സ്വന്തം അച്ഛനെ പോലെ കണ്ട അയാൾ മകളെ ഉപദ്രവിച്ചപ്പോൾ അമ്മ ബോധംകെട്ട് കിടന്ന് ഉറങ്ങുകയായിരുന്നു; കുഞ്ഞ് വിസമ്മതിച്ചപ്പോൾ അവളുടെ രണ്ടുകയ്യും അയാൾ കട്ടിലിൽ കെട്ടിയിട്ടു; നീതിക്കുവേണ്ടി പോരാടി ഒരമ്മയും മകളും

പെൺകുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങൾ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിയമങ്ങൾ എത്രകണ്ട് സുരക്ഷിതമാണെന്ന് പറഞ്ഞാലും പല ഘട്ടത്തിലും അതൊക്കെ വെറും പാഴ്വാക്കുകൾ മാത്രമായി പോവുകയാണ്. സ്വന്തം അച്ഛനെയോ സഹോദരന്റെയോ സുഹൃത്തിന്റെയോ അടുത്ത് നിന്ന് പോലും സുരക്ഷിതരല്ല പെൺകുട്ടികൾ എന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങൾ ദിനംപ്രതി സോഷ്യൽ മീഡിയയിലും വാർത്താമാധ്യമങ്ങളിലും വന്നു നിറയുന്നുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു അമ്മയുടെ തുറന്നുപറച്ചിൽ ആണ് മാധ്യമങ്ങൾ ഏറ്റെടുക്കുന്നത്. സ്വന്തം അച്ഛനെപ്പോലെ മകൾ സ്നേഹിച്ച ഒരാളിൽ നിന്ന് അനുഭവിക്കേണ്ടിവന്ന ക്രൂരതയുടെയും യാതനയുടെയും പീഡന കഥയാണ് അമ്മ മാധ്യമങ്ങൾക്ക് മുൻപിൽ വെളിപ്പെടുത്തിയിരിക്കുന്നത്. ആ അമ്മയുടെ വാക്കുകൾ ഇങ്ങനെ…. ആദ്യ ഭർത്താവുമൊത്ത് മുംബൈയിൽ ബുട്ടിക്ക് നടത്തുകയായിരുന്നു. സന്തോഷകരമായ ജീവിതം മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു.

ഞാൻ മലയാളിയാണെങ്കിലും ജനിച്ചതും വളർന്നതും പഠിച്ചതും ഒക്കെ മുംബൈയിലായിരുന്നു. അങ്ങനെ പൊയ്ക്കൊണ്ടിരുന്ന സമയത്ത് അതിവിദഗ്ധമായി അയാൾ ഞങ്ങളെ പറ്റിച്ച് പണവുമായി മുങ്ങി. ഞാനും മകളും തനിച്ചായി. അങ്ങനെയാണ് എൻറെ രണ്ടാമത്തെ ഭർത്താവിനെ ഞാൻ കാണുന്നത്. ആളൊരു കസ്റ്റംസ് ഓഫീസറാണ്. അയാൾക്ക് ഒരു മകനുണ്ട്. ഭിന്നശേഷിക്കാരൻ ആയ മകൻ. ഭാര്യ മരിച്ചുപോയി. അയാളുമായുള്ള വിവാഹം ആലോചിച്ചപ്പോൾ ഞാൻ കരുതിയത് എനിക്ക് എൻറെ മകൾക്ക് ഒരച്ഛനെയും ആ മകന് ഒരു അമ്മയെയും കിട്ടുമല്ലോ എന്നായിരുന്നു. അങ്ങനെയാണ് വിവാഹത്തിന് തയ്യാറായത്. മകൾ നല്ല മിടുക്കിയാണ്. എല്ലാ കാര്യങ്ങളിലും ഓടിച്ചാടി നടന്ന് ഉല്ലസിച്ച് ചെയ്തു പോകും. വളരെ പ്രസരിപ്പോടെയാണ് അവളെല്ലാം ചെയ്തു പോയിരുന്നത്. എന്നാൽ പെട്ടെന്ന് ഒരു ദിവസം അവൾ ഒന്നിനും പോകാതെയായി. കളിക്കാനും പഠിക്കാനും പിന്നിലേക്ക്. എപ്പോഴും തനിച്ചിരിക്കും. എന്താണെന്ന് ചോദിക്കുമ്പോൾ അവൾ ഒന്നുമില്ല മമ്മ എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി തുടങ്ങി. വീണ്ടും വീണ്ടും ചോദിച്ചപ്പോൾ അവൾ എന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.

