എന്റെ കൂടെ കതിർമണ്ഡപത്തിൽ ഉണ്ടാകണം, മക്കളെ അനുഗ്രഹിക്കണം മോദിജി വന്നാൽ കെട്ടിപിടിച്ചു ഫോട്ടോ എടുക്കാം: സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പ്രധാനമന്ത്രി എത്തിയേക്കും
നഞ്ചിയമ്മയെ മകളുടെ കല്യാണത്തിന് ക്ഷണിക്കുമ്പോൾ സുരേഷ് ഗോപി ഒരു വാക്ക് നൽകിയിരുന്നു ‘എന്റെ കൂടെ കതിർമണ്ഡപത്തിൽ ഉണ്ടാകണം, മക്കളെ അനുഗ്രഹിക്കണം മോദിജി വന്നാൽ കെട്ടിപിടിച്ചു ഫോട്ടോ എടുക്കാം ആ വാക് പാലിക്കുവാൻ സുരേഷ് ഗോപിക്ക് കഴിയുമോ കഴിയും എന്നതിന്റെ സൂചനകൾ പുറത്തു വരികയാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ജനുവരി 17ന് ഗുരുവായൂരില്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്.
സുരക്ഷ ക്രമീകരണങ്ങള്‍ സംബന്ധിച്ച് കേരള പൊലീസിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടി. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ ഹെലിപ്പാഡ് പൊലീസ് പരിശോധിച്ചു. സുരക്ഷ സംബന്ധിച്ച് കേരള പൊലീസ് ഇന്ന് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും. തൃശൂരില്‍ ബിജെപി സംഘടിപ്പിച്ച ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സംഗമത്തില്‍ പങ്കെടുക്കാന്‍ ജനുവരി മൂന്നിന് മോദി കേരളത്തിലെത്തിയിരുന്നു. ഇതിനുപുറമെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി മോദി മൂന്ന് തവണ കേരളത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ജനുവരിയില്‍ ഒരു തവണയും ഫെബ്രുവരിയില്‍ രണ്ടുതവണയും പ്രധാനമന്ത്രി സംസ്ഥാനം സന്ദര്‍ശിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. സന്ദര്‍ശനത്തില്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, ദേശീയ പാത, കൊച്ചി മെട്രോ എന്നിവയുമായി ബന്ധപ്പെട്ട മൂന്നു പുതിയ പദ്ധതികള്‍ അദ്ദേഹം സമര്‍പ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. 17ന് ഗുരുവായൂരില്‍ എത്തിയാല്‍ മോദി മറ്റ് പരിപാടികളില്‍ പങ്കെടുക്കുമോയെന്ന കാര്യം വ്യക്തമല്ല.
മകളുടെ വിവാഹം നടക്കാൻ പോകുന്നതിന്റെ എക്സൈറ്റ്മെന്റിലാണ് താനെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സുരേഷ് ഗോപി.’ഞാൻ ഭയങ്കര എക്സൈറ്റഡാണ്. എങ്ങനെ ഒരു മകളെ ഒരുത്തന്റെ കൂടെ നിഷ്‌കരുണം പറഞ്ഞു വിടുന്നു എന്ന് ചോദിച്ച ഇടത്തുനിന്നും ഒരു മകളെ ഒരാളുടെ കൈ പിടിച്ചുകൊടുത്തു പുതുജീവിതത്തിലേക്ക് വിടുക എന്നുള്ളിടത്തേക്ക് മാറിയിരിക്കുന്നു ഞാൻ. ആ മൊമെന്റിനു വേണ്ടി കാത്തിരിക്കുകയാണ്’ എന്നാണ് സുരേഷ് ഗോപി പറയുന്നത്.
ഇപ്പോഴത്തെ വിവാഹങ്ങൾ പോലെ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾ ഒന്നുമുണ്ടാകില്ല. എന്റെ മകളുടെ വിവാഹം എങ്ങനെ ആയിരിക്കണമെന്ന് പണ്ട് ഞാൻ പറഞ്ഞിരുന്നു. പക്ഷെ എന്റെ ഭാര്യയുടെയും മക്കളുടെയും ഇഷ്ടം ഞാൻ നോക്കണം. ദൈവം എന്നെ അനുവദിക്കുന്ന തരത്തിൽ ഞാൻ ഈ വിവാഹം നടത്തും.