പ്രിയപ്പെട്ടവർക്ക് വേദനിച്ചാൽ അയാളുടെ ഉള്ളം പിടയും, നേരിട്ട് പോയി കാണും, ഒപ്പമിരിക്കും; ശ്രീനിവാസനും, ഭാര്യ വിമലയ്‌ക്കുമൊപ്പം മമ്മൂട്ടി

ഒരുപാട് നാളുകൾക്ക് ശേഷം പൊതുവേദിയിൽ കാണാനിടയായ നടൻ ശ്രീനിവാസിൻ്റെ വിശേഷങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. താരസംഘടനയായ അമ്മയും,മഴവില്‍ മനോരമയും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയിലേയ്ക്കായിരുന്നു ശ്രീനിവാസനും അതിഥിയായെത്തിയത്. താരത്തിൻ്റെ ചിത്രവും, വീഡിയോയും നിമിഷനേരം കൊണ്ട് എല്ലാവരും ഏറ്റെടുക്കുകയായിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിന് ശേഷം സിനിമയിലേക്ക് അദ്ദേഹം വീണ്ടും വരുമെന്നായിരുന്നു പ്രിയപ്പെട്ടവരെല്ലാം പറഞ്ഞത്. വേദിയിൽ വെച്ച് ശ്രീനിവാസനെ മോഹൻലാൽ ആലിംഗനം ചെയ്തതും, സ്നേഹത്തോടെ അദ്ദേഹത്തിൻ്റെ കവിളിൽ മുത്തം നൽകുകയും ചെയ്ത സന്ദർഭം എല്ലാവരുടെയും ഉള്ളം നിറയ്ക്കുകയായിരുന്നു.

മോഹൻലാലിനൊപ്പമുള്ള ഫോട്ടോയും, വീഡിയോകളും വൈറലായികൊണ്ടിരിക്കുമ്പോൾ തന്നെ ശ്രീനിവാസനും, മമ്മൂട്ടിയും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചും, സ്നേഹത്തെക്കുറിച്ചും ഇരുവരും ഒന്നിച്ചെടുത്ത ഫോട്ടോയും ശ്രദ്ധ നേടുകയാണ്. “അദ്ദേഹം അങ്ങനെയാണ്. മുൻപ് കവിയൂർ പൊന്നമ്മ പറഞ്ഞപോലെ, മമ്മൂട്ടിയ്ക്ക് പരസ്യമായി സ്നേഹം പ്രകടിപ്പിക്കാനോ, ജീവിതത്തിൽ അഭിനയിക്കാനോ അയാൾക്കറിയില്ല. സഹപ്രവർത്തർക്ക് വേദനിച്ചാൽ അയാളുടെ ഉള്ളൊന്ന് പിടയുമെന്ന” അടിക്കുറിപ്പോട് കൂടെയാണ് മമ്മൂട്ടിയുടേയും ശ്രീനിവാസൻ്റെയും മുൻപൊരിക്കലെടുത്ത ഫോട്ടോ സമൂഹമാധ്യമങ്ങളിലും, ഫാൻസ് ഗ്രൂപ്പുകളിലും മറ്റുമായി പ്രചരിക്കുന്നത്.

മമ്മൂട്ടിയുമായി വളരെ നല്ല ആത്മബന്ധം സൂക്ഷിക്കുന്ന വ്യക്തയാണ്‌ ശ്രീനിവാസൻ. വിഷമഘട്ടങ്ങളിൽ മമ്മൂട്ടിയുടെ സഹായം തേടിയതിനെക്കുറിച്ച് ശ്രീനിവാസന്‍ മുന്‍പ് നിരവധി തവണ തുറന്ന് പറഞ്ഞിട്ടുണ്ട്.
ശ്രീനിവാസന്‍ ആശുപത്രിയിലായിരുന്ന സമയത്ത് മമ്മൂട്ടി നേരില്‍ വന്ന് കണ്ടതും, രോഗാവസ്ഥ മൂർച്ഛിച്ചപ്പോൾ അദ്ദേഹം ശ്രീനിവാസനൊപ്പം കൂട്ടിരുന്ന് ആശ്വസിപ്പിക്കാനെത്തിയത് തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ മനോജ് രാംസിങ്ങ് വ്യക്തമാക്കിയിരുന്നു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്.

ശ്രീനിവാസൻ്റെ അസുഖത്തെ സംബന്ധിച്ചോ, ആരോഗ്യാവസ്ഥയെക്കുറിച്ചോ ആശുപത്രി അധികൃതരോടോ കൂട്ടിരിപ്പുകാരോടോ വിളിച്ച് ചോദിച്ചാല്‍ മമ്മൂട്ടിക്ക് വിവരങ്ങളെല്ലാം ലഭിക്കുമായിരുന്നുവെന്നും, എന്നാല്‍ അത് ചെയ്യാതെ അദ്ദേഹം നേരില്‍ കണ്ട് കാണുകയായിരുന്നെന്നും ശ്രീനിയേട്ടനെ നേരില്‍ കണ്ട് തമാശകളൊക്കെ പറഞ്ഞാണ് അദ്ദേഹം പോവാറുള്ളതെന്നും, അദ്ദേഹത്തിൻ്റെ തമാശ ശ്രീനിയേട്ടനും ആസ്വദിക്കാറുണ്ടെന്നും ശ്രീനിയേട്ടനുമായി അത്രയും അടുത്ത ബന്ധമുള്ളതിനാലാണ് അദ്ദേഹം നേരില്‍ വന്ന് കാണുന്നതും അദ്ദേഹത്തോടൊപ്പം ഇരുന്ന് സമയം ചിലവഴിക്കുന്നതെന്നും മനോജ് കൂട്ടിച്ചേർത്തു.

ശ്രീനിവാസൻ ആരെയും അറിയിക്കാതെ അദ്ദേഹത്തിൻ്റെ ഭാര്യ വിമലയെ രജിസ്റ്റര്‍ മാര്യേജ് ചെയ്തപ്പോഴും മമ്മൂട്ടിയുടെ സഹായം ശ്രീനിവാസന് ലഭിച്ചിരുന്നു ആ സന്ദർഭത്തെ സംബന്ധിച്ച് പലപ്പോഴും ശ്രീനിവാസൻ തന്നെ പറഞ്ഞിരുന്നു. അവസാന നിമിഷമായിരുന്നു അമ്മ താലിമാല വേണമെന്ന് പറഞ്ഞത്. അന്ന് മമ്മൂട്ടിയോടായിരുന്നു രണ്ടായിരം രൂപ അദ്ദേഹം കടം വാങ്ങിയത്. വിവാഹത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ഞാനും വരുമെന്നായിരുന്നു മമ്മൂട്ടി ശ്രീനിവാസനോട് ഒരു ആത്മാർത്ഥ സുഹൃത്തെന്ന നിലയിൽ പറഞ്ഞത്. നിങ്ങള്‍ വരരുതെന്നും വന്ന് കഴിഞ്ഞാൽ എല്ലാവരും അറിയുമെന്ന് പറഞ്ഞപ്പോഴാണ് അദ്ദേഹം വരില്ലെന്ന് നിരാശയോടെ പറഞ്ഞ സന്ദർഭത്തെക്കുറിച്ച് ശ്രീനിവാസൻ മുൻപൊരു അഭിമുഖത്തിൽ സൂചിപ്പിച്ചത്. അന്ന് ഇന്നസെന്റും തന്നെ സഹായിച്ചിരുന്നുവെന്നും ശ്രീനിവാസന്‍ ഇടയ്ക്ക് പറയാനിടയായി.

x