ഒരു കിലോ തൂക്കം പോലുമില്ലാതെയാണ് അനുഷ്‌ക പിറന്ന് വീണത്. വിവാഹം കഴിഞ്ഞ് നീണ്ട 11 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴാണ് സാലിയുടെ ജീവിത്തിലേക്ക് അനുഷ്‌ക വരുന്നത്. പ്രസവിക്കാന്‍ വിധിയില്ലെന്ന് പലരും മുദ്രകുത്തിയതായിരുന്നു പത്തനം തിട്ട ഇരവിപേരൂര്‍ സ്വര്‍ണാമല വീട്ടിലെ സാലിയെ. കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുകയായിരുന്നു സാലി- സാമുവല്‍ ദമ്പതിമാര്‍.അകന്ന ബന്ധുവായ സ്ത്രീ അഞ്ചാമതും ഗര്‍ഭിണിയായ വിവരം ആയിടെയാണ് അവര്‍ അറിയുന്നത്. ദാരിദ്ര്യത്താല്‍ വലയുന്ന അവര്‍ക്ക് ആ കുഞ്ഞിനെ വേണ്ട. ഗര്‍ഭച്ഛിദ്രം നടത്താന്‍ ആരോ പറഞ്ഞുകേട്ട മരുന്നുകളൊക്കെ വാങ്ങിക്കഴിച്ചു. പക്ഷേ, ഗര്‍ഭം അലസുന്നില്ല. മരുന്നുകള്‍ പിന്നെയും പ്രയോഗിച്ചുകൊണ്ടിരുന്നു. അങ്ങനെ എട്ടാം മാസത്തിന്റെ തുടക്കത്തില്‍ അവര്‍ പ്രസവിച്ചു. ഒന്നര കിലോ പോലും തൂക്കമില്ലാത്ത ഒരു പെണ്‍കുഞ്ഞ്. കുഞ്ഞിനെ ആശുപത്രിയില്‍ തന്നെ ഉപേക്ഷിക്കാന്‍ അവര്‍ ആലോചിക്കുന്നതറിഞ്ഞ് സാലി അവരെ പോയിക്കണ്ടു. ‘കുഞ്ഞിനെ കളയരുത്, ഞാന്‍ വളര്‍ത്തിക്കോളാം, ഞങ്ങളുടെ മകളായി’ – സാലി അപേക്ഷിച്ചു. പെറ്റമ്മയും കുടുംബവും അതു സമ്മതിച്ചു. രണ്ടാഴ്ച മുലയൂട്ടണമെന്ന സാലിയുടെ അഭ്യര്‍ഥനയും അവര്‍ സ്വീകരിച്ചു.
ശരീരത്തിന്റെ ബലക്ഷയം അനുഷ്കയുടെ ബുദ്ധിക്ക് തെല്ലും മങ്ങലേല്‍പ്പിച്ചിട്ടില്ല. വാക്കുകള്‍ പറയാന്‍ കഴിയില്ലെങ്കിലും അവള്‍ ശബ്ദങ്ങളിലൂടെ സ്വന്തമായ ഭാഷ ഉണ്ടാക്കിയെടുത്തു. മൂന്നു വയസ്സായപ്പോള്‍ മുതല്‍ അച്ഛന്‍ അവളെ കസേരയില്‍ എടുത്ത് ഇരുത്തിത്തുടങ്ങി. ദേഹം തളര്‍ന്ന കുഞ്ഞ് വീണുപോകാതിരിക്കാന്‍ അച്ഛന്‍ തന്നെ അവള്‍ക്കു വേണ്ടി പ്രത്യേക ഡിസൈനിൽ കസേര പണിതു. ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴുത്തില്‍ കോളര്‍ ധരിപ്പിച്ചു. അമ്മ ജോലി ചെയ്യുമ്പോള്‍ അടുക്കളയില്‍ കൊണ്ടിരുത്തും. പാചകം ചെയ്യാനെടുക്കുന്ന പച്ചക്കറികളും മറ്റു സാധനങ്ങളുമെല്ലാം കുഞ്ഞിനെ കാണിച്ച് ഓരോന്നിന്റെയും പേര് പറഞ്ഞുകൊടുക്കും. പലവട്ടം ഇത് ആവര്‍ത്തിച്ച ശേഷം ഒരു തവണ സാലി തെറ്റിച്ച് പറയും. അപ്പോള്‍ അവള്‍ തന്റേതായ ഭാഷയില്‍ തിരുത്തും. അവള്‍ എല്ലാം മനസ്സിലാക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ സാലി അവളോട് നിരന്തരം സംസാരിക്കാന്‍ തുടങ്ങി.
