രാത്രി മറ്റൊരു പുരുഷനുമായി നിരന്തര ബന്ധം, അവിഹിതം കണ്ടുപിടിച്ച അമ്മയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കി മകൾ !
അമ്മയെ കൊലപ്പെടുത്തിയ ശേഷം യുവതി മൃതദേഹം ട്രോളി ബാഗിലാക്കി പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. അമ്മയുമായുള്ള നിരന്തര വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് മകൾ മൊഴി നൽകി. സംഭവത്തിൽ 39 കാരിയായ ഫിസിയോതെറാപ്പിസ്റ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ മൈക്കോ ലേഔട്ട് ഏരിയയിലാണ് സംഭവം നടന്നത്.
പശ്ചിമ ബംഗാൾ സ്വദേശിയായ പ്രതി ബെംഗളൂരു മൈക്കോ ലേഔട്ട് ഏരിയയിലെ ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്. അമ്മയുമായുള്ള നിരന്തരമായ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് യുവതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. പ്രതി വിവാഹിതയാണെന്നും കൊലപാതകം നടക്കുമ്പോൾ ഭർത്താവ് വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു.
രാത്രി കിടക്കുന്നതിന് മുൻപ് ഉറക്കഗുളിക നൽകിയ ശേഷമാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് യുവതി പറയുന്നു. യുവതിയുടെ അമ്മായിയമ്മ വീട്ടിലുണ്ടായിരുന്നുവെങ്കിലും കൊലപാതക വിവരം അറിഞ്ഞിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും 39 കാരിയായ ഫിസിയോതെറാപ്പിസ്റ്റിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
യുവതിക്ക് അവിഹിതമായി മറ്റൊരു പുരുഷനുമായി ബന്ധമുള്ളതായി അന്വേഷണത്തിൽ തെളിഞ്ഞു. യുവതിയുടെ അമ്മ ഇത് മനസ്സിലാക്കിയിരുന്നു. ഭർത്താവ് കൂടെ ഉണ്ടായിട്ടും മകൾ അവിഹിത ബന്ധം തുടരുന്നത് അമ്മയെ ചൊടിപ്പിച്ചു. ഭർത്താവ് ഇല്ലാത്ത രാത്രികളിൽ മകൾ ഫോണിൽ കുറെ നേരം സംസാരിക്കുന്നത് അമ്മയുടെ ശ്രെദ്ധയിൽ പെട്ടു. ഭർത്താവിനോട് അധികം സംസാരിക്കാത്ത മകൾ രാത്രി മറ്റാരോടാണ് ഇത്രയും നേരം സംസാരിക്കുന്നത് എന്ന് അമ്മയ്‌ക്ക് സംശയമായി.
ഒരു ദിവസം അമ്മ മകളുടെ ഫോൺ സംഭാഷണം കേൾക്കുവാൻ ഇടയായി. ഇത് സംബന്ധിച്ചു മകളോട് അമ്മ ചോദിച്ചു. അപ്പോൾ മകൾ ഓരോന്നും പറഞ്ഞു ഒഴിയുകയാണ് ഉണ്ടായത്. പിന്നീട് മകളുടെ ഫോണിൽ നിന്ന് മറ്റൊരു പുരുഷന്റെ കൂടെ നിൽക്കുന്ന ചിത്രം കണ്ടു കിട്ടി. ഇത് ചോദ്യം ചെയ്തപ്പോൾ മകൾ ദേഷ്യപ്പെട്ടു. ഈ കാര്യം താൻ മരുമകനോട് പറഞ്ഞുകൊടുക്കുമെന്ന് അമ്മ പറഞ്ഞപ്പോൾ, അമ്മയെ അവൾ ഉപദ്രവിക്കാൻ തുടങ്ങി. പിന്നീട് മറ്റൊരു ദിവസമാണ് അമ്മയെ ഇല്ലാതാക്കണമെന്ന് യുവതി തീരുമാനിച്ചത്.