പല ദിവസങ്ങളിലും അയാൾ എൻറെ മകളെ ഉപദ്രവിക്കുന്നുണ്ടായിരുന്നു അത്രേ. അവൾ അമ്മ എന്ന് വിളിച്ച് അലറി കരഞ്ഞിരുന്നു. പക്ഷേ ഇതൊന്നും കേൾക്കാതെ അമ്മ ബോധം കെട്ടുറങ്ങുകയായിരുന്നു. ഇതൊക്കെ ഞാൻ അയാളോട് പോയി ചോദിച്ചാൽ മമ്മയെ അയാൾ കൊല്ലും എന്നും അവൾ എന്നോട് പറഞ്ഞു. എന്ത് ചെയ്യണം എന്നറിയാതെ ആദ്യം കുറെ കരഞ്ഞു. ആത്മഹത്യ ആണ് ചിന്തിച്ചത്. പിന്നീട് മനസ്സിലായി എൻറെ മകൾക്ക് നീതി കിട്ടണമെന്ന്. തെളിവ് സഹിതം അയാളെ കയ്യോടെ പോകണമെന്ന് ഞാൻ തീരുമാനിച്ചു. പല ദിവസങ്ങളിലും രാവിലെ ഉണരുമ്പോൾ എനിക്ക് വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടിരുന്നു. കുടിക്കാനുള്ള വെള്ളത്തിൽ അയാൾ എനിക്ക് എന്തൊക്കെയോ കലക്കി തന്നിരുന്നു. പിന്നീട് ഞാൻ പൈപ്പിൽ നിന്നുള്ള വെള്ളമല്ലാതെ ഒന്നും കുടിക്കാതെയായി. അങ്ങനെ ഞാൻ അറിഞ്ഞു അയാൾ എൻറെ മകളുടെ അടുത്തേക്ക് വരുന്നത്. അയാൾ പോലീസ് കസ്റ്റഡിയിൽ ആയാൽ രക്ഷപ്പെടാം എന്നായിരുന്നു ആദ്യം കരുതിയത്. അങ്ങനെ പോലീസ് സ്റ്റേഷനിൽ കേസ് കൊടുത്തു. പക്ഷേ ആരോ ഒറ്റിക്കൊടുത്തു. നിൻറെ മകൾ നിനക്കെതിരെ മൊഴി പറഞ്ഞാൽ നിൻറെ ജോലി പോകും എന്നായിരുന്നു അയാളോട് പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ അയാൾ മൊഴിമാറ്റി പറയുവാൻ ഞങ്ങളെ നിർബന്ധിച്ചു കൊണ്ടിരുന്നു. സമ്മതിക്കുന്നില്ല എന്ന് കണ്ടപ്പോൾ ശരീരം സ്വയം മുറിവേൽപ്പിച്ച അയാൾ പോലീസിനെ വിളിച്ചുവരുത്തി. അങ്ങനെ ഞാൻ ജയിലിൽ ആയി. മകൾ അടുത്തുള്ള സംരക്ഷണകേന്ദ്രത്തിലും. ഇന്ന് അടുത്തുള്ള വീടുകളിൽ ജോലിക്ക് പോയാണ് ഞങ്ങൾ കഴിയുന്നത്. എന്നാൽപോലും നീതി കിട്ടുന്നതുവരെ ഞാൻ ഏതേറ്റം വരെയും പോകും.

x