ഇപ്പോൾ തന്നെ സംബന്ധിച്ചിടത്തോളം ദൈവമാണ് പിണറായി വിജയൻ ,ലോക്‌സഭ തിരഞ്ഞെടുപ്പിന് ഞാൻ ഇടതുപക്ഷത്തിന് വേണ്ടി ഇറങ്ങും: ഭീമൻ രഘു

ജയന്റെ പെട്ടന്നുള്ള മരണത്തിനു ശേഷം അദ്ദേഹത്തിൻറെ പകരക്കാരനായി വെള്ളിത്തിരയിൽ എത്തിയ നടനാണ്‌ ഭീമൻ രഘു. ആദ്യമായി നായകനായ ഭീമൻ എന്ന ചിത്രത്തിൽ നിന്നാണ്‌ അദ്ദേഹത്തിന് ഭീമൻ രഘു എന്ന പേര് ലഭിച്ചത്. സംസ്ഥാന ചലച്ചിത്ര അവാർഡ് വേളയിൽ മുഖ്യമന്ത്രി പ്രസംഗിച്ച സമയം മുഴുവൻ എഴുന്നേറ്റ് നിന്നും, സിനിമാ പ്രമോഷൻ വേളയിൽ ചെങ്കോടിയേന്തി ചെന്നും ഇപ്പോൾ നിരന്തരം നടൻ ഭീമൻ രഘു വാർത്തകളിൽ നിറയാറുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തെ ഒരു സാമ്രാജ്യം പോലെ കണ്ടാണ് ഭരിക്കുന്നതെന്ന് ഭീമൻ രഘു. പിണറായി വിജയനെ പോലൊരു ഭരണാധികാരി മറ്റൊരിടത്തുമില്ലെന്നും അടുത്ത വർഷവും കേരളത്തിൽ ഇടതുപക്ഷം തന്നെ അധികാരത്തിൽ വരുമെന്നും ഭീമൻ രഘു പറഞ്ഞു.

തന്നെ സംബന്ധിച്ചിടത്തോളം ദൈവമാണ് ഇപ്പോൾ പിണറായി വിജയൻ. സ്ഥാനമാനങ്ങൾ തരുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുന്നത് പാർട്ടിയാണ്. എന്ത് ചുമതല ലഭിച്ചാലും അത് ഏറ്റെടുക്കും. ജനങ്ങളുടെ അഭിപ്രായങ്ങൾ ശേഖരിച്ച് പാർട്ടിയെ അറിയിക്കാനുള്ള പ്രവർത്തനങ്ങളുമായാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്, അത് തുടരും. ഭാവിയിൽ ചുമതലകൾ ലഭിച്ചേക്കാം. സാസ്‌കാരിക മേഖലയിലെ പ്രവർത്തനങ്ങളുമായാണ് മുന്നോട്ടുപോകാൻ ഉദ്ദേശിക്കുന്നതെന്നും രഘു പറഞ്ഞു.

താൻ സിപിഎം പശ്ചാത്തലമുള്ള ആളാണ്. ജോലിയിൽ നിന്നും വിരമിച്ച ശേഷം തന്റെ പിതാവ് ഇടത് മുന്നണിക്കുവേണ്ടി ചങ്ങനാശേരിയിൽ മത്സരിച്ചിട്ടുണ്ട്. പിതാവിന്റെ അനിയൻ അറിയപ്പെടുന്ന പാർട്ടി പ്രവർത്തകനാണ്. അദ്ദേഹത്തെ മുഖ്യമന്ത്രിക്ക് നന്നായി അറിയാം. ഈ ഇടയ്‌ക്കുവരെ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. സിപിഎമ്മുമായുള്ള ബന്ധം ഇന്നോ ഇന്നലയോ ആരംഭിച്ചതല്ലെന്നും ഭീമൻ രഘു അഭിമുഖത്തിൽ വ്യക്തമാക്കി.

വരുന്ന തിരഞ്ഞെടുപ്പുകളിൽ ഒന്നും കേരളത്തിൽ കോൺഗ്രസ് അധികാരത്തിൽ വരും എന്ന പ്രതീക്ഷയില്ല. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തിന് വേണ്ടി പ്രചരണത്തിനിറങ്ങും. കേരളം മുഴുവൻ പ്രചരണം നടത്തും, കസറും. ഭീമൻ രഘു പറഞ്ഞു .

Articles You May Like

x