പത്തൊമ്പത് തവണ പീഡിപ്പിച്ചു, അയാൾ മോശമായിരുന്നെങ്കിൽ എന്തിന് വീണ്ടും അടുത്തുപോയി ;വിജയ് ബാബുവിനെതിരായ പരാതിയില്‍ പ്രതികരണവുമായി മല്ലിക സുകുമാരന്‍

ടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ഉയര്‍ന്ന ലൈംഗിക പീഡനക്കേസില്‍ പരാതിക്കാരിയായ മല്ലിക സുകുമാരന്‍ രംഗത്തെത്തിയിരിക്കുകയാണ്. ഒന്നിലേറെ തവണ വിജയ് ബാബു പീഡിപ്പിച്ചു എന്ന് പറയുന്നത് വിശ്വസനീയമല്ലെന്നും വിജയ് ബാബു അത്തരക്കാരനാണെന്ന് മനസ്സിലായിട്ടും എന്തിനാണ് അവിടേക്ക് വീണ്ടും നടി പോയതെന്നും മല്ലിക സുകുമാരന്‍ ചോദിച്ചു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മല്ലിക സുകുമാരന്റെ പ്രതികരണം.

’19 തവണയോ 16 തവണയോ പീഡിപ്പിച്ചുവെന്നാണ് കേട്ടത്. രണ്ടോ മൂന്നോ പ്രാവശ്യം പോയത് പോട്ടെ, ബാക്കിയുള്ള 13 തവണ എന്തിനാണ് പോയത്. അല്ലെങ്കില്‍ അങ്ങനെ പോയവന്റെ അടുത്ത് അച്ഛനോ ആങ്ങളമാരോ ആരും ഇല്ലെങ്കില്‍ ഏതെങ്കിലും ബന്ധുക്കളോ അതോ പോലീസിനോടോ എന്തെങ്കിലും പറയണ്ടേ. എന്തെല്ലാം വഴികള്‍ ഈ നാട്ടിലുണ്ട്. അതൊക്കെ ഉപയോഗപ്പെടുത്താതെ പോയിക്കഴിഞ്ഞിട്ട് പിന്നെ ഒരു സുപ്രഭാതത്തില്‍ പെട്ടന്ന് 19 പ്രാവശ്യം എന്ന് പറയുന്നത് വിശ്വസിക്കാനാവുന്നില്ല. ആണുങ്ങളായാലും പെണ്ണുങ്ങളായാലും അതിന് തക്കതായ കാരണവും അവര്‍ പറയണം.’ മല്ലിക സുകുമാരന്‍ പറഞ്ഞു.

സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരെയും മല്ലിക സുകുമാരന്‍ പരാമര്‍ശം നടത്തി. പെണ്ണുങ്ങളുടെ ഭാഗത്തും തെറ്റുണ്ട്. സൂര്യനെല്ലി കേസില്‍ 149 പീഡനം നടന്നു എന്ന് പറഞ്ഞപ്പോള് ഒരു ചാനലില്‍ ഞാന്‍ ചോദിച്ചു 149 പീഡനം എങ്ങനെയാണ് പീഡനമാവുന്നതെന്ന്. ഒന്നോ രണ്ടോ ഒക്കെ സംഭവിച്ചു. ബാക്കി എങ്ങനെ പീഡനമാവും എന്ന് ചോദിച്ചതിന് താന്‍ സ്ത്രീവിദ്വേഷിയാണ് എന്ന് പറഞ്ഞവരുണ്ടെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.അതോടൊപ്പം തന്നെ, നടിയെ ആക്രമിച്ച സംഭവത്തില്‍ താന്‍ പൂര്‍ണമായും അതിജീവിതയ്ക്ക് ഒപ്പമാണെന്നും മല്ലിക പറഞ്ഞു. ജോലി ചെയ്യാന്‍ പോയ കുട്ടിയാണ് ആക്രമിക്കപ്പെട്ടതും അതിന്റെ എല്ലാ വശങ്ങളും തനിക്കറിയാമെന്നും മല്ലിക വ്യക്തമാക്ക

ഏപ്രില്‍ 26ന് ആണ് നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പൊലീസ് ബലാല്‍സം​ഗക്കുറ്റത്തിന് കേസ് എടുത്തത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി ഏപ്രില്‍ 22ന് ആണ് യുവതി പൊലീസിനെ സമീപിച്ചത്. പിന്നാലെ വിജയ് ബാബുവില്‍ നിന്ന് നേരിട്ട അതിക്രമങ്ങളെക്കുറിച്ച് വിവരിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ അവര്‍ രം​ഗത്തെത്തിയിരുന്നു. വിമെന്‍ എഗയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‍മെന്‍റ് ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് നടിയുടെ കുറിപ്പ് എത്തിയത്.

അതേസമയം വിജയ് ബാബുവിനെ കസ്റ്റഡിയില്‍ എടുക്കാന്‍ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. അറസ്റ്റ് വാറന്‍റ് യുഎഇ പൊലീസിന് കൈമാറിയിരിക്കുകയാണ്. പ്രതിക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് കൊച്ചി സിറ്റി പൊലീസിന്‍റെ നടപടി. വിജയ് ബാബു യുഎഇയിൽ എവിടെയുണ്ടെന്ന കാര്യത്തില്‍ കൊച്ചി പൊലീസിന് വ്യക്തതയില്ല. ഇത് കണ്ടെത്തി അറിയിക്കാനാണ് യുഎഇ പൊലീസിന് വാറന്‍റ് കൈമാറിയത്. അവരുടെ മറുപടി കിട്ടിയ ശേഷം തുടർനടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. യു എ ഇയിലേക്ക് കടന്ന വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുളള ശ്രമത്തിലാണ് കൊച്ചി സിറ്റി പൊലീസ്. ഇന്‍റർപോൾ വഴി കഴിഞ്ഞ ദിവസം ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് തുടർച്ചയായിട്ടാണ് പിടികിട്ടാപ്പുളളിയായി പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്.

Articles You May Like

x