കുട്ടികൾക്ക് നേരെ മുണ്ടുപൊക്കൽ ജീവിതത്തിലും തിരിച്ചടിയായി, ശ്രീജിത്ത് രവിക്ക് നൽകേണ്ടി വരുന്നത് വലിയ വില ; ഇതുവരെ നേടിയതെല്ലാം നഷ്ട്ടമാകും
ഒരു വ്യക്തി ചെയ്ത തെറ്റിന്റെ പേരില്‍ കൂടെ ഉള്ളവരും ശിക്ഷ അനുഭവിക്കേണ്ടി വരുന്ന അവസ്ഥ വളരെ ദയനീയമാണ്. എന്നാല്‍ അത്തരം ഒരു അവസ്ഥയിലൂടെയാണ് ലാ ടൊമാറ്റീന എന്ന സിനിമയുടെ നിര്‍മ്മാതാക്കള്‍ കടന്നു പോകുന്നത്.നിരവധി വേഷങ്ങളിലൂടെ മലയാളം സിനിമയില്‍ തന്റേതായ കയ്യൊപ്പ് പതിപ്പിച്ച നടനാണ് ശ്രീജിത്ത് രവി. ഈ അടുത്ത ദിവസങ്ങളില്‍ ശ്രീജിത്ത് രവി ഒരു കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്‌നത പ്രദര്‍ശനം നടത്തിയതിന്, പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം ഏഴിനാണ് നടനെ അറസ്റ്റ് ചെയ്തത്. മാനസിക രോഗത്തെ തുടര്‍ന്നാണ് ഇങ്ങനെ ചെയ്തതെന്ന് പറഞ്ഞിരുന്നു. മരുന്ന് കഴിക്കാന്‍ മറന്നതിനാലാണ് ഇത്തരം പ്രവര്‍ത്തികള്‍ ഉണ്ടായതെന്നും നടന്‍ പറഞ്ഞെങ്കിലും ജാമ്യം അനുവദിച്ചു നല്‍കിയിരുന്നില്ല.
അറസ്റ്റിലായതിനെ തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങളും വ്യക്തി ഹത്യകളും നടന് നേരിടേണ്ടി വന്നിരുന്നു. ഒരു വ്യക്തി ചെയ്ത തെറ്റിന്റെ പേരില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുന്നത് നിരപരാധികളാണ്. സിനിമ ഒരാളുടെ മാത്രം അധ്വാനത്തിന്റെ ഫലമല്ല, ഒരുപാട് പേരുടെ ചോരയും നീരും അധ്വാനവും ചേര്‍ന്നതാണ് ഒരു സിനിമ. ആ സിനിമയെയാണ് ഒരു വ്യക്തി ചെയ്ത തെറ്റിന്റെ പേരില്‍ അവഗണിക്കുന്നത് എന്ന് പരിതാപകരമാണ്.
എന്നാല്‍ ഇപ്പോള്‍ ഈ കേസിനെ തുടര്‍ന്ന് ശ്രീജിത്ത് രവി അഭിനയിക്കുന്ന സിനിമകള്‍ തിയറ്റര്‍ ഉടമകള്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ലെന്നാണ് സംവിധായകന്‍ സജീവന്‍ അന്തിക്കാട് പറയുന്നത്. ലാ ടൊമാടീന എന്ന സിനിമയുടെ സംവിധായകന്‍ ആണ് സജീവന്‍. സിനിമയിലെ രണ്ടു നായകന്മാരില്‍ ഒരാളാണ് ശ്രീജിത്ത്. ഒ. ടി. ടി. പ്ലാറ്റ്‌ഫോമുകള്‍ പോലും വിമുഖത ആണ് കാണിക്കുന്നത്.
ഒരു കോടി നാല്‍പ്പത് ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച സിനിമയാണ് ലാ ടൊമാറ്റീന. സിനിമയുടെ ഷൂട്ടിംഗ് മാസങ്ങള്‍ക്ക് മുന്‍പ് കഴിഞ്ഞതാണെങ്കിലും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഇപ്പോഴാണ് തീര്‍ന്നത്. സിനിമ ഇനി വെളിച്ചം കാണുമോ ഇല്ലയോ എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഇപ്പോള്‍ സ്റ്റുഡിയോ ജോലികള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ജോയ് മാത്യു, കോട്ടയം നസീര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ടി. അരുണ്‍കുമാറാണ്, തിരക്കഥയും, സംഭാഷണവും ചെയ്തിരിക്കുന്നത്. ടൊമാറ്റോ ഫെസ്റ്റിവല്‍ മലയാളം സിനിമയ്ക്കു വേണ്ടി കേരളത്തില്‍ ഷൂട്ട് ചെയ്തിരുന്നു.
ലാ ടൊമാറ്റീന എന്ന സിനിമയുടെ ക്ലൈമാക്‌സ് ഷൂട്ടിംഗ് വാര്‍ത്തകളില്‍ ഇടം നേടിയിരിന്നു. ഒരു ടണ്‍ തക്കാളിയാണ് സിനിമയുടെ ഷൂട്ടിംഗിനായി ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സിനിമയിലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജോയ് മാത്യുവിന്റെ തക്കാളിക്കുളിയുടെ ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആദ്യമായി മലയാള സിനിമയില്‍ ആക്ഷന്‍ രംഗത്ത് തക്കാളി പ്രധാന വസ്തുവായി ഉപയോഗിച്ചിരിക്കുന്നെന്ന പ്രത്യേകതയും സിനിമയ്ക്ക് ഉണ്ട്. വളരെ പ്രതീക്ഷയോടെ ഇറക്കിയ സിനിമയുടെ ഭാവി ഇനി എന്താകുമെന്ന ആശങ്കയിലാണ് നിര്‍മ്മാതാക്കള്‍.