ഗർഭിണിയായി ആദ്യ ആഴ്ച ഷൂട്ടിന് പോയി, രാത്രി ബ്ലീഡിങ് ആയി അബോർഷനായി ; ആദ്യത്തെ കുഞ്ഞ് അബോര്‍ഷനായ വിഷമം ഇപ്പോഴും മാറിയിട്ടില്ല, വിവാഹമോചന വാർത്തകൾക്കിടയിൽ ഗർഭകാല വിശേഷങ്ങൾ പങ്കുവെച്ച് നടി അനുശ്രീ

സീരിയൽ ആസ്വാദകരുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് അനുശ്രീ. എല്ലാവരെയും അമ്പരപ്പെടുത്തിക്കൊണ്ടുള്ള നടിയുടെ ഒളിച്ചോട്ട വിവാഹം ഇടക്കാലത്ത് വലിയ വിവാദമായി മാറിയിരുന്നു. എന്നാൽ വിവാഹം തീർത്തും തൻ്റെ വ്യകതിപരമായ കാര്യമാണെന്നും, സ്വന്തം ഇഷ്ടപ്രകാരം താൽപര്യമുള്ള വ്യക്തിയെ വിവാഹം കഴിച്ചതിൽ എന്താണ് ഇത്ര വലിയ തെറ്റെന്നും അനുശ്രീ ചോദിച്ചതിന് പിന്നാലെ അനാവശ്യ ഗോസിപ്പുകളും, ചർച്ചകളും താൽക്കാലികമായി അവസാനിക്കുകയായിരുന്നു. ഈ അടുത്തിടെ അനുശ്രീയ്ക്കും, ഭർത്താവ് വിഷ്‌ണുവിനും ഒരു ആൺ കുഞ്ഞ് പിറക്കുകയായുണ്ടായി. മകനെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ച് അനുശ്രീ വീഡിയോയും, ചിത്രങ്ങളും പങ്കുവെച്ചിരുന്നു.

അതേസമയം കുഞ്ഞിൻ്റെ ജനനത്തിന് പിന്നാലെ നടി വിവാഹമോചിതയായെന്ന തരത്തിലും ചില ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. എന്നാൽ അതിനെ സംബന്ധിച്ച് ഔദ്യോഗികമായി അനുശ്രീയും, വിഷ്‌ണുവും എവിടെയും ഒന്നും പറയുകയും ചെയ്തില്ല. ഇപ്പോഴിതാ തൻ്റെ ഗര്‍ഭകാല വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് അനുശ്രീ. പുതിയതായി ആരംഭിച്ച യൂട്യൂബ് ചാനലിലൂടെയാണ് സന്തോഷവും വേദനയും നിറഞ്ഞ ആ ദിവസങ്ങളെക്കുറിച്ച് അനുശ്രീ സൂചിപ്പിച്ചത്.

ഗർഭിണി ആണെന്ന് സ്ഥിരീകരിച്ച് ആദ്യ ആഴ്ചയിൽ തന്നെ ഒരു ഷൂട്ടിന് പോയിരുന്നെന്നും അത് കഴിഞ്ഞ് രാത്രിയില്‍ ബ്ലീഡിങ് വന്ന് അബോര്‍ഷനായി പോയെന്നും, വളരെ വിഷമം തോന്നിയെന്നും, ഭര്‍ത്താവിൻ്റെ വീട്ടിലും എല്ലാവരും ആഗ്രഹിച്ചിരുന്നതാണെന്നും . അതുകൊണ്ട് എല്ലാവര്‍ക്കും വലിയ വിഷമമായി പോയെന്നും. ഒരിക്കലും ഞങ്ങളത് പ്രതീക്ഷിച്ചിരുന്നില്ലെന്നും , പെട്ടെന്ന് ഒരു കുഞ്ഞു വന്നപ്പോള്‍ ഞാനും സന്തോഷിച്ചെന്നും കുഞ്ഞുങ്ങളെ തനിയ്‌ക്കൊത്തിരി ഇഷ്ടമാണെന്നും പിന്നെ സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങി വരികയായിരുന്നെനും അനുശ്രീ സൂചിപ്പിച്ചു.

രണ്ട് മാസത്തിന് ശേഷം താൻ ഞാന്‍ വീണ്ടും ഗര്‍ഭിണിയായോ എന്നൊരു സംശയം തോന്നിയതായും . ചെക്ക് ചെയ്തപ്പോള്‍ പോസിറ്റീവാണ്. ആദ്യം അബോര്‍ഷന്‍ ആയി പോയത് കൊണ്ട് ഭയങ്കര കെയറിങ്ങ് ആയിരുന്നുവെന്നും അനുശ്രീ പറയുന്നു. രണ്ട് തവണ മകൻ വയറ്റിൽ കിടന്ന് പേടിപ്പിച്ചിരുന്നതായും, ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുന്നതിന് മുന്‍പ് കുഞ്ഞിന് അനക്കം ഇല്ലാത്തത് പോലെ തോന്നിയെന്നും, അങ്ങനെ പേടിച്ച് ആശുപത്രിയില്‍ പോയി അഡ്മിറ്റായി. അന്നേരം കുഴപ്പിമില്ലായിരുന്നു . ഇനിയും അനക്കമില്ലെന്ന് തോന്നിയാല്‍ വരാന്‍ പറഞ്ഞതായും ഡേറ്റ് പറഞ്ഞതിന് രണ്ട് ദിവസം മുന്‍പ് വീണ്ടും അനക്കമില്ലാത്തത് പോലെ തോന്നിയെന്നും ആശുപത്രിയിലേയ്ക്ക് പോയി. ഫ്‌ളുയിഡ് കുറഞ്ഞ സാഹചര്യത്തിലാണ് സിസേറിയന്‍ ചെയ്യാന്‍ തീരുമാനിച്ചതെന്നും അനുശ്രീ വ്യകതമാക്കുന്നു.

കുഞ്ഞിനെ വയറ്റിൽ നിന്ന് എടുത്തത് മുതൽ എല്ലാ കാര്യങ്ങളും സിസേറിയൻ സമയത്ത് താൻ അറിഞ്ഞിരുന്നെന്നും കുഞ്ഞിനെ എന്നെ കാണിച്ചപ്പോള്‍ എടുക്കണമെന്ന് തോന്നിയിരുന്നു . പക്ഷേ അവര്‍ ഉമ്മ വെപ്പിച്ചിട്ട് കൊണ്ട് പോയി. അതിന് ശേഷം ഡോക്ടറും അസിസ്റ്റന്റ് ഡോക്ടറും തമ്മില്‍ വഴക്കുണ്ടായി . ആ പുള്ളിക്കാരി സ്റ്റിച്ചിട്ടത് തെറ്റായി പോയെന്നും, ഇങ്ങനെയാണോ കത്രിക പിടിക്കേണ്ടത് എന്നൊക്കെ പറഞ്ഞ് അദ്ദേഹം ശകാരിക്കുന്നത് കേട്ട് കുറച്ച് കഴിഞ്ഞപ്പോഴെക്കും ഞാന്‍ അങ്ങ് മയങ്ങി പോയെന്നും അനുശ്രീ കൂട്ടിച്ചേർത്തു.

Articles You May Like

x