മകനായും പേരക്കുട്ടിയായും എങ്ങനെ വേണമെങ്കിലും ദിലീപിനെ കരുതാം, എന്നോട് നല്ല രീതിയിൽ ആണ് മോൻ ഇടപെട്ടിട്ടുള്ളത്, അതുകൊണ്ടുതന്നെ ഇപ്പോഴത്തെ കാര്യങ്ങൾ ഒന്നും എനിക്ക് ഉൾകൊള്ളാനേ കഴിഞ്ഞിട്ടില്ല,കാരണം നമ്മളോട് അങ്ങനെ പെരുമാറിയിട്ടില്ല: സുബ്ബലക്ഷ്മി അന്ന് പറഞ്ഞത്

മലയാളി സിനിമാ പ്രേക്ഷകർക്ക് സുബ്ബലക്ഷ്മി എന്നാൽ നന്ദനത്തിലെ വേശാമണിയമ്മാളും കല്യാണ രാമനിലെ മുത്തശ്ശിയും എല്ലാമാണ്. ജീവിതത്തിൽ അതിനേക്കാൾ മനോഹരമായ മുത്തശ്ശിയായി ഒരു ജീവിതകാലം ചിലവിട്ട അമ്മൂമ്മയാണ് അവർ. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ വൈകിട്ടോടെയായിരുന്നു സുബ്ബലക്ഷ്മിയുടെ അന്ത്യം. മുൻപൊരിക്കൽ സുബ്ബലക്ഷ്മി അമ്മ പങ്കെടുത്ത ഒരു അഭിമുഖത്തതിൽ കല്യാണ രാമൻ സിനിമയെ കുറിച്ചും ദിലീപിനെ കുറിച്ചും സംസാരിച്ചിരുന്നു.

ദിലീപ് നല്ല പയ്യൻ ആണ്. അവന്റെ കൂടെ ഞാൻ കുറെ പടത്തിൽ അഭിനയിച്ചിട്ടുണ്ട്. എല്ലാ പടത്തിന്റെ സെറ്റിൽ വച്ചും വന്നു ചോദിക്കും അമ്മൂമ്മേ ദോശ കഴിച്ചോ ചായ കുടിച്ചോ എന്ന്. കിട്ടി ഇല്ലെങ്കിൽ എന്നോട് പറയണം, അവരെയെല്ലാം ഞാൻ ഇപ്പോ ഓടിക്കും എന്ന് പറഞ്ഞിട്ടുണ്ട്. നല്ല രീതിയിൽ ആണ് ഇടപെടുക. മകനായിട്ടോ, പേരക്കുട്ടി ആയിട്ടോ എങ്ങനെ വേണമെങ്കിലും കരുതാം.എന്നോട് നല്ല രീതിയിൽ ആണ് മോൻ ഇടപെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ കാര്യങ്ങൾ ഒന്നും എനിക്ക് ഉൾകൊള്ളാനേ കഴിഞ്ഞിട്ടില്ല. എനിക്ക്, എന്റെ മനസ്സിൽ വിശ്വാസം വരുന്നില്ല. കാരണം നമ്മളോട് അങ്ങനെ പെരുമാറിയിട്ടില്ല. എന്നെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. ഇപ്പോഴും തമാശകൾ പറഞ്ഞു ചിരിച്ചു നടക്കുന്ന പയ്യൻ

എത്ര പടം ചെയ്തു .ഏതെങ്കിലും ഒരു മോശം അനുഭവം എനിക്ക് ഉണ്ടായിട്ടില്ല. പിന്നെ എങ്ങനെ പറയാൻ പറ്റും. എല്ലാം വിധിയാണ്. വിധി ആരെയും വിടൂല്ല. ഏതെങ്കിലും ഒരു രൂപത്തിൽ വിധി അവരിൽ എത്തിച്ചേരും. അങ്ങനെയാണ് ഞാനും വിചാരിക്കുന്നത്. അങ്ങനെ തന്നെ ആയിക്കോട്ടെ എന്ന് ഞാനും വിചാരിക്കും.

സുബലക്ഷ്മി അമ്മയുടെ സിനിമയിലേക്കുള്ള വരവ് 69–ാം വയസിലാണ്. പല്ലു പൊഴിയുന്ന ആ പ്രായത്തിൽ സിനിമയിലെത്തിയ കഥ പറഞ്ഞു സിനിമകളിൽ കാണുന്ന അതേ ക്ലാസിക് ചിരി പുറത്തെടുത്തിരുന്നു. പക്ഷേ പല്ലുകൾ പോയത് 35–ാം വയസ്സിൽ ഒരപകടത്തിലാണ്. വയ്പുപല്ലു വയ്ക്കാൻ ആ പ്രായത്തിലും തയാറായിരുന്നില്ല.

