അന്യായമായ എവിക്ഷൻ, റീ എൻട്രി ആഗ്രഹിക്കുന്നുവെന്ന് ബിഗ് ബോസ് മത്സരാർത്ഥി വൈബർ ഗുഡ് ദേവു
ബിഗ് ബോസ് മത്സരാർത്ഥികളെയും ആരാധകരെയും ഞെട്ടിപ്പിച്ചുകൊണ്ടാണ് ഇത്തവണത്തെ എവിക്ഷൻ നടന്നിരിക്കുന്നത്. ഡബിൾ എവിക്ഷനാണ് നടന്നത്. ശക്തരായ രണ്ട് മത്സരാർത്ഥികളായ മനീഷ, വൈബർ ഗുഡ് ദേവു എന്നിവർ ഒരുമിച്ച് പുറത്തേക്ക് പോവുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അഖിൽ,സെറീന, ജുനൈസ്, സാഗർ എന്നിവർ സേഫ് ആണെന്ന് ആദ്യം തന്നെ മോഹൻലാൽ പറഞ്ഞു. ശേഷം ഷിജുവിനെയും സേഫ് ആക്കി. ബാക്കി വന്നവരോട് എന്താണ് പറയാനുള്ളത് എന്ന് ചോദിച്ച മോഹൻലാൽ എവിക്ഷൻ പ്രഖ്യാപിക്കുക ആയിരുന്നു. ഈ എവിക്ഷനിൽ വീട്ടിലെ മറ്റ് മത്സരാർത്ഥികളെല്ലാം വികാരഭരിതരായി. ക്യാപ്റ്റൻസി സ്ഥാനം മിഥിന് നൽകിയാണ് ദേവു പുറത്തേക്ക് പോയത്.
ബിഗ് ബോസിൽ നിന്ന് പുറത്ത് വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് വൈബർ ഗുഡ് ദേവു. അന്യായമായ എവിക്ഷനാണ് നടന്നതെന്ന് ദേവു പറയുന്നു. സപ്പോർട്ട് ചെയ്ത് എല്ലാവർക്കും നന്ദി അറിയിച്ചു. അൺഫെയർ എവിക്ഷൻ എന്ന് തന്നെ ഞാൻ പറയും. ബിഗ് ബോസിൽ ഞാൻ ഞാനായിത്തന്നെയാണ് കളിച്ചത്, ഒരിക്കലും എക്സ്പെക്ട് ചെയ്തില്ല ഈ എവിക്ഷൻ. റീ എൻട്രിക്ക് ആഗ്രഹിക്കുന്നു. നിങ്ങളുടെ സപ്പോർട്ട് വേണം. വൈബർ ഗുഡ് ദേവു വീഡിയോയിൽ പറഞ്ഞു.
ഷോയിൽ സ്ക്രീൻ സ്പേസ് കിട്ടിയെങ്കിലും രണ്ട് പേരുടെയും ഗെയ്മുകളിൽ പ്രേക്ഷകർക്ക് അതൃപ്തിയുണ്ടായിരുന്നു. മനീഷ അടുത്തിടെയായി മിക്ക സമയങ്ങളിലും കരച്ചിലായിരുന്നു. സന്തോഷം വന്നാലും സങ്കടം വന്നാലും കരയുന്ന മനീഷയ്ക്ക് നേരെ ട്രോളുകളും നിറഞ്ഞിരുന്നു. മറുവശത്ത് ദേവുവിന് തുടക്കത്തിലുള്ള ഹൈപ്പ് നിലനിർത്താനും കഴിഞ്ഞില്ല. പലയിടത്തും ദുർബലയായ മത്സരാർത്ഥിയായി ദേവു ചിത്രീകരിക്കപ്പെട്ടു. എന്നാൽ രണ്ട് പേരുടെയും ഒരുമിച്ചുള്ള എവിക്ഷൻ പ്രേക്ഷകർക്കും നിരാശയായിട്ടുണ്ട്.
എയ്ഞ്ചലിൻ മരിയ, ഗോപിക, ദേവു, മനീഷ എന്നിവരാണ് ബിഗ് ബോസിൽ നിന്നും ഇതുവരെ എവിക്ടായ മത്സരാർത്ഥികൾ. ഷോയിൽ ഇതുവരെ രണ്ട് പേർ ആരോഗ്യ പ്രശ്നങ്ങൾ മൂലം പുറത്തേക്ക് പോയി. ഷോയുടെ രസച്ചരട് പോയ ഘട്ടത്തിലാണ് വൈൽഡ് കാർഡ് എൻട്രിയായി ഹനാൻ എത്തുന്നത്. എന്നാൽ മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഹനാന് പുറത്ത് പോവേണ്ടി വന്നു. ഇതിന് പിന്നാലെ ലച്ചുവും ആരോഗ്യ പ്രശ്നങ്ങൾ വന്ന് പുറത്തേക്ക് പോയി. ഷോയിൽ ജനശ്രദ്ധ നേടിയ മത്സരാർത്ഥികളായിരുന്നു ഈ ഏഴ് പേരും . ഇവരൊന്നുമില്ലാതെ ഇനി ബിഗ് ബോസ് രസകരമാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. അനു ജോസഫാണ് പുതിയ വൈൽഡ് കാർഡ് എൻട്രിയായി വീട്ടിൽ എത്തിയിരിക്കുന്നത്.