വിവാഹം കഴിഞ്ഞ പിറ്റേന്ന് എൻ്റെ കാലുകൾ കെട്ടിയിട്ട് അയാൾ എന്നെ ക്രൂരമായി ഉപദ്രവിച്ചു; ഗര്‍ഭിണിയാണെന്ന് പറഞ്ഞതും അയാള്‍ വയറ്റില്‍ ചവിട്ടി ; ബിഗ് ബോസ് സീസണ്‍ 4 മത്സരാര്‍ത്ഥി ജാസ്മിന്റെ ജീവിത കഥ

കാംക്ഷയ്ക്ക് വിരാമമിട്ട് ബിഗ് ബോസ് സീസണ്‍ 4 ആരംഭിച്ചിരിക്കുകയാണ്. വിവിധ തലങ്ങളിലുള്ള 17 മത്സരാര്‍ത്ഥികള്‍ ആണ് പരിപാടിയില്‍ മാറ്റുരയ്ക്കാനെത്തിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ ശക്തമായ മത്സരം തന്നെയായിരിക്കും ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ കാഴ്ച വെയ്ക്കുക. ശക്തമായ മത്സരം തന്നെ കാഴ്ച വെയ്ക്കും എന്ന പ്രേക്ഷകര്‍ ഒന്നങ്കടം പ്രതീക്ഷിക്കുന്ന താരമാണ് ജാസ്മിന്‍ എം മൂസ.സംഘര്‍ഷഭരിതമായ ജീവിത മുഹൂര്‍ത്തങ്ങളില്‍ നിന്നും ഒറ്റയ്ക്ക് മുന്നേറി വിജയം നേടിയ ആളാണ് ജാസ്മിന്‍. നേരത്തെ തന്നെ കരളലിയിക്കുന്ന ജാസ്മിന്റെ ജീവിത കഥ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് മുന്നില്‍ വെച്ച് ജാസ്മിന്‍ തന്റെ ജീവിതാനുഭവം പങ്കുവെച്ചത് ശ്രദ്ധേയമാവുകയാണ്.

ഒരു ഓര്‍ത്തഡോക്‌സ് മുസ്ലീം കുടുംബത്തില്‍ ജനിച്ച ജാസ്മിന് ഒരുപാട് ബന്ധുക്കള്‍ ഉണ്ടായിരുന്നു. എല്ലാവരും അടുത്തടുത്ത് ആണ് താമസിച്ചിരുന്നത്. കുട്ടിക്കാലത്ത് തന്നെ അച്ഛന്‍ മരിച്ചു. അങ്ങനെ ജാസ്മിന് ബുദ്ധിയുറക്കാനുള്ള പ്രായമെത്തും മുമ്പേ അമ്മ രണ്ടാം വിവാഹം കഴിച്ചു. പതിനേഴാം വയസ്സിലാണ് ജാസ്മിനെ വിവാഹം കഴിപ്പിച്ച് വിടാന്‍ വീട്ടുകാര്‍ തീരുമാനിക്കുന്നത്. വിവാഹം എതിര്‍ക്കാനുള്ള വോയിസ് അവള്‍ക്കില്ലായിരുന്നു. ജാസ്മിന്‍ വനിതാ സെല്ലിലേക്കും പൊലീസിലേക്കും മെയില്‍ അയക്കുകയും അങ്ങനെ പൊലീസ് എത്തി വിവാഹം മാറ്റി വെയ്ക്കുകയും ചെയ്തു. നാല് മാസം കഴിഞ്ഞ് പതിനെട്ട് വയസ് ജാസ്മിന് തികയുമായിരുന്നു എന്നും അതിനാലാണ് വിവാഹം മാറ്റിവെച്ചതെന്നും ജാസ്മിന്‍ പറഞ്ഞു

തന്റെ ആദ്യ വിവാഹത്തില്‍ ജാസ്മിന് ഒരു റോളും ഇല്ലായിരുന്നു. ഭര്‍ത്താവിന് ഓട്ടിസം ആയിരുന്നത് മറച്ച് വെച്ചായിരുന്നു വിവാഹം നടന്നത്. ആ വിവാഹം പൂര്‍ണ്ണ പരാജയമായിരുന്നു. വര്‍ഷങ്ങളോളം ഇരുവരും അകന്ന് കഴിഞ്ഞു. തുടര്‍ന്ന് വിവാഹ മോചനം നേടി. എന്നാല്‍, 21-ാം വയസായപ്പോള്‍ വീട്ടുകാര്‍ വീണ്ടും മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കാന്‍ തുടങ്ങി. ജാസ്മിന്‍ തന്റെ എല്ലാ കാര്യങ്ങളും പെണ്ണുകാണലിന് അദ്ദേഹത്തോട് തുറന്ന് പറഞ്ഞു.താന്‍ അപ്പോഴും കന്യകയായിരുന്നുവെന്നും ജാസ്മിന്‍ പറയുന്നുണ്ട്. ആ വിവാഹത്തില്‍ താന്‍ സന്തുഷ്ടയായിരുന്നുവെന്നും താന്‍ ഗേ ആണെന്ന് അന്ന് തിരിച്ചറിഞ്ഞിരുന്നില്ലെന്നും ജാസ്മിന്‍ പറയുന്നു.

