ഇന്ത്യയ്ക്ക് അകത്തും, പുറത്തുമായി നിരവധി ആരാധകരുള്ള ഗായികയാണ് ഉഷ ഉതുപ്പ്. തമിഴ്നാട്ടിലെ അറിയപ്പെടുന്ന ഒരു ബ്രാഹ്മണ കുടുംബത്തിലാണ് താരത്തിൻ്റെ ജനനം. ചെറുപ്പം മുതലേ സംഗീതത്തിൻ്റെ വഴിയിലൂടെ സഞ്ചരിച്ച വ്യക്തിയാണവർ. മധുരമായ ശബ്ദത്തിന് മാത്രമേ ആസ്വാദകരെ ആകർഷിക്കാൻ സാധിക്കുകയുള്ളു എന്ന മിഥ്യാധാരണ വെച്ച് പുലർത്തിയ വലിയൊരു വിഭാഗം ജനതയ്ക്കിടയിൽ നിന്നാണ് വേറിട്ട ആലാപന ശൈലിയിലൂടെ ഉഷ സംഗീത രംഗത്തേയ്ക്ക് ചുവട് വെക്കുന്നത്. പഠന കാലഘട്ടം മുതലേ പരുക്കൻ ശബ്ദമായതുകൊണ്ട് അത്ര സുഖകരമായ അനുഭവമായിരുന്നില്ല ഉഷയ്ക്ക് മറ്റുള്ളവരിൽ നിന്നും നേരിടേണ്ടി വന്നത്. സംഗീത മത്സരങ്ങളിൽ നിന്നും, ക്ലാസുകളിൽ നിന്നെല്ലാം ഈ കാരണത്തെ ചൂണ്ടി കാണിച്ച് താരത്തെ മാറ്റി നിർത്തുകയായിരുന്നു. അതുകൊണ്ട് കുഞ്ഞു നാളിൽ ശാസ്ത്രീയ സംഗീതം പഠിക്കുവാൻ താരത്തിന് സാധിച്ചിരുന്നില്ല.
എന്നാൽ ഈശ്വരൻ ഉഷയ്ക്ക് വേണ്ടി കാത്ത് വെച്ചത് അതിനേക്കാൾ വലിയ വേദികളും, അവസരങ്ങളുമായിരുന്നു. മാറ്റി നിർത്തപ്പെട്ട അതെ ശബ്ദത്താൽ തന്നെ ആ പരുക്കന്‍ ശബ്ദവുമായി ഇന്ത്യന്‍ ഭാഷകളിലും, വിദേശഭാഷകളിലുമായി അവർ പാട്ടിൻ്റെ വിസ്മയം തന്നെ തീർക്കുകയായിരുന്നു. ലോക പ്രശസ്തമായ പോപ് സംഗീതത്തിൻ്റെ മനോഹാരിതയ്‌ക്കൊപ്പം അൽപ്പം പോലും പതറാതെ വേദികളില്‍ ഉഷ ആടിയും, പാടിയും തകർത്തു. എന്നാൽ ലഭിച്ച പ്രശസ്തിയെക്കാൾ അത്ര തന്നെ അവർ വിമർശനങ്ങളും അവർ ഏറ്റുവാങ്ങേണ്ടി വന്നു. 1970-80 കാലഘട്ടത്തില്‍ സംഗീത സംവിധായകരായ ആര്‍.ഡി. ബര്‍മ്മന്‍, ബപ്പി ലഹിരി എന്നിവര്‍ക്കുവേണ്ടിയും ഉഷ ഉതുപ്പ് നിരവധി ഗാനങ്ങള്‍ ആലപിക്കുകയുണ്ടായി.
കൊല്‍ക്കത്തയിലെ നിശാക്ലബ്ബുകളില്‍ സംഗീതത്താൽ ആളുകളെ ആവേശം കൊള്ളിക്കുന്ന സമയത്താണ് മലയാളിയായ ചാക്കോ ഉതുപ്പുമായി ഉഷ പരിചയപ്പെടുന്നതും, ഇരുവരും തമ്മിൽ പിന്നീട് വിവാഹം കഴിക്കുന്നതും. സണ്ണി, അഞ്ജലി എന്നീ രണ്ട് മക്കളാണ് ഇവർക്കുള്ളത്. മലയാളത്തിലും നിരവധി ഗാനങ്ങള്‍ ഉഷ ഉതുപ്പ് സംഭാവന ചെയ്തിട്ടുണ്ട്. ‘എൻ്റെ കേരളം എത്ര സുന്ദരം’ എന്ന ആല്‍ബം സോങ് അതിൽ ഏറെ ശ്രദ്ധ നേടിയ ഒന്നാണ്. കോവിഡ് സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് കുറച്ച് നാളായി പരിപാടികളില്‍ നിന്നെല്ലാം മാറി നിൽക്കുകയായിരുന്നു താരം.
കഴിഞ്ഞ രണ്ടര വര്‍ഷമായി ഞാന്‍ എവിടേയ്ക്കും പോയിട്ടില്ലെന്നും കോവിഡ് വന്നതോടെ ജീവിതം കൊല്‍ക്കത്തയില്‍ മാത്രമായി ഒതുങ്ങുകയായിരുന്നെന്നും, തനിയ്ക്ക് തൻ്റെ കുടുംബാംഗങ്ങളെപോലും കാണാന്‍ കഴിഞ്ഞില്ലെന്നും ഇക്കാലമത്രയും മകള്‍ അഞ്ജലിയെയും മരുമകനെയും പേരക്കുട്ടികളെയും പിരിഞ്ഞിരിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചും ഉഷ ഉതുപ്പ് സൂചിപ്പിച്ചു. കേരളത്തിലേയ്ക്ക് ഉടനെ വരണമെന്നും എല്ലാവരെയും കാണാൻ ആഗ്രഹമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
തൻ്റെ മകന്‍ സണ്ണി വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ണ് ചികിത്സയിലാണെന്നും, വൃക്ക മാറ്റിവയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെട്ടെന്നും, ഇപ്പോള്‍ ഡയാലിസിസിലൂടെയാണ് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതെന്നും ഉഷ ഉതുപ്പ് പറയുന്നു. ജീവിത ദുഃഖങ്ങളും കോവിഡ് ഏല്‍പ്പിച്ച വിഷമതകളും മറികടക്കാന്‍ തനിയ്ക്ക് ആശ്വാസമാകുന്നത് സംഗീതമാണെന്നും, സംഗീതം മാത്രമാണ് ഏക ആശ്വാസമെന്നും ഉഷ ഉതുപ്പ് വ്യക്തമാക്കുന്നു.
മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…
'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…
ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…
നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…