ജോമോൾ എന്റെ ഭാര്യ ആകുമോ എന്ന് ഞാൻ ഭയപ്പെട്ടിരുന്നു, ഞാൻ ആ പാവത്തെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട് ! വിനീത് കുമാർ മനസ്സ് തുറക്കുന്നു

മലയാളസിനിമയിൽ ഒരുകാലത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ നടിയാണ് ജോമോൾ. ചുരുക്കം ചില സിനിമകളിൽ മാത്രമേ ജോമോൾ അഭിനയിച്ചിട്ടുള്ളുവെങ്കിലും അഭിനയിച്ച ചിത്രങ്ങളെല്ലാം വമ്പൻ ഹിറ്റായ ചിത്രങ്ങളാണ്. വിവാഹത്തിന് പിന്നാലെയാണ് അഭിനയജീവിതത്തോട് താരം പൂർണമായി വിട പറയുന്നത്. ഹിന്ദുമതം സ്വീകരിച്ചതോട് കൂടെ പേര് ഗൗരി ചന്ദ്രശേഖര പിള്ള എന്നാക്കി മാറ്റുകയായിരുന്നു. ബാലതാരമായിട്ടാണ് ജോമോൾ സിനിമയിലേയ്ക്ക് എത്തുന്നത്. ‘ഒരു വടക്കൻ വീരഗാഥ’ എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം അവതരിപ്പിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. ‘മൈഡിയർ മുത്തച്ഛൻ’ എന്ന ചിത്രത്തിലും ബാല താരമായി അഭിനയിച്ചു.

‘എന്ന് സ്വന്തം ജാനകിക്കുട്ടി’ എന്ന ചിത്രത്തിലൂടെയാണ് നായിക വേഷത്തിലേയ്ക്കെത്തുന്നത്. പിന്നീടങ്ങോട്ട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ ജോമോൾ തന്റേതായ ഇടം കണ്ടെത്തി. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ജോമോൾ. അതെസമയം ജോമോളെക്കുറിച്ച് നടൻ വിനീത് കുമാർ പറഞ്ഞ ചില കാര്യങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ജോമോൾ പോലെ ബാലതാരമായി സിനിമയിലെത്തിയ നടനാണ് വിനീത് കുമാർ. ഇരുവരും ഒരുമിച്ച് ബാലതാരമായി അഭിനയിച്ച ചിത്രമാണ് ‘ഒരു വടക്കൻ വീര ഗാഥ’. ഈ ചിത്രത്തെ സംബന്ധിച്ച് ജോമോളും, വിനീതും പറയുന്ന ഒരു പഴയ അഭിമുഖമാണ് ഇപ്പോഴും വൈറലാകുന്നത്. സിനിമയെക്കുറിച്ച് ജോമോളുടെ വാക്കുകൾ ഇങ്ങനെ – “ആ പടത്തില്‍ ഞാന്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെന്നും ബാക്കിയെല്ലാവരും നാച്ചുറലായിരുന്നുവെന്നും ജോമോള്‍ വ്യക്തമാക്കുന്നു. ഞാന്‍ മാത്രമാണ് ഒരുപാട് അഭിനയിച്ചത്. അതിലെ പാട്ടില്‍ അഭിനയിച്ചതൊക്കെ ഇപ്പോഴും ഓര്‍മ്മയുണ്ടെന്നും താരം സൂചിപ്പിച്ചു.

സിനിമയെക്കുറിച്ച് വിനീത് പറഞ്ഞത് ഇങ്ങനെയാണ് “വടക്കന്‍ വീരഗാഥയില്‍ ചന്തുവിന്റെ ചെറുപ്പമായി ഞാനും, ഉണ്ണിയാര്‍ച്ചയുടെ ചെറുപ്പമായി ജോമോളുമായിരുന്നു അഭിനയിച്ചത്. എന്താണ് ഞങ്ങൾ ചെയ്യാൻ പോകുന്നത്, സീന്‍ എന്താണ് എന്നൊന്നും അറിയില്ലായിരുന്നുവെന്നും അങ്ങനെയിരിക്കെ ഒരു ദിവസമാണ് നാളെ ജോമോളെ താലികെട്ടുന്ന രംഗമുണ്ടെന്നറിഞ്ഞതെന്നും വിനീത് പറയുന്നു. ഞാൻ കുട്ടിയായതിനാല്‍ താലികെട്ടിയാല്‍ ഭാര്യയാവുമെന്നായിരുന്നു അന്ന് വിശ്വസിച്ചിരുന്നതെന്നും ജോമോളായിരിക്കുമോ ആയുഷ്‌കാലം മുഴുവന്‍ ഭാര്യയായി കൂടെയുണ്ടാവുന്നത് എന്നോര്‍ത്ത് പേടിച്ചിരുന്നുവെന്നും” വിനീത് തമാശ രൂപേണ അന്നത്തെ അനുഭവം പങ്കുവെച്ചു.

ഇനി അവളെങ്ങാനും എന്റെ ഭാര്യ ആകുമോ എന്നോർത്ത് ഞാൻ ഒരുപാട് ടെൻഷൻ അടിച്ചിരുന്നുവെന്നും പിന്നെ താലികെട്ടില്ല, ഇങ്ങനെ വെക്കുകയേയുള്ളു എന്ന് പറഞ്ഞതിന് ശേഷമാണ് ഒരു ആശ്വാസമായതെന്നും വിനീത് കൂട്ടിച്ചേർത്തു. വിനീതും താനും സുഹൃത്തുക്കളാണെന്നും, സിനിമയിൽ വരുന്നതിന് മുൻപേ തന്നെ നന്നായിട്ടറിയാമെന്നും, റ്വിനീത് തൻ്റെ അയല്‍ക്കാരനാണെന്നും അന്ന് മുതൽ താന്‍ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നും, ഇപ്പോള്‍ ആ കാര്യങ്ങളെല്ലാം ആലോചിക്കുമ്പോള്‍ എനിയ്ക്ക് ശരിയ്ക്കും കഷ്ടം തോന്നുമെന്നും ജോമോള്‍ സൂചിപ്പിച്ചു. വിനീത് പറഞ്ഞ കാര്യങ്ങൾക്ക് മറുപടിയെന്നോണം വലിയൊരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ട പോലെയല്ലേ വിനീത് സംസാരിച്ചതെന്നും, അത്രയും താൻ അവനെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നായിരുന്നു ജോമോൾ പറഞ്ഞത്.

Articles You May Like

x