ഷഫ്‌നയുടെ വീട്ടുകാർ മൊബൈല് വരെ പിടിച്ച് വാങ്ങി അവളുടെ മനസ്സ് മാറ്റാന് ശ്രമിച്ച്; എന്നാൽ ഷഫ്‌ന കാണിച്ച ധൈര്യം കൊണ്ടാണ് ജീവിതത്തിൽ ഒരുമിച്ചത് സാന്ത്വനത്തിലെ സജിന്റേയും ഭാര്യ ഷഫ്‌നയുടെയും യഥാർത്ഥ ജീവിതം ഇങ്ങനെ
ആദ്യ പരമ്പരയിലൂടെ തന്നൈ മലയാളികള്‍ നെഞ്ചിലേറ്റിയ താരമാണ് സജിന്‍. സജിന്‍ എന്ന് പറഞ്ഞാല്‍ അതാരാണെന്ന് മലയാളികള്‍ ചോദിക്കുമെങ്കിലും ശിവേട്ടന്‍ എന്ന് പറഞ്ഞാല്‍ ആര്‍ക്കും സംശയമുണ്ടാകില്ല. സ്‌ക്രീനില്‍ ശിവനായെത്തുന്ന സജിനെ ഒറ്റ പരമ്പരയിലൂടെയാണ് മലയാളികള്‍ ഹൃദയത്തിലേറ്റിയത്. കൂടുംബപ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിലെ ശിവേട്ടനേയും അഞ്ജലിയേയും വളരെ പെട്ടന്നായിരുന്നു മലയാളികള്‍ ഇഷ്ടപ്പെട്ടത്. പ്ലസ്ടു എന്ന ചിത്രത്തിലുടെയാണ് സജിന്‍ അഭിനയത്തിലേക്കെത്തിയത്. എന്നാല്‍ സജിനെ ആളുകള്‍ അടുത്തറിഞ്ഞത് ശിവേട്ടനായാണ്. സജിന്റെ കഥാപാത്രം ഹിറ്റായതോടെയാണ് സിനിമാതാരം ഷഫ്‌നയുടെ ഭര്‍ത്താവാണ് സജിനെന്നും പ്രേക്ഷകര്‍ അറിയുന്നത്.
4 വർഷത്തെ പ്രണയത്തിന് ശേഷമായാണ് ഇരുവരും വിവാഹിതരായത്. സജിന്റെ സ്വദേശം തൃശൂരും ഷഫ്‌നയുടെ സ്വദേശം തിരുവനന്തപുരവുമാണ്. ഇവരുടെ പ്രണയകാലത്ത് ഷഫ്‌നയെ കാണാനായി തിരുവനന്തപുരം വരെ ഇടയ്ക്കിടെ സജിന്‍ യാത്ര ചെയ്തിരുന്നതൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അന്ന് സജിന് കാര്യമായ ജോലിയൊന്നും ഉണ്ടായിരുന്നില്ല. കിട്ടുന്ന പണം കൊണ്ട് തിരുവനന്തപുരത്തേക്ക് തന്റെ പ്രണയിനിയെ കാണാനായി സജിന്‍ പോകുമായിരുന്നു. വീട്ടുകാര്‍ അറിയാതിരിക്കാന്‍ കാറിലായിരിക്കും ഇരുവരുടെയും കൂടിക്കാഴ്ച്ച. അങ്ങനെ ഷഫ്‌നയെ കണ്ട് സജിന്‍ മടങ്ങിപ്പോകും.ഒന്ന് കാണാന്‍ മാത്രമുള്ള സമയമേ കിട്ടുകയുള്ളൂ.ഒരു തവണ കണ്ട് മടങ്ങുമ്പോള്‍ അടുത്ത തവണ തമ്മില്‍ കാണും വരെയുള്ള പ്രതീക്ഷയായിരിക്കും ഇരുവരുടേയും മനസ്സ് നിറയെ.
