ഇത് വല്ലാത്ത സർപ്രൈസ് ആയിപോയി ; ജന്മദിനത്തിൽ ദിവ്യാ പിള്ളക്ക് തകർപ്പൻ സർപ്രൈസ് ഒരുക്കി വിജയ് യേശുദാസ്
അയാള്‍ ഞാനും എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് ദിവ്യ പിള്ള. ദുബായില്‍ ജനിച്ച് വളര്‍ന്ന താരത്തിന്റെ അച്ഛന്‍ നാരായണപിള്ള മാവേലിക്കര സ്വദേശിയാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ഊഴം എന്ന ചിത്രമായിരുന്നു ദിവ്യയുടെ രണ്ടാമത്തെ സിനിമ. ഗായത്രി എന്ന കഥാപാത്രമായിരുന്നു ദിവ്യ ചെയ്തത്. മാസ്റ്റര്‍ പീസ്,
മൈ ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദര്‍, എടക്കാട് ബറ്റാലിയന്‍, ജിമ്മി ഈ വീടിന്റെ ഐശ്വര്യം തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. ടൊവിനോ തോമസിന്റെ ഭാര്യയായി കള എന്ന ചിത്രത്തില്‍ ദിവ്യ എത്തിയിരുന്നു. പ്രണയരംഗങ്ങളെല്ലാം ദിവ്യ അതിഗംഭീരമായിട്ടായിരുന്നു ചിത്രത്തില്‍ ചെയതത്.
സീ കേരളത്തിലെ മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് റിയാലിറ്റി ഷോയില്‍ ജഡ്ജ് ആയി എത്തിയതോടെയായിരുന്നു ദിവ്യയ്ക്ക് ആരാധകര്‍ ഏറെ ആയത്. ഗോവിന്ദ് പത്മസൂര്യയ്ക്കൊപ്പം പരിപാടിയിലെ വിധികര്‍ത്താക്കളില്‍ ഒരാളായിരുന്നു ദിവ്യ. ജീവയും ഭാര്യ അപര്‍ണ തോമസുമായിരുന്നു ഷോയില്‍ അവതാരകരായി എത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ പരിപാടി അടുത്തിടെയാണ് അവസാനിച്ചത്.
അതിനിടെ മിസ്റ്റര്‍&മിസിസ് സമയത്ത് ദിവ്യയും ജിപിയുമുളള ഒരു വിവാഹ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പരസ്പരം മാലയിട്ടുകൊണ്ട് നില്‍ക്കുന്ന ഗോവിന്ദ് പത്മസൂര്യയുടെയും ദിവ്യ പിളളയുടെയും ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗായത്. ഇതിന് പിന്നാലെ ഇരുവരും ശരിക്കും വിവാഹിതരായോ എന്ന് ചോദിച്ചുകൊണ്ട് ആരാധകരും രംഗത്തെത്തിയിരുന്നു. എന്നാല്‍ ടിവി ഷോയുടെ ഭാഗമായുളള ഒരു സ്‌കിറ്റ് ആയിരുന്നു അത്.
ഇപ്പോഴിതാ താരത്തിന്റെ പിറന്നാളിന് ഗായകന്‍ വിജയ് യേശുദാസ് നല്‍കിയ സര്‍പ്രൈസ് വീഡിയോ ആണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. ദിവ്യയുടെ സുഹൃത്തുകള്‍ എല്ലാവരേയും കൂട്ടിയായിരുന്നു താരത്തിന് സര്‍പ്രൈസ് നല്‍കിയത്. താരത്തിന് ഒരുപാട് ആരാധകരും ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരുന്നു. എന്നാല്‍ ആരാധകരുടെ എല്ലാവരുടേയും ചോദ്യം ഗോവിന്ദ് പത്മസൂര്യ എവിടെ എന്നായിരുന്നു. ഗോവിന്ദിനെ ആഘോഷ പരുപാടിയില്‍ വിളിച്ചില്ലേ എന്നെല്ലാമായിരുന്നു ചോദ്യങ്ങള്‍.
ജീവ, അപര്‍ണ, ഡാന്‍സേഴ്‌സ് ആയ സുഹൈദ് കുക്കു, ദീപ തുടങ്ങിയവരും പിറന്നാള്‍ ആഘോഷത്തിന് എത്തിയിരുന്നു. വെളുത്ത് നിറത്തിലുള്ള സ്‌കേര്‍ട്ടും ടോപ്പും ആയിരുന്നു ദിവ്യയുടെ വേഷം. നൃത്തം ചെയ്തും കേക്ക് മുറിച്ചും താരത്തിന്റെ പിറന്നാള്‍ ആഘോഷ വീഡിയോ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.