”‘സന്തോഷത്തിൽ നിൽക്കുന്ന ആദ്യരാത്രി. റൂമിൽ കയറി വന്നപ്പോൾ അയാൾ ആദ്യം ചെയ്തത് എന്റെ മോന്തയ്ക്ക് ഒരു അടി അടിച്ചതായിരുന്നു. എന്ത്, എങ്ങനെ, എന്തിന് ഒന്നും എനിക്ക് മനസിലായില്ല. നിന്ന നിൽപ്പിൽ ഫ്രീസ് ആയി പോയി. രണ്ടാം ചരക്കായ അന്നെ കെട്ടിയത് ഇതൊക്കെ സഹിച്ച് നിക്കാൻ പറ്റുമെങ്കിൽ നിന്നാ മതിയെന്ന് പറഞ്ഞു.എൻ്റെ കാലുകൾ കെട്ടിയിട്ട് അയാൾ എന്നെ ക്രൂരമായി ഉപദ്രവിച്ചു. പീഡിപ്പിച്ചു. ആ ഒരു നിമിഷത്തിൽ തന്നെ ഞാൻ മരിച്ചു. കല്യാണം കഴിഞ്ഞാൽ ഇങ്ങനെയൊക്കെ ആയിരിക്കുമെന്ന് ഞാൻ എന്നെ തന്നെ പഠിപ്പിക്കാൻ ശ്രമിച്ചു. കൊക്കെയ്ൻ ഉപയോഗിക്കുന്ന ആളായിരുന്നു പുള്ളി. മടുത്ത സമയമായിരുന്നു. പുറത്തുള്ളവർക്ക് മുന്നിൽ പെർഫക്ട് കപ്പിൾ ആയിരുന്നു ഞങ്ങൾ. എൻ്റ വീട്ടുകാരെല്ലാം ഹാപ്പി ആയിരുന്നു.രണ്ട് മാസത്തോളം ഇങ്ങനെ തന്നെ ആയിരുന്നു. അപ്പോഴാണ് ഗർഭിണി ആണെന്ന് അറിഞ്ഞത്. അതുവരെ ഇല്ലാതിരുന്ന സന്തോഷമാണ് എനിക്ക് തോന്നിയത്. ഗർഭിണി ആണെന്ന് പറഞ്ഞതേ ഓർമയുള്ളു, അയാളെൻ്റെ വയറ്റിൽ ആഞ്ഞ് ചവിട്ടി. ഉമ്മയെ വിളിച്ച് വരുത്തി വീട്ടിലേക്ക് പോയി. അപ്പോഴും ആരും ഒന്നും അറിഞ്ഞിരുന്നില്ല.

അങ്ങനെ ആശുപത്രിയിൽ പോയി. സർജറി ചെയ്യാൻ ഡോക്ടർ പറഞ്ഞു. സർജറി ചെയ്തില്ലെങ്കിൽ മരിച്ച് പോകുമെന്ന് പറഞ്ഞു. ഇതോടെ സർജറി താമസിപ്പിക്കാൻ അയാൾ ശ്രമിച്ചു. അപ്പോഴാണ് എൻ്റെ ഉമ്മയ്ക്ക് എന്തൊക്കെയോ മനസിലാകുന്നത്. സർജറി കഴിഞ്ഞപ്പോൾ അയാൾ വിളിച്ച് മൊഴി ചൊല്ലണമെന്ന് പറഞ്ഞു.കുഞ്ഞ് മരിച്ചു. ഡിപ്രഷനിൽ ആയി. എൻ്റെ ജീവിതം നശിപ്പിച്ച അയാളെ വെറുതേ വിടാൻ ഞാനുദ്ദേശിച്ചില്ല. പൊലീസ് സ്റ്റേഷനിൽ പോയെങ്കിലും കാര്യമുണ്ടായില്ല. പിന്നീട് ഉമ്മയേയും അയാൾ കൈവെച്ചു. അതോടെ അത് ക്രിമിനൽ കേസ് ആയി മാറി. അയാളെ റിമാൻഡ് ചെയ്തു. ജയിലിലിട്ടു. എൻ്റെ കേസിലും റിമാൻഡ് ചെയ്തു, പിന്നെ പുറത്തിറങ്ങി.അതുവരെ വീട്ടുകാർക്ക് മാത്രം വേണ്ടി ജീവിച്ച ഞാൻ പിന്നെ എനിക്ക് വേണ്ടി ജീവിക്കാൻ തീരുമാനിച്ചു. എൻ്റെ ടൈം വേസ്റ്റ് ആകാൻ പാടില്ല .കേസ് ഒത്തുതീർപ്പാക്കി. ഞാൻ വീട് വിട്ടിറങ്ങി. കൊച്ചിയിലെത്തി. ജിമ്മിൽ ജോലി കിട്ടി.പിന്നെ ബാംഗ്ലൂർ പോയി, ഫിറ്റ്‌നസ് ട്രെയിനർ ആകാൻ പരിശീലനം നടത്തി. ഇപ്പോൾ ഞാനൊരു ട്രെയിനർ. ഇപ്പോൾ ഞാൻ എനിക്ക് വേണ്ടി ജീവിക്കുന്നു. നമ്മുടെ ജീവിതം രക്ഷപെടണമെങ്കിൽ നമ്മൾ തന്നെ വിചാരിക്കണം’-ജാസ്മിൻ പറഞ്ഞു.ഇപ്പോള്‍ തന്റെ പങ്കാളിയോടൊപ്പം കഴിയുകയാണ് ജാസ്മിന്‍.

Articles You May Like

x