ഒന്നിക്കാന്‍ കഴിയില്ലേ എന്ന ആശങ്ക ഇവര്‍ക്കുണ്ടായിരുന്നില്ല. കാരണം, അത്രമേല്‍ സത്യസന്ധമായി ഇരുവരും പ്രണയിക്കുന്നതിനാല്‍ എന്ത് വന്നാലും വിവാഹിതരാകുമെന്ന് നേരത്തേ തീരുമാനം എടുത്തിരുന്നു. വ്യത്യസ്ഥ മതസ്ഥരായതിനാല്‍ എങ്ങനെ കാര്യം വീട്ടില്‍ അറിയിക്കുമെന്ന ആശങ്ക സജിനും ഷഫ്‌നയ്ക്കും ഉണ്ടായിരുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ഷഫ്‌ന കാണിച്ച ധൈര്യം തന്നെയാണ് തങ്ങളുടെ ബന്ധം ഇന്ന് ഇവിടം വരെ എത്തിച്ചതെന്ന് സജിന്‍ പറയുന്നു.വിവാഹം രജിസ്റ്റര്‍ ചെയ്യും വരെ പ്രണയം രഹസ്യമായി സൂക്ഷിച്ചു. ഷഫ്‌നയുടെ വീട്ടില്‍ ഈ ബന്ധത്തിന് എതിര്‍പ്പായിരിക്കുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍, സജിന്റെ വീട്ടുകാര്‍ക്ക് ഈ ബന്ധത്തോട് എതിര്‍പ്പ് ഉണ്ടാകില്ലെന്ന് അറിയാമായിരുന്നു. അതുകൊണ്ടാണ് ഷഫ്‌നയും സജിനും രജിസ്റ്റര്‍ വിവാഹം കഴിച്ചത്. രജിസ്റ്റര്‍ വിവാഹം കഴിഞ്ഞ് ഷഫ്‌ന അവളുടെ വീട്ടില്‍ പോയി. പതിയെ വീട്ടില്‍ അറിയിക്കാമെന്ന് കരുതിയെങ്കിലും അന്ന് തന്നെ ഷഫ്‌ന കാര്യം വീട്ടില്‍ അവതരിപ്പിച്ചു. വിവാഹം രജിസ്റ്റര്‍ ചെയ്തപ്പോഴേ ആരൊക്കെയോ ഷഫ്‌നയുടെ വീട്ടില്‍ കാര്യങ്ങള്‍ അറിയിച്ചിരുന്നു. അതോടെ, വീട്ടില്‍ പ്രശ്‌നമായി.
ഷഫ്‌നയുടെ വീട്ടുകാര്‍ അവളുടെ മൊബൈല്‍ പിടിച്ച് വാങ്ങി. തുടര്‍ന്ന് അവളുടെ മനസ്സ് മാറ്റാന് ശ്രമിച്ച് കൊണ്ടിരുന്നു. 12 ദിവസം ഷഫ്‌ന മാനസിക പ്രയാസം നേരിട്ടു. അങ്ങനെ പിരിഞ്ഞിരിക്കുന്ന സമയത്തും സജിന്‍ തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരുമായിരുന്ന. ഷഫ്‌ന സുഖമായിരിക്കുന്നോ എന്നറിയാന്‍ ആ വീടിന്റെ പരിസരത്തൊക്കെ പോകും. സംസാരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ദുരെ നിന്നെങ്കിലും സുഖമായിരിക്കുന്നു എന്ന് അറിഞ്ഞാല്‍ മാത്രം മതിയായിരുന്നു സജിന്. ഷഫ്‌ന ഇപ്പോള്‍ തന്റെ ജീവിതം മാറ്റിമറിച്ചു എന്ന് സജിന്‍ പറയുന്നു. വിവാഹം കഴിക്കുമ്പോള്‍ ഷഫ്‌നയ്ക്ക് 23ഉം സജിന് 24ഉം ആയിരുന്നു പ്രായം.സിനിമയിലേക്ക് സജിന്‍ അവസരം തേടി നടക്കുന്ന കാലമായിരുന്നു അത്.വിവാഹ ശേഷം ഓഡീഷന് പോകുന്നത് അവസാനിപ്പിച്ച് മെഡിക്കല്‍ റെപ്രസന്റേറ്റീവ് ആയി ജോലി ചെയ്തു സജിന്‍. സജിന്റെ വീട്ടുകാരുടെ പിന്തുണ ഇരുവര്‍ക്കും ഉണ്ടായിരുന്നു.പിന്നീട് സാന്ത്വനം സീരിയലിലേക്ക് എത്തുകയായിരുന്നു.സന്തുഷ്ട കുടുംബ ജീവിതമാണ് ഇരുവരും ഇപ്പോള്‍ നയിക്കുന്നത്.