120 ഗുണ്ടകൾ ചേർന്ന് എൻ്റെ ഭാര്യയെ അർദ്ധനഗ്നയാക്കി ആക്രമിച്ചു; കശ്‍മീരിൽ നിന്നും മുട്ടുകുത്തിയിരുന്ന് നീതിക്കായ് അപേക്ഷിക്കുന്ന വീഡിയോയുമായി സൈനികൻ

ഒരു സംഘം ആളുകൾ തന്റെ ഭാര്യയെ അർദ്ധനഗ്നയാക്കി ക്രൂരമായി മർദ്ദിച്ചുവെന്ന് സൈനികൻ്റെ പരാതി. നൂറ്റിയിരുപതോളം പേർ ചേർന്ന് ഭാര്യയെ മർദ്ദിച്ചുവെന്നാണ് സൈനികൻ്റെ ആരോപണം. 120 ഗുണ്ടകൾ ചേർന്ന് ഭാര്യയെ അർദ്ധനഗ്നയാക്കി മർദിചെന്ന് കാശ്മീരിൽ നിന്ന് ജവാൻ മുട്ടുകുത്തിക്കരയുന്ന വീഡിയോ പുറത്തു വന്നു. തിരുവണ്ണാമലൈ ജില്ലയിലെ ആരണിക്കടുത്തുള്ള പടവേടു ഗ്രാമത്തിൽ നിന്നുള്ള സൈനികനാണ് പ്രഭാകരൻ. കീർത്തിയാണ് ഭാര്യ.

വിരമിച്ച ആർമി ഓഫീസർ ലഫ്റ്റനന്റ് കേണൽ എൻ ത്യാഗരാജരാണ് സൈനികൻ ഹവിൽദാർ പ്രഭാകരന്റെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടിലെ പടവേടു ഗ്രാമത്തിൽ നിന്നുള്ള പ്രഭാകരൻ നിലവിൽ കശ്മീരിലാണ്. “എന്റെ ഭാര്യ പാട്ടത്തിന് ഒരു കട നടത്തുന്നുണ്ട്. കടയിലേക്ക് ജനക്കൂട്ടം അതിക്രമിച്ച് കയറുകയും 120 പേർ ചേർന്ന് ഭാര്യയെ മർദിക്കുകയും കടയിലെ സാധനങ്ങൾ വലിച്ചെറിയുകയും ചെയ്തു. അവർ എന്റെ കുടുംബത്തെ കത്തികാട്ടി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്റെ ഭാര്യയെ അർദ്ധനഗ്നയാക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു” – വീഡിയോയിൽ സൈനികൻ പറയുന്നു.

ഭാര്യ കീർത്തി ഒരു ഫാൻസി കട നടത്തുകയായിരുന്നു. ഈ കട ഒഴിയണമെന്ന് ആവശ്യപ്പെട്ട് രാമു എന്ന ഗുണ്ട ഉൾപ്പെടെയുള്ളവർ യുവതിയെ ആക്രമിച്ചതായാണ് സൈനികന്റെ പരാതി. കട ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം ഗുണ്ടകൾ ഭാര്യയെ അർദ്ധനഗ്നയാക്കി മർദ്ദിക്കുകയായിരുന്നു. യുവതിയുടെ നില ഗുരുതരമായതിനാൽ വെല്ലൂർ അടുക്കംപാറയിൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലോക്കൽ പോലീസ് കേസ് എടുത്തിരുന്നില്ല.

ഇതോടെ ഡിജിപിയോട് പരാതിപ്പെട്ടു കൊണ്ട് തിരുവണ്ണാമലൈ സ്വദേശിയായ സൈനികൻ വീഡിയോ ചെയ്തു സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുകയായിരുന്നു. കുറഞ്ഞ സമയം കൊണ്ട് ഈ വീഡിയോ വൈറലായി. ‘ശത്രുക്കളിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ ഞാൻ ഇന്ത്യൻ ആർമിയിലാണ്, ഇപ്പോൾ കാശ്മീരിലാണ് നിയമനം. ഞാൻ എന്റെ വീട്ടിൽ നിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെയാണ്. എന്റെ ഭാര്യയെ അർദ്ധനഗ്നയാക്കി ക്രൂരമായി മർദ്ദിച്ചു. ഇത് സംബന്ധിച്ച് ഞാൻ തിരുവണ്ണാമലൈ ജില്ലാ എസ്പിക്ക് പരാതി അയച്ചിട്ടുണ്ട്. ലോക്കൽ പൊലീസ് സ്റ്റേഷൻ നടപടിയൊന്നും എടുത്തില്ലെന്നും സൈനികൻ വീഡിയോയിൽ പറയുന്നു.

 

https://twitter.com/NTR_NationFirst/status/1667577908880080899?s=20

 

തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ കെ അണ്ണാമലൈ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ടു. കാശ്മീരിൽ തന്റെ രാജ്യത്തെ ധീരമായി സേവിച്ച്‌ കൊണ്ടിരിക്കുന്ന കോൺസ്റ്റബിളിനോടും തിരുവണ്ണാമലൈയിൽ താമസിക്കുന്ന ഭാര്യയോടും താൻ ഫോണിൽ സംസാരിച്ചു. ജവാന്മാർക്കും അവരുടെ കുടുംബങ്ങൾക്കും നീതി ലഭ്യമാക്കാൻ ബിജെപി ഏതറ്റം വരെയും പോകുമെന്ന് അണ്ണാമലൈ പ്രതികരിച്ചു.

 

Articles You May Like

x