ഇത് മുഴുവൻ കള്ളമാണ്, ഒരു തെറ്റും ചെയ്യാത്ത ഒരാൾക്കാണ് ഇത് സംഭവിച്ചിരിക്കുന്നത്! ; ഇത് തുടച്ചു നീക്കപ്പെടണം ഒരമ്മയുടെ സ്ഥാനത്തു നിന്നും ഞാൻ പറയുകയാണ് – മല്ലിക

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെതതിയിരിക്കുകയാണ് മല്ലിക സുകുമാരന്‍. തെറ്റ് ചെയ്ത വ്യക്തി ശിക്ഷിക്കപ്പെടണം എന്നും ആരോടും പകയും വിദ്വേഷവും ഇല്ലാത്ത കുട്ടി ഇത്രയും വേദനിച്ചത് എന്തുകൊണ്ടാണെന്നും ഇതിന് പിന്നിലാരെന്ന് കണ്ടുപിടിക്കാന്‍ നീതിന്യായ വകുപ്പ് ബാധ്യസ്ഥരാണെന്നും മല്ലിക പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക സുകുമാരന്റെ പ്രതികരണം.

തങ്ങളൊക്കെ സിനിമയില്‍ വരുന്ന സമയത്ത് സിനിമാക്കാരി എന്ന് പുച്ഛത്തോടെ വിളിക്കുന്ന ഒരു വിഭാഗമുണ്ടായിരുന്നെന്ന് മല്ലിക പറയുന്നു. ആ കാലഘട്ടത്തില്‍ അതിന്റതായ പേടി ഉണ്ടായിരുന്നു . അന്ന് സിനിമ വേണ്ടെന്ന് വെയ്ക്കാന്‍ വരെ തോന്നുമായിരുന്നു.അപ്പോൾ സിനിമയുള്ളവർ ആദ്യം ശ്രദ്ധിക്കേണ്ടത് സിനിമയിൽ വേണം ഏറ്റവും മാന്യമായിട്ട് കാര്യങ്ങൾ നടക്കുന്നത് എന്ന് ജനങ്ങളുടെ മുൻപിൽ തെളിയിക്കുക എന്നതാണ്. നമ്മുടെ കടമ എന്ന് പറയുന്നത് അതാണ്.

നൂറായിരം സംഘടന ഉണ്ടാക്കിയിട്ട് കാര്യമില്ല. സംഘടനയ്ക്ക് അകത്ത് നൂറ് പേരിൽ പത്ത് പേർക്ക് സ്വാർത്ഥമായ താത്പര്യമുണ്ടെങ്കിൽ സംഘടനയുടെ സുഖം അവിടെ തീർന്നു. സംഘടന നല്ല കാര്യമാണെന്നും പക്ഷേ, ആ സംഘടനയിലുള്ളവര്‍ തന്നെ തമ്മിലടിയായാല്‍ ആളുകളില്‍ തെറ്റായ ധാരണ വരുമെന്നും മല്ലിക പറയുന്നു. നടി ആക്രമിക്കപ്പെട്ട സംഭവവും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചതാരെന്നും കാലം തെളിയിക്കേണ്ട കാര്യമാണെന്നും തനിക്ക് ഇവിടുത്തെ ജുഡീഷ്യറിയില്‍ വിശ്വസമുണ്ടെന്നും അവര്‍ പറഞ്ഞു.രാത്രി 9 മണിക്ക് ചാനല്‍ ചര്‍ച്ചയില്‍ വന്നിരുന്ന് ആ സംഭവത്തെക്കുറിച്ച് പ്രസംഗിക്കുന്നത് കേള്‍ക്കാം. തര്‍ക്കങ്ങളും ചിലരുടെ ഭാഗം പിടിക്കലുമായുള്ള അത്തരം സംവാദങ്ങള്‍ തനിക്ക് കേള്‍ക്കേണ്ടെന്നും ഇത് മുഴുവന്‍ കള്ളത്തരമാണ്‌ എന്ന് അറിയാമെന്നും അവര്‍ പറയുന്നു.

പണക്കാർക്കും പാവപ്പെട്ടവർക്കും വേറെ നീതിയാണെന്ന് പറയുന്നതിനോട് യോജിപ്പില്ല എനിക്കറിയില്ല. ചില കാര്യങ്ങൾ കേൾക്കുമ്പോൾ എന്തൊക്കെയാണ് കേൾക്കുന്നത് ഇതൊക്കെ സത്യമാണോ എന്നൊക്കെ തോന്നാറുണ്ട്. സിനിമയിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായത് കഷ്ടമായെന്ന് തോന്നിയിട്ടുണ്ട്. ഇന്നേ വരെ ഇങ്ങനെയൊരു സംഭവം സിനിമയിൽ ഉണ്ടായിട്ടില്ല. അമ്മ എന്ന സംഘടനയ്ക്ക് പ്രതികരിക്കാൻ പരിധി ഉണ്ട്. അവിടെ രണ്ട് വിഭാഗങ്ങളായി മാറി ഒരു കൂട്ടർ ഒരു പക്ഷത്തെ പിടിച്ചുപറയുന്നു. മറ്റൊരു കൂട്ടർ മറ്റൊരു പക്ഷത്തേയും പിടിച്ച് സംസാരിക്കുന്നു. ”എനിക്ക് പറയാനുള്ള ഒറ്റ കാര്യമേയുള്ളൂ. സംഭവം നടന്നു അതറിയാം. ആരാണ് അതിന്റെ കാരണം ആരോടും ഒരു പകയും വിദ്വേഷവും ചെയ്യാത്ത കുട്ടി ഇത്രയും വേദനിച്ചത് എന്തുകൊണ്ടാണ്. അതിന്റെ പിന്നിലാര് അത് കണ്ടുപിടിക്കാൻ ഇവിടുത്തെ നീതിന്യായവകുപ്പ് ബാധ്യസ്ഥരാണ്. അവർ അത് ചെയ്യുമെന്ന് വിശ്വസിക്കുന്നു”-മല്ലിക സുകുമാരന്‍ പറയുന്നു.
നാളെ നമ്മുടെ കുടുംബത്തിലുള്ളവര്‍ക്ക് ഇങ്ങനെയൊന്ന് സംഭവിക്കാന്‍ പാടില്ല. അതിനുതകുന്ന ശിക്ഷ കൊടുക്കണം. അല്ലെങ്കില്‍ നാളെ എങ്ങനെയാണ് പെണ്‍കുട്ടികളെ വിശ്വസിച്ച് പുറത്തിറക്കി വിടുന്നതെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു.

Articles You May Like

x