“വയറ്റിലായി എന്നുവരെയായി കാര്യങ്ങൾ “, ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രേശ്നങ്ങളെക്കുറിച്ച് വെളിപ്പെടുത്തി ബിഗ് ബോസ് താരം ആഞ്ചലിൻ മരിയ

ഒമർ ലുലു ഒരുക്കിയ നല്ല സമയം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായി താരമാണ് ഏയ്‌ഞ്ജലീന മരിയ. ബിഗ്ബോസ് സീസൺ ഫൈവിലേക്ക് കൂടി ഏയ്‌ഞ്ജലീന ഈ ഒരു സിനിമയിലൂടെ എത്താൻ സാധിച്ചു. ആദ്യം മുതൽ തന്നെ ബിഗ് ബോസിൽ വലിയ പ്രതീക്ഷയോടെ ആളുകൾ നോക്കി കണ്ട ഒരു മത്സരാർത്ഥിയാണ് ഏയ്‌ഞ്ജലീന. ആദ്യ ആഴ്ചയിൽ തന്നെ അടി ഉണ്ടാക്കാനുള്ള മുഴുവൻ അവസരങ്ങളും ഉണ്ടാക്കിയിരിക്കുകയാണ് ഇപ്പോൾ താരം. ഏയ്‌ഞ്ജലീന മരിയയുടെ ചില രീതികൾ ഒക്കെയാണ് പ്രേക്ഷകർ ശ്രദ്ധിക്കുന്നത്. താരത്തിന്റെ ചില തുറന്നു പറച്ചിലുകൾ വൈറലായി മാറിയിരിക്കുകയാണ് ചെയ്യുന്നത്. ഇപ്പോൾ ഇതാ തന്റെ ജീവിതകഥയെ കുറിച്ചാണ് പറയുന്നത്. എയ്ഞ്ചലിന തന്റെ ജീവിതാനുഭവങ്ങളെ കുറിച്ച് പറഞ്ഞത്. അച്ഛൻ കാരണം തന്റെ കുടുംബത്തിൽ ഉണ്ടായ പ്രശ്നങ്ങളെക്കുറിച്ചും താൻ ചൂഷണത്തിനെതിരെ ആയതിനെക്കുറിച്ച് ഒക്കെ താരം പറയുന്നു. എനിക്ക് ഓർമ്മവച്ച നാൾ മുതൽ എന്റെ അമ്മയും അപ്പനും സെപ്പറേറ്റഡ് ആണ്. അപ്പൻ ഖത്തറിൽ ആയിരുന്നു. നാട്ടിൽ എപ്പോൾ വന്നാലും വഴക്കായിരുന്നു.

എനിക്ക് അപ്പൻ നാട്ടിലേക്ക് വരുന്നത് ഇഷ്ടമായിരുന്നില്ല. ചെറുപ്പത്തിൽ എനിക്ക് അപ്പനെയായിരുന്നു ഏറ്റവും ഇഷ്ടമെന്നാണ് കേട്ടിരിക്കുന്നത്. അങ്ങനെ ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിച്ച ആളെയാണ് ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്നത്. അപ്പനും അമ്മയും തമ്മിൽ ഒരുപാട് ഇഷ്യൂസ് ഉണ്ടായിരുന്നു. എന്നാൽ എന്താണ് ഇഷ്യൂ എന്ന് ഞാൻ ഇതുവരെയും ചോദിച്ചിട്ടില്ല. എനിക്ക് ഓർമ്മവച്ച കാലം മുതൽ അപ്പനും അമ്മയും തമ്മിൽ വഴക്കാണ്. ഞാൻ ക്ലാസ്സ് കഴിഞ്ഞ് വരുമ്പോൾ അമ്മയുടെ മുഖമൊക്കെ പൊള്ളിയിരിക്കുന്നത് കാണാം. അയാൾ ഒരു മദ്യപാനിയായിരുന്നു. അയാളുടെ ശല്യം സഹിക്കാൻ വയ്യാതെ ആയപ്പോൾ ഞാൻ ആറാം ക്ലാസിൽ പഠിക്കുന്ന സമയത്ത് അമ്മ വീട്ടിലേക്ക് വന്നു. അവിടെയും വന്നയാൾ പ്രശ്നമുണ്ടാക്കി. ഞാൻ കൂടെ ചെന്നാൽ മദ്യപാനം നിർത്താമെന്ന് പറഞ്ഞു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ പള്ളിയിൽ കണ്ട ഒരു ചേട്ടനും ആയി ഇഷ്ടത്തിലായി. അയാൾക്ക് കുറെ കുഴപ്പങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഞാൻ ആ സമയത്ത് അയാളെ ഇഷ്ടപ്പെട്ടു. അതിന്റെ പേരിൽ എല്ലാവരും എന്നെ കുറ്റം പറഞ്ഞു. എനിക്ക് പിസിഒഡി പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നു. ഡോക്ടറെ കാണാൻ പോയതിനു പോലും സമൂഹം മോശമായാണ് കണ്ടത്. എനിക്ക് വയറ്റിലുമായി എന്ന് വരെ പറഞ്ഞിരുന്നു.

പിന്നീട് ഞാൻ എട്ടാം ക്ലാസിൽ ആയപ്പോൾ അമ്മയും ഞാനും അനിയനും കൂടി രാത്രിക്ക് രാത്രി ആരോടും പറയാതെ തൃശൂർ ടൗണിലേക്ക് താമസം മാറി. എന്റെ ജീവിതത്തിൽ പല പീഡനങ്ങളും ഉണ്ടായിട്ടുണ്ട്..അതെല്ലാം ഞാൻ തുറന്നു പറഞ്ഞാൽ ഇത് കഴിയുമ്പോൾ പലരും ജയിലിലാകും. എന്നാൽ അത് സംഭവിക്കരുത്. അവർ ജയിലിൽ പോയി ഉണ്ട തിന്ന് ജീവിക്കരുത്. അവർ പുറത്തു വച്ച് തന്നെ അനുഭവിച്ച് തീരണം.അബ്യൂസ് ചെയ്യപ്പെട്ട വ്യക്തിയാണ് ഞാൻ. ആ വ്യക്തിയിൽ നിന്ന് ഞാൻ അങ്ങനെ ഒരു അബ്യൂസ് പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ഞാൻ അത് തുറന്നു പറഞ്ഞിട്ടും സമൂഹമെന്നെയാണ് കുറ്റപ്പെടുത്തിയത്. എന്റെ അമ്മ പോലും എന്നെ തള്ളിപ്പറഞ്ഞു. എന്നും എന്റെ കൂടെ ഉണ്ടാവും എന്ന് കരുതിയ അമ്മ പോലും അങ്ങനെ പറഞ്ഞത് കൊണ്ടും സൊസൈറ്റി വെറും…… ആണെന്ന് ഞാൻ പറയുന്നത്. ലൈഫിൽ നമുക്ക് ആരും ഉണ്ടാകില്ല അതിപ്പോൾ അമ്മയായ പോലും നമ്മുടെ കൂടെ ഉണ്ടാകില്ല. നമുക്ക് നമ്മൾ മാത്രമേ ഉണ്ടാകൂ എന്നും പറയുന്നുണ്ട്.

Articles You May Like

x