എൻറെ ഇഷ്ടങ്ങൾ ഒന്നും ശാശ്വതമല്ല, ഇന്ന് ഒന്നിനോട് തോന്നുന്ന ഇഷ്ടം നാളെ തോന്നണമെന്നില്ല; കാവ്യാമാധവൻ
മലയാളികൾക്ക് എന്നും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് കാവ്യാമാധവൻ. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെ നായികയായി മലയാള സിനിമയിൽ നിറഞ്ഞ നിന്ന് താരം ഇന്ന് അഭിനയ ലോകത്ത് അത്ര സജീവമല്ലെങ്കിൽ പോലും എന്നും മലയാളികൾക്ക് പ്രിയപ്പെട്ട നായിക തന്നെയാണ്. ദിലീപുമായുള്ള വിവാഹശേഷമാണ് കാവ്യ പൂർണമായി അഭിനയരംഗത്ത് നിന്ന് വിട്ടുനിന്നത്. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന താരം അന്നുമുതൽ നിരവധി ആരാധകരെ നേടിയെടുക്കുകയുണ്ടായി. കവ്യയുടെയും ദിലീപിന്റെയും ജീവിതമടക്കം പലപ്പോഴും സോഷ്യൽ മീഡിയയ്ക്ക് അകത്തും പുറത്തും ചർച്ച ചെയ്യപ്പെടാറുള്ള കാര്യങ്ങളുമാണ്. വെള്ളിത്തിരയ്ക്ക് മുന്നിൽ കാവ്യ ഏറ്റവും കൂടുതൽ നായികയായി അരങ്ങേറിയത് ദിലീപിനൊപ്പം ആണ്. അന്നുമുതൽ തന്നെ ഗോസിപ്പ് കോളങ്ങളിലെ നിറസാന്നിധ്യമായിരുന്നു ദിലീപും കാവ്യയും
പിന്നീട് ഇരുവരും രണ്ട് വിവാഹം കഴിച്ച് ജീവിതവുമായി പൊരുത്തപ്പെട്ടപ്പോൾ ഗോസിപ്പ് വാർത്തകൾ അവസാനിച്ചുവെങ്കിലും ദിലീപ് മഞ്ജുവും മായുള്ള വിവാഹബന്ധം വേർപെടുത്തിയതോടെ വീണ്ടും കാവ്യാ ദിലീപ് ബന്ധം ആഴത്തിൽ ചർച്ച ചെയ്യപ്പെടുകയായിരുന്നു. എല്ലാത്തിനും ഒടുവിലാണ് ദിലീപ് കാവ്യയെ രണ്ടാമത് വിവാഹം കഴിച്ചത്. നിയമപരമായി നോക്കുമ്പോൾ ദിലീപിൻറെ മൂന്നാമത്തെ വിവാഹമാണ് കാവ്യയുമായി ഉള്ളത് എങ്കിലും കാവ്യയുടെ രണ്ടാം വിവാഹമാണ് ഇത്. ദിലീപ് കാവ്യ ദമ്പതികൾക്ക് മഹാലക്ഷ്മി എന്ന ഒരു മകൾ കൂടിയുണ്ട്. കഴിഞ്ഞദിവസം യുഎഇയിൽ വെച്ച് നടന്ന ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ സഹോദരൻറെ മകളുടെ വിവാഹത്തിന് ദിലീപും കാവ്യയും മഹാലക്ഷ്മിയ്ക്ക് ഒപ്പം എത്തിയത് വലിയതോതിൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു
ഇതിന് പിന്നാലെ കാവ്യ മുൻപ് നൽകിയ ഒരു അഭിമുഖത്തിലെ ചില പ്രസക്തഭാഗങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും നിറയുകയാണ്. അഭിമുഖത്തിൽ കാവ്യ പറഞ്ഞിരിക്കുന്നത് തനിക്ക് വായിക്കാൻ വളരെയധികം ഇഷ്ടമാണെന്നും ബഷീർ കൃതികളോടാണ് ഒരു പ്രത്യേക താൽപര്യം ഉള്ളതെന്നും കാവ്യ പറയുന്നു. വായിക്കുമ്പോൾ തന്നെ മനസ്സിലാകും എന്നതാണ് അതിന് പ്രധാന കാരണം. നൃത്തവും സംഗീതവും യോഗയും ഒക്കെ അറിയാമെങ്കിലും അതൊന്നും പരീക്ഷിക്കാറില്ല. മടി തന്നെയാണ് മുഖ്യ കാരണം. തനിക്ക് ഉള്ള ഇഷ്ടങ്ങൾ ഒന്നും ശാശ്വതമല്ലെന്നും കാവ്യ പറയുന്നുണ്ട്. ഓരോ സമയത്ത് ഓരോ ഇഷ്ടങ്ങൾ ആയിരിക്കും അത് എന്തിൻറെ കാര്യത്തിലായാലും അങ്ങനെയാണെന്ന് കാവ്യ പറയുന്നു. അഭിനയത്തിൽ ഏറ്റവും ഉന്നതിയിൽ നിൽക്കുന്ന സമയത്ത് നൽകിയ അഭിമുഖം ദിലീപിന്റെ കാര്യത്തിലും സത്യമാകുമോ എന്നാണ് ആളുകൾ ചോദിക്കുന്നത്.