൽമാനെ തേടിയെത്താറുണ്ട്.

x