ഉറക്കത്തിൽ അലറിവിളി , ഒറ്റയ്ക്ക് ജയിലിൽ , ഷാരോൺ വ.ധക്കേസിലെ ഗ്രീഷ്മയുടെ ഇപ്പോഴത്തെ ജയിൽ ജീവിതം ഇങ്ങനെ

പാറശ്ശാലയിലെ ഷാരോണിന്റെ മരണം കേരളക്കര ഒന്നാകെ നടുക്കത്തോട് കേട്ട ഒരു വാർത്തയായിരുന്നു. ജ്യൂസിൽ വിഷം കലർത്തി കൊടുത്താണ് ഷാരോണിനെ സുഹൃത്തും കാമുകിയുമായ ഗ്രീഷ്മ ഈ ലോകത്തിൽ നിന്നും പറഞ്ഞയച്ചിരുന്നത്. മുൻപ് ഗ്രീഷ്മ പറഞ്ഞിരുന്ന ചില കാര്യങ്ങളും ശ്രദ്ധ നേടിയിരുന്നു. അങ്ങനെയൊന്നും താൻ ചെയ്യില്ലന്നും തന്റെ ഭർത്താവാണ് ഷാരോണെന്നും ഒക്കെ ആയിരുന്നു ഗ്രീഷ്മയുടെ വാക്കുകൾ. എന്നാൽ തുടർന്ന് നന്നായി ഒരു ചോദ്യം ചെയ്യൽ നടത്തിയപ്പോൾ കുറ്റം സമ്മതിക്കുകയല്ലാതെ ഗ്രീഷ്മിക്കു മുമ്പിൽ മറ്റു മാർഗ്ഗങ്ങൾ ഒന്നുമില്ലാതെ വരികയായിരുന്നു. അങ്ങനെ ഗ്രീഷ്മ കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു. തുടർന്ന് തെളിവെടുപ്പിന് പോലീസുകാർക്കൊപ്പം വളരെ സന്തോഷത്തോടെ ചിരിച്ച് കൂൾ ആയി ഓരോ കാര്യങ്ങളും പറഞ്ഞു കൊടുക്കുന്ന ഗ്രീഷ്മയാണ് ആളുകൾ കണ്ടത്. പോലീസുകാർക്ക് പോലും വലിയ തോതിലുള്ള മോശപേരാണ് ഇത് നേടിക്കൊടുത്തത്. പൊതുജനങ്ങൾക്കിടയിൽ പോലീസിനെ മോശമായി ചിത്രീകരിക്കുവാനായിരുന്നു ഗ്രീഷ്മയുടെ ഈ പ്രവർത്തിക്ക് സാധിച്ചിരുന്നത്.

നിരവധി ആളുകൾ ആയിരുന്നു ഗ്രീഷ്മയുടെ ഈ പ്രവർത്തിയെ മോശമായി പറഞ്ഞുകൊണ്ട് രംഗത്തെത്തിയത്. ഇപ്പോൾ അട്ടക്കുളങ്ങര ജയിലിലെ ഗ്രീഷ്മയുടെ ജീവിതത്തെ കുറിച്ചുള്ള വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. പോലീസുകാരോട് വളരെയധികം സ്നേഹത്തോടെയും സന്തോഷത്തോടെയും ഒക്കെ സംസാരിച്ചിരുന്ന ഗ്രീഷ്മ ജയിലിൽ ഇതിൽ നിന്നെല്ലാം വളരെയധികം മാറിയാണ് ഇടപെടുന്നതെന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ജയിലിൽ ഗ്രീഷ്മ എല്ലാവരോടും മിതത്വത്തിലാണ് ഇടപ്പെട്ടു കൊണ്ടിരിക്കുന്നത് അധികമായി ആരോടും സംസാരിക്കാറില്ല ഒറ്റയ്ക്ക് ഇരിക്കാൻ ആണ് ഗ്രീഷ്മയ്ക്ക് താൽപര്യം.സെല്ലിൽ തന്നെ തനിച്ചിരിക്കുകയാണ് ചെയ്യാറുള്ളതെന്നും അറിയാൻ കഴിയുന്നുണ്ട്. ടിവി കാണാനുള്ള അനുമതി ഉണ്ടായെങ്കിലും ടിവി കാണാൻ താല്പര്യപ്പെടാറില്ല. അതിനുപകരം ഒറ്റക്കിരിക്കുകയാണ് ചെയ്യുന്നത്. അമ്മ സിന്ധു തൊട്ടപ്പുറത്തുള്ള സെല്ലിൽ ഉണ്ടായെങ്കിലും സംസാരിക്കാനുള്ള അനുമതി ഗ്രീഷ്മിക്കില്ല. ഇരുവരും പരസ്പരം കാണുന്നത് രാവിലെ പ്രഭാതകൃത്യങ്ങൾക്ക് വേണ്ടി സെല്ല് തുറന്ന് എല്ലാവരെയും ഒരുമിച്ച് പുറത്തേക്ക് വിടുന്ന സമയത്താണ്.

എന്നാൽ ഗ്രീഷ്മ അമ്മയോട് അധികമായി ഒന്നും സംസാരിക്കാറില്ല. ഇതിനിടയിൽ ഗ്രീഷ്മയെ കാണാൻ വേണ്ടി അച്ഛനും വക്കീലും ഒക്കെ എത്തിയിരുന്നു എന്നും അറിയാൻ സാധിക്കുന്നുണ്ട്. അവരോട് ഒരുപാടൊന്നും സംസാരിക്കാൻ ഗ്രീഷ്മ തയ്യാറായിരുന്നില്ല. ആഴ്ചപ്പതിപ്പുകളും നോവലുകളും ഒക്കെ വായിക്കുകയാണ് ഇപ്പോൾ ഗ്രീഷ്മയുടെ പ്രധാനപ്പെട്ട ഒരു രീതിയെന്ന് പറയുന്നത്. പൈങ്കിളി നോവലുകളും മറ്റും വായിച്ചാണ് ഗ്രീഷ്മ സമയം കളയുന്നത്. എന്നാൽ ഗ്രീഷ്മയുടെ അമ്മ സിന്ധു ആവട്ടെ വളരെയധികം മറിച്ച് ആണ് ഇടപ്പെട്ടു കൊണ്ടിരിക്കുന്നത്. അമ്മ സിന്ധു ആളുകളോട് ഒക്കെ സംസാരിക്കുകയും കരയുകയും ഒക്കെ ചെയ്യുന്നുണ്ട്. സിന്ധു മകളെ കുറിച്ചുള്ള ആശങ്കയും അവർക്ക് ഉണ്ട്. അതേസമയം ഗ്രീഷ്മയുടെ കൂടുതൽ സംസാരിക്കുവാനായി ജയിലിൽ തന്നെയുള്ള ചില സ്ത്രീകൾ അടുത്ത് കൂടിയിരുന്നു. എല്ലാവർക്കും അമ്പരപ്പുളവാക്കുന്ന ഒരു വ്യക്തിത്വമായതുകൊണ്ട് തന്നെ ഗ്രീഷ്മയിൽ നിന്നും ചില കാര്യങ്ങൾ അറിയുവാൻ ഒക്കെയാണ് അവർ കൂട്ടുകൂടാൻ എത്തിയത്. എന്നാൽ ആർക്കും പിടികൊടുക്കാതെയാണ് മുൻപോട്ട് പോകുന്നത്.

Articles You May Like

x