അച്ഛന്റെ വേർപാടിന് ശേഷം ഞങ്ങൾ മൂന്നുപേരും അനുഭവിക്കുന്ന അവസ്ഥ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലെങ്കിലും അവർക്ക് മനസിലാക്കാം,അത് മനസിലാക്കാതെ വ്യക്തിഹത്യ നടത്തുന്നത് സഹിക്കാൻ പറ്റില്ല; കേസ് കൊടുക്കാനുണ്ടായ സാഹചര്യം വെളിപ്പെടുത്തി അഭിരാമി സുരേഷ്

മുൻ ബിഗ് ബോസ് താരം ദയ അശ്വതിക്കെതിരെ ഗായികയായ അമൃത സുരേഷ് നൽകിയ പരാതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് സഹോദരി അഭിരാമി സുരേഷ്.ദയ അശ്വതി ഫേസ്ബുക്ക് വീഡിയോകളിലൂടെയും മറ്റും അപകീർത്തിപ്പെടുത്തുന്നുവെന്ന് കാണിച്ച്‌ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിക്ക് കാരണമായ സംഭവങ്ങളാണ് അമൃത സുരേഷ് സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെ വ്യക്തമാക്കിയത്.

‘ബിഗ് ബോസ് കഴിഞ്ഞ സമയം മുതൽ ദയ അശ്വതി വ്യാജ പ്രചരണങ്ങളും അപകീർത്തി പരമായ വീഡിയോകളും ഇട്ടുകൊണ്ടിരിക്കുകയാണ്. അതൊക്കെ ഒരു കളിയുടെ ഭാഗമാണെന്ന് പറഞ്ഞ് ഞങ്ങൾ ആദ്യം ഒഴിവാക്കി. പിന്നീട് അമൃത ചേച്ചിയുടെ സ്വഭാവത്തെ കുറിച്ചെല്ലാം അവർ അസഭ്യം പറഞ്ഞു. അതിനോടൊന്നും ഞങ്ങൾ പ്രതികരിച്ചില്ല. ഇപ്പോഴും ദയ അശ്വതി ഇട്ട വീഡിയോയ്ക്കുള്ള മറുപടിയല്ല ഇത്. അതിന് മറുപടി കൊടുക്കാൻ താൽപര്യമില്ല.അങ്ങനെ പറയാനാണെങ്കിൽ ഒരുപാടുണ്ട്. ഇപ്പോൾ കേസ് കൊടുത്തതിന് കാരണം കഴിഞ്ഞ ദിവസം അവർ പങ്കുവെച്ച വീഡിയോ കാരണമാണ്, അഭിരാമി പറഞ്ഞു.
‘അച്ഛൻ മരിച്ചിട്ട് ദിവസങ്ങളല്ലേ ആയുള്ളൂ. അപ്പോഴേക്കും അമൃത സുരേഷ് ഓണം സെലിബ്രേറ്റ് ചെയ്യുന്നു… കഷ്ടം..വ്യക്തപരമായി അത് ഞങ്ങളെ വളരെ അധികം വേദനിപ്പിച്ചു. ആ വീഡിയോ കണ്ട ഉടനെ അതിന് താഴെ പോയി ഇത് പാടില്ലെന്ന് പറഞ്ഞ് ഞാൻ കമന്റിട്ടിരുന്നു. അതിന് ശേഷം അവരത് ഡിലീറ്റ് ചെയ്തു. പക്ഷെ തെളിവ് എന്റെ കൈയ്യിലുണ്ട്. അച്ഛന്റെ വേർപാടിന് ശേഷം ഞങ്ങൾ മൂന്നുപേരും അനുഭവിക്കുന്ന അവസ്ഥ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലെങ്കിലും അവർക്ക് മനസിലാക്കാം. എന്റർടൈൻമെന്റ് രംഗത്ത് നിൽക്കുന്ന ഞങ്ങൾക്ക് ജോലിയുടെ ഭാഗമായി ഇത്തരം ഷൂട്ടുകൾ ചെയ്യേണ്ടി വരും. അത് മനസിലാക്കാതെ വ്യക്തിഹത്യ നടത്തുന്നത് സഹിക്കാൻ പറ്റില്ല അതിനാൽ കേസ് നൽകി’, അഭിരാമി വീഡിയോയിൽ വ്യക്തമാക്കുന്നു.

Articles You May Like

x