കരഞ്ഞ് തളർന്ന് മീനാക്ഷിയുമായി മഞ്ജു ഇരിക്കുമ്പോൾ, ദിലീപ് തൊട്ടപ്പുറത്ത് ബാത്ത് റൂമില്‍ കാവ്യയുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു ; വെളിപ്പെടുത്തലുമായി ലിബര്‍ട്ടി ബഷീര്‍
നടൻ ദിലീപ് പ്രതിയെന്ന് ആരോപിക്കുന്ന നടിയെ ആക്രമിച്ച കേസിൽ കേസിനെ സംബന്ധിച്ച് വലിയ ചർച്ചകളാണിപ്പോൾ നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം അതിഥിയാണ് നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍. ലിബർട്ടി ബഷീർ നടത്തിയ ചില വെളിപ്പെടുത്തലാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നത്. ദിലീപിനും, കാവ്യ മാധവനും പരസ്‌പരം മീശമാധവന്‍ സിനിമ ഇറങ്ങിയ കാലം മുതലേ ബന്ധമുണ്ടെന്നും, അന്ന് മുതലേ ഇരുവരും അത്തരത്തിലുള്ള ഒരു അടുപ്പം കൊണ്ടുപോയിരുന്നതായും, പല ആളുകളും ഇതേക്കുറിച്ച് സംസാരിച്ചിരുന്നതായും മഞ്ജുവാര്യര്‍ക്ക് ഇതേക്കുറിച്ച് ധാരണയുണ്ടായിരുന്നെന്നുമാണ് ലിബർട്ടി ബഷീർ വെളിപ്പെടുത്തിയത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ബഷീർ ഈ കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞത്.
ലിബർട്ടി ബഷീറിൻ്റെ വാക്കുകൾ …
മഞ്ജുവിൻ്റെയും, ദിലീപിൻ്റെയും പ്രണയവും, വിവാഹവുമെല്ലാം ചലച്ചിത്ര ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടതാണെന്നും, വിവാഹശേഷം ദിലീപിൻ്റെ വീട്ടില്‍ മഞ്ജുവാര്യര്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ലെന്നും, താന്‍ ആ വീട്ടില്‍ പോയ സന്ദർഭങ്ങളിൽ തനിയ്ക്ക് ഈ കാര്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും, ഈ സമയത്തെല്ലാം ശ്വാസം മുട്ടി നില്‍ക്കുന്ന പോലെയാണ് മഞ്ജുവിനെ കണ്ടിട്ടുള്ളതെന്നും ബഷീർ പറയുന്നു. പല കാര്യങ്ങളും തുറന്നു പറയാതെ മഞ്ജു ആ വീട്ടിൽ എല്ലാം സഹിക്കുകയായിരുന്നെന്നും, മഞ്ജുവാര്യരെ ഫോണില്‍ വിളിച്ചാൽ പോലും ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യമായിരുന്നെന്നും, ദിലീപിൻ്റെ അമ്മയോ സഹോദരിമാരോ ആണ് ഫോണെടുക്കുകയെന്നും വിളിക്കുന്നത് ആരാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ ശേഷമേ മഞ്ജുവാര്യര്‍ക്ക് ഫോണ്‍ നൽകിയിരുന്നുള്ളുവെന്നും, മഞ്ജുവിന്റെ തറവാടിത്തം കൊണ്ടുമാത്രമാണ് അവര്‍ മൗനം പാലിച്ചതെന്നും ലിബർട്ടി ബഷീർ വെളിപ്പെടുത്തി.
മീശമാധവന്‍ സിനിമയുടെ 125ാം ദിവസം അതിൻ്റെ ആഘോഷം എറണാകുളത്തെ ഹോട്ടലില്‍ കഴിഞ്ഞ് രാത്രി പന്ത്രണ്ട് മണിയായിട്ടുണ്ടെന്നും, തൻ്റെ സുഹൃത്ത് സുബൈര്‍ അവിടെയുണ്ടായിരുന്നെന്നു, താൻ ബാത്ത് റൂമില്‍ പോകുമ്പോള്‍ മഞ്ജുവാര്യര്‍ മൂന്ന് മാസം പ്രായമുള്ള മകള്‍ മീനാക്ഷിയെ മടിയില്‍ വച്ച് കരഞ്ഞിരിക്കുന്നത് കണ്ടു. എന്താ പോയില്ലേയെന്ന് തന്നവരോട് ചോദിച്ചപ്പോൾ ദിലീപേട്ടനെ കാണാനില്ലെന്നായിരുന്നു മഞ്ജുവിൻ്റെ മറുപടി. ദിലീപിനെ തിരക്കി താൻ പോയപ്പോൾ ദിലീപ് മറ്റൊരു ബാത്ത്റൂമിൽ കാവ്യയുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതാണ് താൻ കണ്ടതെന്നും, താൻ ദിലീപിനെ കുറേ വഴക്ക് പറഞ്ഞുവെന്നും, നീ എത്ര വേണേലും സംസാരിച്ചോ, നിന്നെ കാത്ത് മഞ്ജു ഇരിക്കുന്നുവെന്നും അവളെ വീട്ടിലെത്തിക്കാനും പറഞ്ഞു.
സിനിമാ രംഗത്തുള്ള പലര്‍ക്കും അന്നേ ഇവരുടെ ബന്ധത്തെ കുറിച്ച് അറിയാമായിരുന്നെന്നും, അന്ന് ഈ ബന്ധം ഇത്ര രൂക്ഷമായിരുന്നില്ലെന്നും, പിന്നീട് ദിലീപിൻ്റെ ഒട്ടുമിക്ക ലൊക്കേഷനുകളിലും കാവ്യ വന്ന് താമസിച്ചിരുന്ന സന്ദർഭം വരെ ഉണ്ടായിട്ടുണ്ടെന്നും, കാവ്യയ്ക്ക് റോളില്ലാത്ത സിനിമയുടെ ലൊക്കേഷനിലും ഇരുവരും ഒരുമിച്ചായിരുന്നെന്നും, ഈ കാര്യങ്ങളെല്ലാം മഞ്ജു മുന്നേ അറിഞ്ഞിരുന്നെന്നും, കാവ്യയുടെ ആദ്യ വിവാഹ സ്ഥലത്ത് വെച്ച് ഇനി മഞ്ജുവിന് സമാധാനമായി ജീവിക്കാലോ എന്ന് ഞാന്‍ തമാശയായി പറഞ്ഞിരുന്നുവെന്നും ലിബർട്ടി ബഷീർ ചിരിച്ചുക്കൊണ്ട് സൂചിപ്പിച്ചു.