വൃത്തിയുടെ കാര്യത്തില്‍ അവള്‍ കോംപ്രമൈസ് ചെയ്യില്ല. തന്റെ വീട്ടില്‍ അമ്മ ഉണ്ടാക്കുന്ന ഭക്ഷണത്തോടു മാത്രമായി ഇഷ്ടം. പുറത്തുനിന്നു വാങ്ങുന്ന പാല്‍ കഴിക്കാന്‍ മടിയായി. അതിനാല്‍ സാമുവല്‍ പണം കടം വാങ്ങി ഒരു പശുവിനെ വാങ്ങി. പശുവിനെ അച്ഛ തന്നെ കറക്കണമെന്നും അനുഷ്കയ്ക്ക് നിര്‍ബന്ധമുണ്ട്. തൊഴുത്തിനോട് ചേര്‍ന്ന ജനാലയ്ക്കടുത്ത് കസേര ഇട്ടിരുന്ന അനുഷ്ക അതു കണ്ട് ഉറപ്പുവരുത്തും. എന്നിട്ടേ പാല്‍ കുടിക്കൂ. എന്തായാലും അനുഷ്കയ്ക്കു വേണ്ടി വാങ്ങിയ പശു വരുമാന മാര്‍ഗമായതോടെ രണ്ടു പശുക്കളെ കൂടി വാങ്ങി. ഇന്ന് പാല്‍ക്കച്ചവടമാണ് കുടുംബത്തിന്‍റെ മുഖ്യ വരുമാന സ്രോതസ്സ്.മണിമലയാറിനോടു ചേര്‍ന്നുള്ള ഇവരുടെ വീട് 2019ലെ വെള്ളപ്പൊക്കത്തില്‍ തകര്‍ന്നുപോയിരുന്നു. അനുഷ്കയുടെ ചികിത്സാരേഖകളടക്കം വീട്ടിലുള്ളതെല്ലാം നഷ്ടപ്പെട്ടു. അതോടെ കുട്ടിക്ക് ആകെ വിഷമമായി. അല്‍പം പണം കയ്യില്‍ വന്നപ്പോള്‍ അതുകൊണ്ട് എന്തു വേണമെന്ന് സാമുവല്‍ മകളോട് ചോദിച്ചു. വീടായിരുന്നു മകളുടെ സ്വപ്നം. സര്‍ക്കാര്‍ നല്‍കിയ സഹായത്തിനൊപ്പം കിട്ടുന്നിടത്തു നിന്നെല്ലാം പണം കടം വാങ്ങി വീട് വച്ചു. മോഹിച്ചു കിട്ടിയ വീട് വൃത്തിയായി സൂക്ഷിക്കാന്‍ അമ്മയ്ക്ക് അനുഷ്ക ആവുന്ന സഹായങ്ങള്‍ ചെയ്യും. സാലിക്ക് നിലം തുടയ്ക്കാന്‍ സമയം കിട്ടാത്ത ദിവസങ്ങളില്‍ അവള്‍ അമ്മയോട് തന്നെ തറയില്‍ കിടത്താന്‍ ആവശ്യപ്പെടും. പിന്നെ ഒരു തുണി കയ്യില്‍ പിടിച്ച് തറയില്‍ നിരങ്ങിക്കറങ്ങി തുടച്ചു വൃത്തിയാക്കും. മടക്കാനുള്ള തുണികള്‍ അവളുടെ കസേരക്കയ്യില്‍ ഇട്ടു കൊടുത്താല്‍ തനിക്കാവുന്നതു പോലെ മടക്കിവയ്ക്കും.അനുഷ്കയ്ക്ക് ആ പേര് നല്‍കിയത് പിതൃസഹോദരപുത്രി അന്‍സുവാണ്. പ്രകാശകിരണം എന്നാണ് സംസ്കൃതത്തിലുള്ള ആ വാക്കിന്റെ അര്‍ഥം.ഇന്ന് സാലി അവരുടെ വീടിന്റെ ഐശ്വര്യമാണ്…പ്രതീക്ഷയാണ്…അവര്‍ക്ക് ജീവിക്കാനുള്ള പ്രചോദനമാണ്…
മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…
'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…
ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…
നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…