വിവാഹത്തിന് മുന്നേ ചെയ്ത പടം വിവാഹ ശേഷമാണ് പുറത്തിറങ്ങിയത് ; അതോടെ ജോലി നഷ്ട്ടപ്പെട്ടു, അമ്മ ഉൾപ്പടെ തള്ളി പറഞ്ഞു, സിനിമയിലെ ദുരനുഭവങ്ങൾ പങ്കുവെച്ച് നടി കൃപ

‘ചിന്താവിഷ്ടയായ ശ്യാമള’ എന്ന പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയിലൂടെ ബാലതാരമായെത്തി പ്രേക്ഷകർക്ക് പ്രിയ താരമായി മാറിയ നടിയാണ് ‘കൃപ’. ബാലതാരം എന്നതിന് പുറമേ അവതാരക,നടി എന്ന നിലയിലും കൃപ ശ്രദ്ധിക്കപ്പെട്ടു. മലയാള സിനിമയിലെ സീനിയർ താരം രമയുടെ മകൾ കൂടിയാണ് കൃപ. അഭിനയ ജീവിതത്തിൽ തനിയ്ക്ക് നേരിടേണ്ടി വന്ന ചതികളെക്കുറിച്ച് തുറന്ന് പറയുകയാണ് കൃപയിപ്പോൾ. ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ‘ഒരു കോടി’ എന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് കൃപ തനിയ്ക്ക് അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങൾ പങ്കുവെച്ചത്.

കൃപയുടെ വാക്കുകൾ …

അമ്മയ്ക്കും, അച്ഛനുമൊപ്പമാണ് താൻ ആ സിനിമയുടെ സ്ക്രിപ്റ്റ് വായിച്ചിരുന്നതെന്നും, പൊതുവേ ഫാഷനായിട്ടുള്ള വസ്ത്രങ്ങൾ ധരിക്കുന്ന വ്യക്തിയല്ലെന്നും അഭിനയിച്ച ചിത്രങ്ങളിലെല്ലാം തൻ്റെ വേഷം ധാവണിയും, അതുപോലുള്ള ഉടുപ്പുകളായിരുന്നെന്നും എന്നാൽ ഈ ചിത്രത്തിൽ അതിൽ നിന്നും വ്യത്യസ്മായി ഒരു കഥാപാത്രം തനിയ്ക്ക് ലഭിച്ചെന്നും പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി അൻപത്തിയഞ്ച്കാരനുമായി പ്രണയത്തിലാകുന്നതും പിന്നീട് ആ പെൺകുട്ടി ചതിക്കപ്പെടുന്നതുമായിരുന്നു ചിത്രത്തിലെ കഥ.

മലയാളത്തിലെ ഏറെ പ്രശസ്തയായ ഒരു എഴുത്തുകാരിയുടെ ഭർത്താവായിരുന്നു ആ ചിത്രം സംവിധാനം ചെയ്തതെന്നും സൂപ്പർസ്റ്റാർ അഭിനയിച്ച മറ്റൊരു ചിത്രം ഇദ്ദേഹം നേരത്തെ സംവിധാനം ചെയ്ത കാര്യം അറിയാമായിരുന്നെന്നും, അത്തരത്തിലുള്ള കാര്യങ്ങളെല്ലാം പരിഗണിച്ചാണ് താൻ സിനിമയിൽ അഭിനയിക്കാമെന്ന് സമ്മതിച്ചതെന്നും കൃപ വ്യക്തമാക്കുന്നു. ഈ ചിത്രത്തിലെ ചില സീനിൽ കുറച്ച് എക്‌സ്‌പോസ് ചെയ്യപ്പെടുമെന്ന് മുൻപ് പറഞ്ഞിരുന്നതായും, അന്ന് തന്നെ അത്തരം സീനുകൾ പറ്റില്ലെന്ന് തുറന്ന് പറഞ്ഞിരുന്നതായും എന്നാൽ സിനിമ പുറത്തു വന്നപ്പോൾ അത് വന്നത് അങ്ങനെയൊന്നുമായിരുന്നില്ലെന്നും പത്തൊൻപത് വയസ് മാത്രം പ്രായമുള്ള സമയത്താണ് താൻ ആ സിനിമയിൽ അഭിനയിച്ചതെന്നും കൃപ കൂട്ടിച്ചേർത്തു.