നടൻ സിദ്ദീഖ് ആണു നന്ദനത്തിലെ വേഷത്തിലേക്ക് സംവിധായകനായ രഞ്ജിത്തിനോട് ശുപാർശ ചെയ്തത്. നാട്ടിൻപുറത്തുകാരി മുത്തശ്ശിയായ ശേഷം രണ്ടാമത്തെ ചിത്രത്തിൽ ഫ്രോക്ക് ധരിച്ച ആംഗ്ലോ ഇന്ത്യൻ മുത്തശ്ശിയുമായി. സംഗീതജ്ഞയായിട്ടായിരുന്നു ആർ സുബ്ബലക്ഷ്‍മി കലാ രംഗത്ത് അരങ്ങേറിയത്. ജവഹർ ബാലഭവനിൽ ഡാൻസ് അധ്യാപകയായും സിനിമയ്‍ക്ക് മുന്നേ സുബ്ബലക്ഷ്‍മി പേരെടുത്തിരുന്നു. ഓൾ ഇന്ത്യ റേഡിയോയിൽ 1951ൽ ആർ സുബ്ബലക്ഷ്‍മി പ്രവർത്തനമാരംഭിച്ചിരുന്നു. ഡബ്ബിംഗ് ആർടിസ്റ്റായും സുബ്ബലക്ഷ്‍മി തിളങ്ങിയിരുന്നു.

സിനിമയിൽ അരങ്ങേറ്റം നന്ദനത്തിലൂടെയായിരുന്നു. വേശാമണി അമ്മാൾ എന്ന മുത്തശ്ശി കഥാപാത്രത്തിലൂടെ ആർ സുബ്ബലക്ഷ്‍മി പ്രേക്ഷകരുടെ ഹൃദയം കവർന്നു. ചിരിയിൽ തെല്ലൊരു നൊമ്പരവും ഉള്ളിലൊതുക്കുന്ന രംഗങ്ങളും ചിത്രത്തിൽ ആർ സുബ്ബലക്ഷ്‍മി മികവുറ്റതാക്കി. സുബ്ബലക്ഷ്‍മിയെ പ്രിയങ്കരിയാക്കിയ മറ്റൊരു മുത്തശ്ശി കഥാപാത്രം കല്യാണ രാമനിലേതായിരുന്നു. കാർത്ത്യായനിയായിരുന്നു സുബ്ബലക്ഷ്‍മി കല്യാണ രാമനിൽ. ഉണ്ണിക്കൃഷ്‍ണൻ നമ്പൂതിരിയുടെ മുത്തശ്ശൻ കഥാപാത്രവുമായുള്ള സുബ്ബലക്ഷ്‍മിയുടെ കെമിസ്‍ട്രി വർക്കായതും അവരുടെ ചിരി പടർത്തിയ വാർദ്ധക്യ പ്രണയും നിഷ്‍കളങ്കമായ നാണവും മോണകാട്ടിയുള്ള ചിരിയുമെല്ലാം കല്യാണ രാമന്റെ വിജയഘടകങ്ങളായിരുന്നു. വിജയ് നായകനായി പ്രദർശനത്തിനെത്തിയ ചിത്രം ബീസ്റ്റിലായിരുന്നു ആർ സുബ്ബലക്ഷ്‍മി അവസാനമായി വേഷമിട്ടത്.

ജാക്ക് ആൻഡ് ഡാനിയൽ മോഹൻലാൽ ചിത്രം റോക്ക് ആൻഡ് റോൾ എന്നിവയിൽ ഡബ്ബിംഗ് ആർടിസ്റ്റുമായി തിളങ്ങിയ ആർ സുബ്ബലക്ഷ്‍മി മലയാളത്തിനും തമിഴിനും പുറമേ ഹിന്ദി, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്. സംസ്‍കൃതം തുടങ്ങിയ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. മേരിക്കുണ്ടൊരു കുഞ്ഞാട്, രുദ്ര സിംഹാസനം തുടങ്ങിയവയിൽ ഗായികയായും തിളങ്ങി ആർ സുബ്ബലക്ഷ്‍മി. ഭർത്താവ് കല്യാണകൃഷ്‍ണൻ. നടിയായ താരാ കല്യാൺ മകളാണ്.

Articles You May Like

x