പ്രായപൂർത്തിയാകാത്ത മകളെ തേടി എല്ലാദിവസവും അവളുടെ റൂമിലെത്തുന്ന കാമുകനെ പിന്നെന്ത് ചെയ്യണം? സൈമൺ ചോദിക്കുന്നു

കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു തലസ്ഥാനത്ത് മകളുടെ സുഹൃത്തിനെ അര്‍ധരാത്രിയില്‍ അച്ഛൻ കൊലപ്പെടുത്തിയ സംഭവം മാധ്യമങ്ങളിലൂടെ പുറത്തുവന്നത് .ഇപ്പോഴിതാ പ്രതിയായ സൈമൺ ലാൽ കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. മകളുടെ കാമുകനെ കൊലപ്പെടുത്താൻ ആയി  മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുമായി ലാലന്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കൊല്ലപ്പെട്ട യുവാവിൻറെ പേര് അനീഷ് എന്നാണ്. വീട്ടിൽ അതിക്രമിച്ച് കയറിയ കള്ളനെ താൻ കുത്തി എന്നായിരുന്നു ആദ്യം പോലീസിന് മൊഴി നൽകിയത് ,എന്നാൽ കള്ളൻ എന്ന് കരുതി കുത്തി എന്ന കള്ളം അധിക നേരമൊന്നും പിടിച്ചുനിൽക്കാൻ ലാലന് കഴിഞ്ഞിരുന്നില്ല. പോലീസ് ചോദ്യംചെയ്യലിൽ അദ്ദേഹം സത്യം മുഴുവൻ വെളിപ്പെടുത്തി. മകളുമായുള്ള അനീഷിന്റെ അടുപ്പത്തിൽ തനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല എന്നും, ആ വൈരാഗ്യമാണ് ഈ കൊലപാതകത്തിന് കാരണമെന്നും അനീഷിന്റെ കുടുംബാംഗങ്ങൾ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല  സൈമ ന്റെ അമ്മയോ മകളോ വിളിക്കാതെ ഒരിക്കലും അനീഷ് ആ വീട്ടിലേക്ക് പോകില്ല എന്നും അനീഷിന്റെ കുടുംബം പറയുന്നു.

അനീഷിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി വീടിൻറെ മുകൾ വശത്തുള്ള വാട്ടർടാങ്ക് അരികിലെത്താൻ ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്നും തന്നെ കൊണ്ടുപോയാൽ എവിടെയാണ് ഇരിക്കുന്നത് കാണിച്ചുതരാം ,എടുത്തു തരാം എന്നും പോലീസിനെ അറിയിച്ചു.
പോലീസിന്റെ ഒരുപാട് നേരത്തെ ചോദ്യം ചെയ്യലിനെ തുടർന്ന് സൈമൺ രക്തക്കറപുരണ്ട കത്തി കാണിച്ചു കൊടുക്കുകയും ചെയ്തു. അതേസമയം അനീഷിന്നെ കുടുംബാംഗങ്ങളുടെ ചോദ്യംചെയ്യലിൽ നിന്നെടുത്ത മൊഴികൾ വാസ്തവവിരുദ്ധമാണെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട അനീഷിനെ കുടുംബത്തിൻറെ ആരോപണങ്ങളാണ് പോലീസ് ഇപ്പോൾ തള്ളിക്കളഞ്ഞത് .അനീഷിനെ പ്രതി സൈമൺ ലാൽ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുക അല്ലായിരുന്നു എന്നാണ് പോലീസ് പറയുന്നത് ,മാത്രമല്ല അനീഷ് കൊല്ലപ്പെടുന്ന അന്ന് രാത്രി ഏകദേശം രണ്ടു മണിക്ക് മുന്നേ തന്നെ കാമുകിയുടെ മുറിക്കുള്ളിൽ ആയിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മകളുടെ മുറിക്കുള്ളിൽ നിന്ന് മൂന്നുമണിക്ക് കാമുകൻറെ ശബ്ദം കേട്ട് കൊണ്ടാണ് അച്ചൻ ഉണരുന്നത് ,തുടർന്ന് മുറിക്കുള്ളിൽ നിന്ന് അനീഷിനെ പുറത്തിറക്കി കൊലപ്പെടുത്തുകയായിരുന്നു. എന്നാൽ അതൊരിക്കലും നേരത്തെ വിളിച്ചുവരുത്തിയ ഒരു കൊലപാതകം  ആയിരുന്നില്ല എന്നും വ്യക്തമാക്കി .മാത്രമല്ല കൊലപാതകത്തിൽ തള്ളലും മറ്റ് പരിക്കുകളൊന്നും വന്നിട്ടില്ല. മാത്രമല്ല ശബ്ദങ്ങൾ അടുത്ത വീട്ടിലുള്ള അയൽക്കാർ കേട്ടിട്ടുപോലുമില്ല, വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു എന്ന അനീഷിന്റെ  ബന്ധുക്കളുടെ വാദം അങ്ങനെപോലീസ് തള്ളുകയായിരുന്നു.

അനീഷ് പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുന്നതിനു മുൻപ് നടത്തിയ സംഭാഷണങ്ങൾ ഫോണിൽ തെളിവുണ്ട്. മാത്രമല്ല രാത്രി  രഹസ്യമായാണ് അനീഷ് എത്തിയത്. വീടിന്റെ പിന്‍വശത്ത് കാടുമൂടിയ വശത്തുകൂടിയാണ് പെണ്‍കുട്ടിയുടെ റൂമിലേക്ക് വന്നത്. ഇത് ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയില്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.സംഭവത്തില്‍ സൈമ ന്റെ കുടുംബാംഗങ്ങളെയും അനീഷിന്റെ വീട്ടുകാരെയും പോലീസ് ചോദ്യംചെയ്തുകൊണ്ട് മൊഴി രേഖപ്പെടുത്തും ,മാത്രമല്ല ഇവരുടെ നേരത്തെ നൽകിയ മൊഴികൾ എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല  നിലവില്‍ റിമാന്‍ഡിലുള്ള സൈമുന കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി കോടതിയെ സമീപിക്കും. ഏറെക്കാലമായി ഗൾഫിൽ ബിസിനസ് നടത്തിവരികയാണ് സൈമൺ ലാൽ. ഏകദേശം ഒന്നര വർഷം മുൻപാണ് അദ്ദേഹം നാട്ടിലേക്ക് എത്തിയത്. തിരിച്ചു ജോലിക്ക് കയറാൻ ഉള്ള തയ്യാറെടുപ്പിലായിരുന്നു. പേട്ട ചായക്കുടി ലെയ്‌നിലെ ഇരുനില വീടിന്റെ മുകള്‍ നിലയിലാണ് സൈമണും ഭാര്യയും രണ്ടുമക്കളും അടങ്ങുന്ന കുടുംബം ഏറെക്കാലമായി താമസിച്ചിരുന്നത്.

Articles You May Like

x