” അച്ഛന് അലോപ്പതിയില്‍ താല്‍പര്യമില്ല, വായില്‍ മരുന്ന് കുത്തിക്കയറ്റേണ്ട അവസ്ഥയാണ്,ചിലപ്പോള്‍ മരുന്ന് തുപ്പിക്കളയും”; തുറന്ന് പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്
നടന്, തിരക്കഥാകൃത്ത്, സംവിധായകന്‍ തുടങ്ങിയ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് ശ്രീനിവാസന്‍. ഹൃദയ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് അടുത്തിടെ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മാര്‍ച്ച് 30നായിരുന്നു ശ്രീനിവാസന് നെഞ്ച് വേദന അനുഭവപ്പെടുന്നതും തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുന്നതും. തുടര്‍ന്ന് തിരികെ വീട്ടിലെത്തിയ താരത്തിന്റെ ദയനീയമായ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.എല്ലാ സെലിബ്രിറ്റികളെ കുറിച്ചും സോഷ്യൽമീഡിയയിൽ പ്രചരിക്കാറുള്ളതുപോലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന വാർത്ത പുറത്ത് വന്നപ്പോൾ മുതൽ ശ്രീനിവാസൻ മരിച്ചുവെന്ന തരത്തിലും സോഷ്യൽമീഡിയയിൽ വാർത്തകൾ വരികയും ചിലർ ആദരാഞ്ജലികൾ വരികെ സോഷ്യൽമീഡിയ പോസ്റ്റിലൂടെ അറിയിക്കുകയും ചെയ്തിരുന്നു.കാര്യമറിയാതെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ സിനിമാ രംഗത്തുള്ളവർ അടക്കം രംഗത്തെത്തുകയും ചെയ്തിരുന്നു.
അലപ്പോതി മരുന്നുകൾ ഉപയോഗിക്കുന്നതിനോടും വിൽക്കുന്നതിനോടും താൽപര്യമില്ലാത്ത ശ്രീനിവാസൻ. പലവട്ടം ഈ വിഷയത്തിൽ നടത്തിയ പരാമർശങ്ങൾ വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു.മരുന്നുകൾ കടലിൽ വലിച്ചെറിയണമെന്ന് പറഞ്ഞിട്ടും അസുഖം വന്നപ്പോൾ മുന്തിയ ആശുപത്രികളിലൊന്നിൽ ചികിത്സ തേടിയ ശ്രീനിവാസൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അലോപ്പതി ഡോക്ടർമാർ അടക്കമുള്ളവർ വിമർശിച്ചിരുന്നു. ഇംഗ്ലീഷ് മരുന്നുകളോട് ശ്രീനിവാസന്റെ ഇപ്പോഴത്തെ സമീപനം എങ്ങനെയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍ ഇപ്പോള്‍.
അച്ഛന് അലോപ്പതിയില്‍ താല്‍പ്പര്യം ഇല്ലെന്നും അച്ഛന്റെ വായില്‍ മരുന്ന് കുത്തി കയറ്റേണ്ട അവസ്ഥ ആണെന്നുമാണ് ധ്യാന്‍ പറയുന്നത്. ചിലപ്പോള്‍ മരുന്ന് തുപ്പാനും ശ്രീനിവാസന്‍ ശ്രമിക്കുമെന്നും ധ്യാന്‍ പറയുന്നു.ചിലപ്പോള്‍ മരുന്ന് തുപ്പാന്‍ ശ്രമിക്കാറുണ്ടെന്നും ധ്യാന്‍ പറഞ്ഞു.
ഇപ്പോള്‍ രോഗം ഭേദമായി വീട്ടിലെത്തിയ ശ്രീനിവാസന്‍ വീട്ടില്‍ വിശ്രമത്തിലാണ്. ആരോഗ്യത്തില്‍ നല്ല പുരോഗതിയുണ്ട് താരത്തിന്. ആന്‍ജിയോഗ്രാമില്‍ ധമനികളിലെ രക്തമൊഴുക്കിന് തടസ്സമുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബൈപാസ് സര്‍ജറിക്ക് താരത്തെ വിധേയമാക്കിയത്.സ്‌ട്രോക്ക് വന്നതിനാല്‍ സംസാരിക്കാനടക്കം ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതിലൊക്കെ നല്ല മാറ്റം വന്നിട്ടുണ്ടെന്നും വലിയ പോസിറ്റീവ് കാര്യങ്ങളാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നതെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.
ശ്രീനിവാസൻ മരിച്ചെന്ന് തെറ്റിദ്ധരിച്ച് തന്റെ സുഹൃത്തുക്കൾ വരെ ആദരാഞ്ലികൾ അർപ്പിക്കാൻ വിളിച്ചിരുന്നുവെന്ന് നേരത്ത ധ്യാൻ വെളിപ്പെടുത്തിയിരുന്നു. അച്ഛൻ ആശുപത്രിയിൽ ആയിരുന്നപ്പോഴും ഇത്തരം വാർത്തകൾ കേട്ട് ദുഃഖം രേഖപ്പെടുത്താൻ വിളിച്ച സുഹൃത്തുക്കൾ ഉണ്ടായിരുന്നെന്നാണ് ധ്യാൻ പറഞ്ഞത്.ആദരാഞ്ജലികൾ പറയാൻ വിളിച്ച തന്റെ അടുത്ത സുഹൃത്തുക്കളോട് അച്ഛൻ ചത്തിട്ടില്ല… ചത്തിട്ട് പോരേ ഇതെല്ലാം എന്ന് താൻ ചോദിച്ചിരുന്നതായും ധ്യാൻ പറഞ്ഞിരുന്നു.
കീടം എന്ന ചിത്രമാണ് ശ്രീനിവാസന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.രജിഷ വിജയനാണ് കീടത്തില്‍ നായികയായി എത്തുന്നത്. രാഹുല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് ബാബുവും മുഖ്യകഥാപാത്രമായി എത്തുന്നുണ്ട്. ഖോ ഖോ എന്ന ചിത്രത്തിന് ശേഷം രാഹുല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മെയ് 20 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് രാഹുല്‍ തന്നെയാണ്.ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.