തൻറെ കുഞ്ഞുങ്ങളുടെ അച്ഛനെ ഇല്ലാതാക്കരുതെന്ന് കരഞ്ഞു അപേക്ഷിച്ചു ; എന്നാൽ കാമം തലക്ക് പിടിച്ച കാമുകി അഞ്ചംഗ കുടുംബത്തെ തന്നെ ഇല്ലാതാക്കി

നിലമ്പൂർ അഞ്ചംഗ കുടുംബത്തിൻ്റെ കൂട്ട ആത്മ ഹത്യ വാർത്തകളിൽ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. സംഭവം നടന്നു ഒരു വർഷം പിന്നിടുമ്പോൾ കാരണക്കാരിയെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് സി ബി ഐ അന്വേഷണത്തിനായി കൊലപ്പെട്ടവരുടെ കുടുംബം നിയമ നടപടികളിലേക്ക് നീങ്ങുകയാണ്. കണ്ണൂരിലെ ശാരി സജേഷിനെ കൊല കേസിൽ പ്രതി ചേർത്ത് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടാണ്‌ മരിച്ച യുവതിയുടെ ബന്ധുക്കൾ പരാതി നൽകിയത്. 2016  കാലഘട്ടത്തിലാണ് സംഭവം നടക്കുന്നത്. ഡൽഹിയിലുള്ള ഒരു ഹോം കെയർ ജീവനക്കാരിയായ കണ്ണൂർ സ്വദേശിനി കമ്പനിയിലെ ഡ്രൈവറായ നിലമ്പൂർ സ്വദേശി വിനീഷുമായി അടുപ്പത്തിൽ ആവുകയായിരുന്നു.

പ്രണയ ബന്ധത്തിലൂടെ ഇരുവരും കുടുംബങ്ങൾ അറിയാതെ ഒരുമിച്ചുള്ള താമസവും തുടങ്ങി. സിറ്റി ആയതുകൊണ്ടുതന്നെ വീടുകൾ ലഭിക്കാനും ഇവർക്ക് എളുപ്പമായിരുന്നു, ഭർത്താവും ഭാര്യയും ആണ് എന്ന വ്യാജേനയാണ് വീട് എടുത്തു താമസിച്ചത് . ഏകദേശം രണ്ടു വർഷത്തോളം ഇവർ ഭാര്യാഭർത്താക്കന്മാരായി താമസിച്ചിരുന്നു. ഈ സംഭവം കമ്പനി ഉടമയുടെ ശ്രദ്ധയിൽപ്പെട്ടതോടെ വിനീഷിന്റെ വീട്ടിൽ അറിയിക്കുകയായിരുന്നു. തുടർന്നായിരുന്നു തൻറെ വീട്ടിൽ അറിയിച്ചതിനെത്തുടർന്ന് വീനീഷ് സ്ഥാപന ഉടമയുമായി തർക്കത്തിൽ ആയത്. അങ്ങനെ വിനീഷിനെയും കണ്ണൂർ സ്വദേശിനി യേയും ജോലിയിൽ നിന്നും പുറത്താക്കി.

ഇരുവരും നാട്ടിലെത്തിയിട്ട് ബന്ധം തുടർന്നുകൊണ്ടേയിരുന്നു. കണ്ണൂർ ജില്ലയിലെ പടിയൂർ എന്ന് പറയുന്ന സ്ഥലത്ത് ഈ കാമുകിയുടെ വീടിനടുത്തായി ടാപ്പിംഗ് തൊഴിലാളിയായി വിനീഷ് ജോലി എടുത്തുകൊണ്ട് ഇരുവരുടെയും ബന്ധം കൂടുതൽ അടുപ്പിക്കുകയായിരുന്നു. നാട്ടിലെത്തുമ്പോൾ എങ്കിലും വിനീഷ് മറ്റ് സ്ത്രീയുമായുള്ള അടുപ്പം അവസാനിപ്പിക്കുമെന്ന് മനസ്സിലാക്കിയ ഭാര്യക്ക് വീണ്ടും സങ്കടം മാത്രമേ അയാൾ നൽകിയുള്ളൂ. ഭർത്താവിൻറെ ബന്ധം വീണ്ടും ആരംഭിച്ചു എന്ന് അറിഞ്ഞപ്പോൾ അവർ വീണ്ടും തകരുകയായിരുന്നു.

വിനീഷിന് മൂന്ന് മക്കളാണുള്ളത് ,തൻറെ ഭർത്താവുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് യുവതിയോട് ഭാര്യ ഒരുപാട് തവണ ഫോൺ വിളിച്ചു പറഞ്ഞിരുന്നു. തൻറെ കുഞ്ഞുങ്ങളുടെ അച്ഛനെ ഇല്ലാതാക്കരുത് എന്നും അപേക്ഷിച്ചിരുന്നു. പക്ഷേ ഇരുവരും ഇതിനൊന്നും കൂട്ടാക്കിയില്ല ഇതേ തുടർന്നാണ് ഭാര്യ മൂന്ന് പിഞ്ചു കുഞ്ഞുങ്ങളെയും കെട്ടിത്തൂക്കി കൊലപ്പെടുത്തി ശേഷം ആത്മഹത്യ ചെയ്തത്. ഈ സംഭവം നടക്കുന്നത് 2020 ലാണ് . ഭാര്യയുടെയും മക്കളുടെയും മരണവാർത്തയറിഞ്ഞ് വിനീഷ് നിലമ്പൂരിൽ എത്തുകയും തുടർന്ന് മനംനൊന്ത് ആത്മഹത്യ ചെയ്യുകയായിരുന്നു .
കാരണക്കാരിയായ കണ്ണൂർ സ്വദേശിനിയായ കാമുകിക്ക് എതിരായി ആത്മഹത്യ ചെയ്ത ഭാര്യയുടെ കുടുംബക്കാർ പരാതിയുമായി രംഗത്തെത്തുകയായിരുന്നു ,കണ്ണൂർ സ്വദേശിനിയും വിവാഹിതയായിരുന്നു ,ഒരു കുടുംബത്തെ മുഴുവൻ തകർത്ത യുവതിയെ സ്വീകരിക്കാൻ ഭർത്താവും തയ്യാറാകുന്നില്ല ,അങ്ങനെ ഇരുവരുടെയും ബന്ധവും അവസാനിക്കുകയായിരുന്നു. ഇപ്പോഴും ഭാര്യയുടെ വീട്ടുകാരാണ് പരാതിയുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. യുവതിക്ക് ശിക്ഷ നൽകണമെന്നാണ് കുടുംബത്തിൻറെ ആവശ്യം.

Articles You May Like

x