ഇവന്‍ അടിച്ചടിച്ച് എന്റെ ബം ചുവന്നു, 25 പ്രാവശ്യം റിഹേഴ്‌സല്‍ ടേക്ക് ഒക്കെ നടന്നു പ്ലാസ്റ്റിക്ക് ഒന്നും അല്ലെന്ന് ഞാന്‍ ശ്രീജിത്തി പറഞ്ഞു: ശ്വേതാ മേനോൻ
മലയാള സിനിമയിലെ ശ്രദ്ധേയയായ താരമാണ് ശ്വേത മേനോൻ. മികച്ച അഭിനയത്രി എന്നതിലുപരി ഡാൻസർ, മോഡൽ, അവതാരക എന്നീ മേഖലകളിലും ശ്വേത തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് മലയാളത്തിൽ ചെറുതും വലുതുമായ നിരവധി വേഷത്തിൽ ശ്വേത പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചെറിയ റോളുകളാണെങ്കിലും അതെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയതുമാണ്. 2014 ൽ പുറത്തിറങ്ങിയ ബ്ലെസ്സി സംവിധാനം ചെയ്ത ‘കളിമണ്ണ്’ എന്ന ചിത്രത്തിന് വേണ്ടി ശ്വേത പ്രസവം ലൈവായി ചിത്രീകരിച്ചത് വലിയ വാർത്തയായിരുന്നു. വിവാദങ്ങൾ എപ്പോഴും വിടാതെ പിന്തുടരുന്ന ശ്വേത സിനിമയിൽ തനിക്ക് തന്റേതായ സ്ഥാനം ഉണ്ടെന്ന് വിശ്വസിച്ച് മുന്നേറുവാണ്
ഇപ്പോളിതാ രതിനിര്‍വ്വേദത്തെക്കുറിച്ച് സംസാരിച്ച് ശ്വേതയും ശ്രീജിത്തും. രതിനിര്‍വ്വേദം ക്ലീന്‍ സിനിമയാണെന്നാണ് ശ്വേത പറയുന്നത്. തീയേറ്ററിലേക്ക് ഫാമിലി വരാന്‍ തുടങ്ങിയതോടെയാണ് ചിത്രത്തെക്കുറിച്ചുണ്ടായിരുന്ന മോശം ഇമേജ് മാറിയതെന്നും ശ്വേത പറയുന്നു.അന്നത്തെ പപ്പുവില്‍ നിന്നും ശ്രീജിത്തിനുണ്ടായ മാറ്റങ്ങളും ശ്വേത പറയുന്നുണ്ട്. ഇവന്‍ ആള്‍ ആകെ മാറി. അന്നത്തെ ശ്രീജിത്തും വിവാഹശേഷം ഉള്ള ആളും തമ്മില്‍ നല്ല വ്യത്യാസം ഉണ്ടെന്നാണ് ശ്വേത പറയുന്നത്. ശ്രീജിത്തിന്റെ അന്നത്തെ കാഴ്ചപ്പാടും ഇന്നത്തെ കാഴ്ചപ്പാടും തമ്മില്‍ മാറ്റമുണ്ട്. ഇന്ന് വളരെ പ്രൊട്ടക്ഡ് ആയ ഫാമിലിയില്‍ നിന്നും വരുന്ന ആളായിരുന്നു ശ്രീജിത്ത്. എന്നാല്‍ ഇന്ന് ജീവിതാനുഭവങ്ങളിലൂടെ മാറ്റം വന്നുവെന്നാണ് ശ്വേത പറയുന്നത്. ഒപ്പം ഷൂട്ടിങ് സമയത്തെ രസകരമായ അനുഭവങ്ങളും ശ്വേത പങ്കുവച്ചു.
എനിക്ക് ഒരു ഫണ്ണി കാര്യം പറയാന്‍ ഉണ്ട്. ക്‌ളൈമാക്‌സില് ഒരു സീന്‍ ഉണ്ട്. അവന്‍ എന്റെ ബമ്മില്‍ അടിക്കുന്നതാണ്. ഇവന്‍ അതിന് മാത്രം എത്ര ഷോട്ട് എടുത്തു എന്ന് അറിയാമോ?” എന്നാണ് ശ്വേത പറയുന്നത്. ഈ ശ്രീജിത്ത് എന്റെ ഇവിടെ അടിച്ച് ചുമന്നു എന്നാണ് രാജീവേട്ടനോട് ശ്വേത പരാതി പറഞ്ഞതെന്ന് ശ്രീജിത്തും പറയുന്നു. എടാ ഇത് എന്റെ സ്വന്തം ആണ്. പ്ലാസ്റ്റിക്ക് ഒന്നും അല്ലെന്ന് ഞാന്‍ ഇവനോട് അവസാനം പറഞ്ഞുപോയെന്ന് ശ്വേത പറയുന്നു. 25 പ്രാവശ്യം റിഹേഴ്‌സല്‍ ടേക്ക് ഒക്കെ നടന്നു. ഇവന്റെ കൈയും വിറയ്ക്കുന്നുണ്ട്.