പിണറായി സർക്കാർ മനുഷ്യരെ കൊല്ലുന്നത് മുയലിനെ കൊല്ലുംപോലെ, അഭിപ്രായ സ്വാതന്ത്ര്യത്തിനെ ജയിലിടക്കുന്ന വ്യാജ ഇടത് പക്ഷമേ ലജ്ജിക്ക്; കുറിപ്പുമായി ജോയ് മാത്യു

മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടതിനു പിന്നാലെ ഇടതു പക്ഷത്തിനു നേരെ പരിഹാസവുമായി നടൻ ജോയ് മാത്യു. അഭിപ്രായ സ്വാതന്ത്ര്യത്തിനെ ജയിലിടക്കുന്ന വ്യാജ ഇടത് പക്ഷമേ ലജ്ജിക്ക് എന്നാണു സോഷ്യൽ മീഡിയയിലൂടെ ജോയ് മാത്യു അഭിപ്രായപ്പെട്ടത്.

കുറിപ്പ് പൂർണ്ണ രൂപം,

അഭിപ്രായ സ്വാതന്ത്ര്യത്തിനെ ജയിലിടക്കുന്ന വ്യാജ ഇടത് പക്ഷമേ ലജ്ജിക്ക് – പിഴയൊടുക്കാനോ ജാമ്യമെടുക്കാനോ ആരോപിക്കപ്പെട്ട കുറ്റം സമ്മതിക്കാനോ തയ്യാറാകാത്ത ഗ്രോ വാസു എന്ന തൊണ്ണൂറ്റി നാലിലും ഒളിമങ്ങാത്ത സമരവീര്യം കണ്ട് ലജ്ജിക്ക്

അതേ സമയം പിണറായി സർക്കാർ മനുഷ്യരെ കൊല്ലുന്നത് മുയലിനെ കൊല്ലുംപോലെ, ആ നീതി നിഷേധത്തോടുള്ള പോരാട്ടമായിരുന്നു ജയിൽവാസമെന്ന് ജയിൽ മോചിതനായ മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു. 45 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ​ഗ്രോ വാസുവിന് മോചനം ലഭിച്ചത്. ജയിലിന് മുന്നിൽ മനുഷ്യാവകാശ പ്രവർത്തകർ മുദ്രാവാക്യങ്ങളോടെയാണ് ​ഗ്രോ വാസുവിനെ സ്വീകരിച്ചത്.

ഈ കൊലപാതകത്തിൽ ജുഢീഷ്യൽ അന്വേഷണം നടത്തണം, കൊലപാതകികളെ ശിക്ഷിക്കണം എന്നിവയാണ് ആവശ്യപ്പെടുന്നത്. സഖാവ് വർ​ഗീസിന്റെ കൊലപാതകികളെ ശിക്ഷിക്കാൻ അഹോരാത്രം പണിയെടുത്തിരുന്നു. രണ്ടു വർഷം കഴിഞ്ഞ് അവരെ വിട്ടയച്ചിരുന്നു. എങ്കിലും രണ്ട് ദിവസം കഴിഞ്ഞ് വിട്ടാലും പ്രശ്നമില്ല. അവരെ കൊലപാതകികളാണെന്ന് സ്ഥാപിക്കലാണ് ലക്ഷ്യം. ജനങ്ങൾ അവരെ മനസ്സിലാക്കണം. 94 വയസ്സായി. 100 വയസുവരെ ജീവിച്ചാലും രാജ്യത്ത് വിമോചനത്തിന് വേണ്ടി മുദ്രാവാക്യം വിളിച്ചുകൊണ്ടിരിക്കുമെന്നും ​ഗ്രോ വാസു.

Articles You May Like

x