കുട്ടികളായില്ലേ എന്ന തരത്തിലുള്ള ചോദ്യം പല തവണ കേട്ടു; എന്നാൽ നാല്പത്തിയെട്ടാം വയസിൽ ദൈവം ഞങ്ങൾക്ക് ഇരട്ട കുട്ടികളെ തന്നു നടി സുമ ജയറാം

മലയാള സിനിമയിൽ ഒരു കാലത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ സജീവമായ നടിയാണ് സുമ ജയറാം. തൻ്റെ വിവാഹവും വിവാഹത്തിന് പിന്നാലെ ഇരട്ടകുട്ടികൾ ജനിച്ചതും ഭർത്താവിന് ഒപ്പമുള്ള ജീവിതവുമെല്ലാം പറഞ്ഞുകൊണ്ട് സുമ നൽകിയ അഭിമുഖം സമൂഹ മാധ്യമങ്ങളിൽ ഇടക്കാലത്ത് വലിയ ശ്രദ്ധ നേടിയിരുന്നു. സിനിമയിൽ വന്നതിന് ശേഷമാണ് ‘സുമ ജയറാം’ എന്ന പേര് ലഭിച്ചതെന്നും 48ാ – മത്തെ വയസിൽ അമ്മയായതിനെക്കുറിച്ചുള്ള വിശേഷങ്ങളെല്ലാം താരം ഫ്‌ളവേഴ്‌സ് ‘ഒരു കോടിയില്‍’ പങ്കെടുത്തപ്പോഴായിരുന്നു പങ്കുവെച്ചത്. വിവാഹം ഒരിക്കലും വേണ്ടെന്നു വെച്ച തീരുമാനത്തിൽ നിന്നും അപ്രതീക്ഷിതമായി അത് സംഭവിക്കുകയായിരുന്നെന്നും ഭർത്താവായ ലല്ലുവിനെ തനിയ്ക്ക് മുൻപേ പരിചയം ഉണ്ടായിരുന്നതായും സമപ്രായക്കാരായ തങ്ങൾ വിവാഹം കഴിക്കുകയായിരുന്നു വെന്നും സുമ കൂട്ടിച്ചേർത്തു.

ഒരു കാലത്ത് മാതാവേ ഈ ചെറുക്കനെ വിവാഹം കഴിക്കാൻ കിട്ടണേയെന്ന് താൻ പ്രാര്‍ത്ഥിച്ചിരുന്നതായും എന്നാൽ പിന്നീട് സിനിമയിലൊക്കെ വന്നതിന് പിന്നാലെ അതെല്ലാം മറന്നു പോയെന്നും ചങ്ങനാശ്ശേരി വഴി പോവുമ്പോഴെല്ലാം അവരുടെ വീട്ടില്‍ കയറാറുണ്ടായിരുന്നെന്നും 37ാ – മത്തെ വയസില്‍ പ്രൊപ്പോസലുമായി അവരുടെ തങ്ങളുടെ വീട്ടിലേയ്ക്ക് വരികയായിരുന്നെന്നും അദ്ദേഹത്തിനൊരു ലവ് അഫയറുണ്ടായിരുന്നതായും അതില്‍ ചില പ്രശ്‌നങ്ങൾ വന്ന സാഹചര്യത്തിലാണ് ലല്ലുവിൻ്റെ വിവാഹം വൈകിയതെന്നും സുമ സൂചിപ്പിച്ചു.

സഹോദരൻ വിവാഹം കഴിച്ചതിന് ശേഷമാണ് സിസ്റ്ററിൻ്റെ വിവാഹം നടത്തിയതെന്നും സംവിധായകന്‍ അന്‍വര്‍ റഷീദിനെയാണ് സഹോദരി വിവാഹം ചെയ്തതതെന്നും പ്രണയ വിവാഹമായിരുന്നു ഇരുവരുടേതെന്നും കോളേജ് കാലത്തായിരുന്നു രണ്ടുപേരും പരിചയത്തിലാകുന്നതെന്നും 8 വര്‍ഷത്തോളമുള്ള പ്രണയത്തിനൊടുവിലാണ് അവര്‍ വിവാഹിതരാകുന്നതെന്നും കുടുംബത്തിലെ കഷ്ടപാടുകളെ തുടര്‍ന്നായിരുന്നു പഠനം ഇടയ്ക്കുവെച്ച് നിര്‍ത്തേണ്ടി വന്നതെന്നും മുൻപ് സുമ തന്നെ സൂചിപ്പിച്ചിരുന്നു.

വിവാഹം കഴിഞ്ഞ് കുഞ്ഞുങ്ങളുണ്ടാവാൻ കുറച്ചു കാലം താമസിച്ചതിനാൽ കുട്ടികളായില്ലേ എന്ന തരത്തിലുള്ള ചോദ്യം പല തവണ കേട്ടിരുന്നതായും അങ്ങനെയിരിക്കെ ഒരിക്കൽ താനും ഭര്‍ത്താവും വിദേശത്തേയ്ക്ക് പോവുന്നതിന് ഇടയിലായിരുന്നു മമ്മൂട്ടിയെ കണ്ടുമുട്ടാൻ ഇടയാകുന്നതെന്നും കുട്ടികളായില്ലേ, എന്താ വൈകുന്നത്, ഇനി വൈകല്ലേ, ട്രീറ്റ്‌മെന്റൊക്കെ എടുക്കൂ കേട്ടോ എന്നായിരുന്നു മമ്മൂക്ക അന്ന് കണ്ടപ്പോള്‍ പറഞ്ഞതെന്നും എന്നാൽ . നല്ല മനസോടെയാണ് അദ്ദേഹം അന്ന് അതു പറഞ്ഞതെന്നും അതുകഴിഞ്ഞ് അധികം വൈകാതെ തന്നെ താന്‍ ഗര്‍ഭിണിയാവുകയായിരുന്നുവെന്നും സുമ വ്യക്തമാക്കുന്നു.

വയസ് തനിയ്ക്കും, ലല്ലുവിനും ഒരിക്കലും ഒരു പ്രശ്‌നമായി തോന്നിയിരുന്നില്ലെന്നും പലരും വിവാഹം കഴിക്കാത്തതിനെയും, വൈകി വിവാഹം കഴിച്ച സാഹചര്യത്തെയും കുറ്റപ്പെടുത്തിയിരുന്നതായും അപ്പോഴെല്ലാം താൻ മനസിൽ ചെറുപ്പം സൂക്ഷിക്കുകയായിരുന്നെന്നും. പ്രായമായാലും അടിപൊളിയായി ജീവിക്കാനാണ് തങ്ങൾ രണ്ടുപേരും ആഗ്രഹിക്കുന്നതെന്നും രണ്ടു കുഞ്ഞുങ്ങളെ ദൈവം ഒരുമിച്ച് ജീവിതത്തിലേയ്ക്ക് തന്നതോട് കൂടെ ജീവിതം കൂടുതൽ സന്തോഷകരമായെന്നും, ആരോഗ്യകാര്യങ്ങളിലെല്ലാം കൃത്യമായ ശ്രദ്ധ കൊടുക്കാറുണ്ടെന്നും കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള ചികിത്സ നടക്കുന്ന സന്ദർഭങ്ങളിലും സമ്മര്‍ദ്ദങ്ങളൊന്നും തന്നെ അലട്ടിയിരുന്നില്ലെന്നും സുമ ജയറാം വ്യക്തമാക്കുന്നു.

Articles You May Like

x