വാവ സുരേഷിന് വാഹനാപകടം , കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു , പ്രാർത്ഥനയോടെ കേരളക്കര
പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവർക്കും വലിയ ഭയമാണ്. എത്ര വലിയ ആൾ ആണെന്ന് പറഞ്ഞാലും പാമ്പിനെ കണ്ടാൽ ഒന്നും സഹായിക്കുക എന്നുള്ളത് ഉറപ്പാണ്. ഈ ഭയത്തെ മാറ്റി എഴുതിയ ഒരു വ്യക്തിയാണ് വാവാ സുരേഷ്. കേരളത്തിലുള്ള ആർക്കും പാമ്പിന്റെ എന്ത് സഹായത്തിനും വാവാ സുരേഷിനെ വിളിക്കാം. പാമ്പിനെ കാണുകയാണെങ്കിൽ ഒന്ന് വിളിച്ചാൽ മതി. വിളിപുറത്ത് വാവ സുരേഷ് ഉണ്ട് എന്നതാണ് സത്യം. അദ്ദേഹത്തിന് ഒരു അപകടം സംഭവിച്ചപ്പോൾ എല്ലാവരും ഒരേപോലെ വിഷമിക്കാൻ ഉള്ള കാരണവും ഇതു തന്നെയായിരുന്നു. ഇപ്പോൾ വാവാ സുരേഷിനെ കുറിച്ചുള്ള മറ്റൊരു വേദനിപ്പിക്കുന്ന വാർത്തയാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. വാവാ സുരേഷ് സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടു എന്നതാണ് വാർത്ത. തിരുവനന്തപുരത്തു നിന്നും നിലമേൽ ഭാഗത്തേക്ക് ആയിരുന്നു അദ്ദേഹം സഞ്ചരിച്ചത്. മുൻപിൽ പോയിരുന്ന കാർ നിയന്ത്രണം തെറ്റി മൺതിട്ടയിൽ ഇടിക്കുകയായിരുന്നു. വാവ സുരേഷ് സഞ്ചരിച്ച കാറിലേക്കു ഇടിച്ചു.
തുടർന്ന് വാവാ സുരേഷിന്റെ കാറും നിയന്ത്രണം തെറ്റി. തുടർന്ന് വാവാ സുരേഷിന്റെ കാറും നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന് കെഎസ്ആർടിസിയിലേക്ക് ഇടിക്കുകയായിരുന്നു. ഇങ്ങനെയാണ് അപകടം സംഭവിച്ചത്. മുഖത്ത് ഗുരുതരപരിക്കുകളോടെ വാവാ സുരേഷ് ഉള്ളത്. മെഡിക്കൽ കോളേജിലേക്ക് ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതിനു മുൻപ് പാമ്പുകടിച്ച് വലിയൊരു അപകടകരമായ അവസ്ഥയിൽ ആയിരുന്നു വാവാ സുരേഷ്. ഈ അവസ്ഥയേം തരണം ചെയ്ത് അദ്ദേഹം വന്നിട്ട് വളരെ കുറച്ച് നാളുകൾ മാത്രമാണ് ആയിട്ടുള്ളത്. അതിനോടകം തന്നെ വീണ്ടും ഇത്തരത്തിലൊരു അപകടം സംഭവിച്ചത് എല്ലാവർക്കും ഒരു വേദനയാണ് നിറച്ചിരിക്കുന്നത്.
സുരേഷിന്റെ തിരിച്ചു വരവിനു വേണ്ടിയാണ് ഇപ്പോൾ എല്ലാവരും പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നത്. പലവട്ടം ഇത്തരം അപകടങ്ങളിൽ നിന്നും രക്ഷപ്പെട്ട ഒരു വ്യക്തി തന്നെയാണ് വാവാ സുരേഷ്. പലപ്പോഴും അദ്ദേഹത്തിന് ഭാഗ്യം അവസാന നിമിഷം ആയിരുന്നു കൈത്താങ്ങ് നൽകുന്നത്. അതുപോലെ തന്നെയാവും ഈ സംഭവം എന്ന് ആളുകൾ വിശ്വസിക്കുന്നത്. പൂർണ ആരോഗ്യവാനായി അദ്ദേഹം എത്രയും വേഗം മടങ്ങിവരണമെന്ന് പ്രാർത്ഥനയാണ് കേരളം മുഴുവൻ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത്. അടുത്ത കാലത്തായിരുന്നു മൂർഖൻ കടിച്ച വളരെയധികം ഗുരുതരമായ ഒരു അവസ്ഥയിൽ നിന്നും വാവ സുരേഷ് ജീവിതത്തിലേക്ക് മടങ്ങിയത്. അദ്ദേഹം ശാരീരികാസ്വസ്ഥതകൾ ഒക്കെ മറികടന്ന് ജീവിതത്തിലേക്ക് എത്തി തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.