എയർബാഗ് ഉണ്ടായിട്ടും അപകടത്തിൽ സുധിക്ക് ഗുരുതര പരിക്കേൽക്കാൻ കാരണം സീറ്റ് ബെൽറ്റ് കൃത്യമായി ധരിക്കാതിരുന്നത്, വെളിപ്പെടുത്തലുമായി മഹേഷ് കുഞ്ഞുമോൻ
ജൂൺ ഒന്നിനുണ്ടായ അപകടത്തെ തുടർന്ന് കൊല്ലം സുധി മരണപ്പെട്ടത് എന്നും മലയാളി പ്രേക്ഷകർക്ക് ഒരു തീരാ വേദന തന്നെയാണ്. എയർബാഗ് ഉണ്ടായിരുന്നിട്ട് പോലും സുധിയ്ക്ക് എങ്ങനെ അപകടം സംഭവിച്ചു എന്നത് എല്ലാവർക്കും ഉണ്ടായ ഒരു പൊതു സംശയം തന്നെയായിരുന്നു. അതിന് കൃത്യമായ ഒരു ഉത്തരം നൽകുവാൻ പോലീസ് ഉദ്യോഗസ്ഥർക്കും സുഹൃത്തുക്കൾക്കോ ആശുപത്രി അധികൃതർക്കോ ഒന്നും സാധിച്ചിരുന്നില്ല. അപകടം നടന്ന ശേഷം നെഞ്ചുപൊത്തി നിലവിളിക്കുന്ന സുധിയെ കണ്ടാണ് തൻറെ കണ്ണുകൾ അടയുന്നതെന്ന് ഓർമ്മ വന്നപ്പോൾ ബിനു അടിമാലി വ്യക്തമാക്കുകയുണ്ടായി. അതേസമയം തന്നെ ഇവർക്കൊപ്പം യാത്ര ചെയ്തിരുന്ന മഹേഷ് കുഞ്ഞുമോൻ പറഞ്ഞിരുന്നത് ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു തനിക്ക് ബോധം വന്നതെന്നും ശസ്ത്രക്രിയ സമയത്താണ് സുധിയേട്ടൻ മരിച്ചു എന്ന് വിവരം താൻ അറിയുന്നതെന്നും ആയിരുന്നു. കഴിഞ്ഞദിവസം മഹേഷ് കുഞ്ഞുമോനെ കാണാൻ ഗണേഷ് കുമാർ മഹേഷിന്റെ വീട്ടിൽ എത്തിയിരുന്നു
മഹേഷിന് എല്ലാവിധ സഹായങ്ങളും തുടർന്ന് താൻ നൽകുമെന്നായിരുന്നു ഗണേഷ് കുമാർ പറഞ്ഞത്. താൻ വെറുതെ ഒരു കാര്യവും പറയാറില്ല, ചെയ്യാമെന്ന് ഉറപ്പുള്ള കാര്യങ്ങൾ മാത്രമേ പറയാറുള്ളൂ. മുൻപോട്ടുള്ള ചികിത്സയ്ക്ക് എത്ര രൂപ ചെലവായാലും താൻ നോക്കിക്കൊള്ളാം എന്നാണ് ഗണേഷ് കുമാർ മഹേഷിന് നൽകിയ ഉറപ്പ്. അപകടത്തെ തുടർന്ന് പിൻസീറ്റിൽ ഇരുന്ന മഹേഷിന്റെ മൂക്കിന് ക്ഷതം സംഭവിക്കുകയും മുൻനിരയിലെ പല്ലുകൾ പൂർണ്ണമായി നഷ്ടപ്പെടുകയും ചെയ്തിരുന്നു. മൂക്കിനേറ്റ ക്ഷതം മിമിക്രി കലാകാരനായ മഹേഷ് കുഞ്ഞുമോന്റെ ശബ്ദം ആകമാനം മാറ്റിമറിച്ചു. മുഖത്ത് സ്റ്റീൽ ഇട്ടിരിക്കുകയാണ്. പല്ലുകൾ ഉറപ്പിക്കണമെങ്കിൽ മുഖത്തെ അസ്ഥികൾ ഉറയ്ക്കേണ്ടത് അനിവാര്യമാണ്. അതുവരെ ലിക്വിഡ് ഫുഡ് മാത്രമേ തനിക്ക് കഴിക്കാൻ സാധിക്കുമെന്ന് മഹേഷ് കുഞ്ഞുമോൻ ഗണേഷ് കുമാറിനോട് പറയുകയും ചെയ്തിരുന്നു
എന്തോ ഭാഗ്യം കൊണ്ടാണ് തന്റെ തല ചെന്ന് ഇടിക്കാതിരുന്നത് എന്നും താൻ പിൻസീറ്റിൽ ആയിരുന്നു എന്ന് മഹേഷ് പറയുന്നു. തുടർന്നുള്ള താരത്തിന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചെടുക്കുന്നത്. സാധാരണയാത്ര സമയത്ത് ബിനു ചേട്ടൻ ആണ് എപ്പോഴും കാറിന്റെ മുൻ സീറ്റിൽ ഇരിക്കാറ്. എന്നാൽ ഇത്തവണ സുധി ചേട്ടൻ കയറിയിരിക്കുകയായിരുന്നു. അപ്പോഴും പ്രോപ്പറായി സീറ്റ് ബെൽറ്റ് ഇടാൻ സുധിയേട്ടന് സാധിച്ചില്ല എന്നാണ് മഹേഷ് കുഞ്ഞുമോൻ പറയുന്നത്. ഇതാകാം താരത്തിന് മരണത്തിനിടയാക്കിയ കാരണമെന്ന അനുമാനത്തിലാണ് മറ്റുള്ളവർ.