സിനിമയുടെ ചിത്രീകരണമെല്ലാം പൂർത്തിയാക്കി കുറേ വർഷം കഴിഞ്ഞതിന് ശേഷമാണ്‌ പടം റിലീസായതെന്നും വിവാഹത്തിന് ശേഷം കുട്ടി ജനിച്ച് പിന്നാലെ ‘പോസ്റ്റ് പാർട്ടം’ സ്റ്റേജിലായിരുന്ന സമയത്താണ് ചിത്രം പുറത്തിറങ്ങുന്നതെന്നും, സിനിമയിൽ താൻ അഭിനയിക്കാത്ത പല രംഗങ്ങളും മോശമായ രീതിയിൽ കൂട്ടിച്ചേർത്താണ് ചിത്രം റിലീസ് ചെയ്തിരുന്നതെന്നും അത് തന്നെ മാനസികമായി വല്ലതെ തളർത്തിയെന്നും കൃപ പറയുന്നു. അന്നത്തെ വിവാദപരമായ ആ സംഭവങ്ങളിൽ നിന്നെല്ലാം പുറത്ത് വരാൻ കഴിഞ്ഞത് കുടുബത്തിൻ്റെ അകമഴിഞ്ഞ പിന്തുണ തനിയ്ക്ക് ഉണ്ടായതുകൊണ്ടാണെന്നും ഇപ്പോൾ അതെല്ലാം മറന്ന് കുടുബത്തിനൊപ്പം സന്തോഷമായിട്ടാണ് ജീവിക്കുന്നതെന്നും കൃപ സൂചിപ്പിച്ചു.

മോശമായ രീതിയിൽ താൻ അഭിനയിച്ച രംഗങ്ങൾ സിനിമയിൽ ചിത്രീകരിച്ചത് കാരണം അധ്യാപികയായി ഒരു കോളേജിൽ ജോലി ലഭിച്ച അവസരം പോലും നഷ്ടമായെന്നും കാരണമായി അവർ അത് ചൂണ്ടികാണിച്ചില്ലെങ്കിലും അത് തന്നെയാകാം വസ്‌തുത എന്നാണ് താൻ ഇന്നും വിശ്വസിക്കുന്നതെന്നും കൃപ പറയുന്നു. അന്നത്തെ സാഹചര്യത്തിൽ സത്യം എന്താണെന്ന് അറിയാൻ പോലും തയ്യാറാകാതെ തൻ്റെ അമ്മ പോലും കുറ്റപ്പെടുത്തിയിരുന്നതായും, സ്ക്രിപ്റ്റ് വായിച്ചിരുന്നെങ്കിൽ ഒരിക്കൽ പോലും അമ്മ തന്നെ കുറ്റപ്പെടുത്തുകയിലായിരുന്നെന്നും നിറ കണ്ണുകളോടെ കൃപ ഓർമിച്ചെടുക്കുന്നു. അന്നത്തെ സാഹചര്യത്തിൽ കൂടെ നിന്ന വ്യക്തി ഭർത്താവാണെന്നും സംഭവത്തിൽ താനും, കുടുംബവും കേസ് നൽകിയിരുന്നതായും ഇന്ന് ആ പ്രശ്‌നങ്ങളെല്ലാം അവസാനിച്ച് സമാധാനത്തോടെയാണ് ജീവിക്കുന്നതെന്നും കൃപ പറഞ്ഞു നിർത്തി.

Articles You May Like

x