ഭര്‍ത്താവ് അയക്കുന്ന പണം മുഴുവന്‍ നീതു നല്‍കിയത് കാമുകന് ; കുഞ്ഞിനെ തട്ടിയെടുത്തത് കാമുകനെ ബ്ലാക്ക് മെയിൽ ചെയ്യാൻ
കഴിഞ്ഞ ദിവസമാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും നവജാതശിശുവിനെ യുവതി തട്ടിയെടുത്ത വാർത്ത വന്നത്. വ്യക്തമായ പോലീസിൻറെ അന്വേഷണത്തെ തുടർന്ന് യുവതിയെ കണ്ടെത്തുകയും കുഞ്ഞിനെ യഥാർത്ഥ മാതാപിതാക്കൾക്ക് കൈമാറുകയും ചെയ്തിരുന്നു. തിരുവല്ല കുറ്റൂര്‍ സ്വദേശിയായ സുധീഷിന്റെ ഭാര്യയായ നീതുവാണ് കുഞ്ഞിനെ തട്ടിയെടുത്തത്. ഭർത്താവ് പ്രവാസിയായ സുധീഷ് ഏറെക്കാലമായി വിദേശത്ത് ഓയില്‍ റിഗിലെ ജോലിക്കാരനാണ്. ഇരുവർക്കും എട്ട് വയസുള്ള ഒരു കുട്ടിയുമുണ്ട് . ഏകദേശം 11 വർഷങ്ങൾക്ക് മുൻപാണ് സുധീഷ് നീതുവിനെ വിവാഹം ചെയ്യുന്നത്. പിന്നീട് വിദേശത്ത് ജോലി ചെയ്യുകയായിരുന്നു. ഭർത്താവ് വിദേശത്തായിരുന്ന സമയത്താണ് കളമശ്ശേരി സ്വദേശിയായ ഇബ്രാഹിം ബാദുഷ യുമായി പ്രണയത്തിലാകുന്നത്. ഇരുവരും ഒരുമിച്ചായിരുന്നു താമസവും, പുറമേയുള്ളവർക്കൊക്കെ നീതുവിനെ കുറിച്ച് നല്ല അഭിപ്രായമാണ്, പക്ഷേ ഈ വാർത്ത പുറത്തുവന്നപ്പോൾ ഇതിനുപിന്നിൽ നിതു ആണെന്ന് തിരിച്ചറിഞ്ഞ എല്ലാവരും അമ്പരപ്പോടെ കൂടിയാണ് വാർത്തകൾ കണ്ടത്.
ഇബ്രാഹിമും ആയി പ്രണയത്തിലായിരുന്ന നീതു ഇതിനിടയിൽ ഗർഭിണി ആവുകയും ചെയ്തിരുന്നു. പക്ഷേ ആ ഗർഭം അലസി. ഇരുവരുടെയും പ്രണയ ബന്ധത്തിനിടയിൽ ഏകദേശം 30 ലക്ഷത്തിലധികം രൂപയും സ്വർണവും ഇബ്രാഹിം ബിസിനസ് ആവശ്യത്തിനായി നിന്നും വാങ്ങിയിരുന്നു, പിന്നീട് തിരികെ നൽകാത്തതിനെ തുടർന്ന് നീതു ചോദിക്കുകയും ചെയ്തിരുന്നു, ഇതിനിടയിൽ ആയിരുന്നു ഗർഭിണിയായത്. പക്ഷേ ഇബ്രാഹിം മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതായി സംശയമുണ്ടായിരുന്നു, ഗർഭം അലസി പോയപ്പോൾ ഇബ്രാഹിമിനെ ഈ വിവരം അറിയിച്ചിരുന്നില്ല. തുടർന്ന് കുഞ്ഞിനെ തട്ടിയെടുത്ത് കുഞ്ഞിനേക്കാട്ടി ഭീഷണിപ്പെടുത്തി നഷ്ടപ്പെട്ട പണവും സ്വർണവും കൈക്കലാക്കാൻ ആണ് തീരുമാനിച്ചത്, കോട്ടയം മെഡിക്കൽ കോളേജിനടുത്തുള്ള ഒരു സ്വകാര്യ ഹോട്ടലിൽ റൂമെടുത്തു താമസിക്കുകയും ഇടയ്ക്കിടയ്ക്ക് കോട്ടയം മെഡിക്കൽ കോളേജിൽ സന്ദർശനം നടത്തി ചിലരുമായി സഹായം തേടി അവിടെ നിന്ന് നവജാതശിശുവിനെ തട്ടിയെടുക്കുകയായിരുന്നു.
നവജാതശിശുവിനെയും കൊണ്ട് പുറത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങൾ ഒടുവിൽ ഹോട്ടലിൽ വന്നുചേരുന്ന സിസിടിവി ദൃശ്യങ്ങളും ഇപ്പോൾ മാധ്യമങ്ങളിലൂടെയും പുറത്തുവന്നിരുന്നു. ഒരു ടാക്സി കാരനാണ് യുവതി കുഞ്ഞിനേയും കൊണ്ട് കടന്നുകളയുന്ന കണ്ടെന്ന് പോലീസിനോട് മൊഴി നൽകിയത്. തുടർന്ന് നടത്തിയ വ്യക്തമായ പരിശോധനയിലാണ് ഇത് നീതുവാണെന്ന് കണ്ടെത്തിയത് ,കുഞ്ഞിനെ കണ്ടെത്തി ഒടുവിൽ യഥാർത്ഥ മാതാപിതാക്കൾക്ക് കൈമാറുകയും ചെയ്തിരുന്നു.
ഇബ്രാഹിനൊത്ത് ജിവിക്കാനായിരുന്നു നീതു ആഗ്രഹിച്ചത്, പക്ഷേ കാമുകനിൽ നിന്നും നേരിട്ട ചതിയാണ് നീതുവിനെ കൊണ്ട് ഇത്തരത്തിലുള്ള പാപങ്ങൾ ചെയ്യാൻ പ്രേരിപ്പിച്ചത്.കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിലെ വില്ലൻ നീതു ആണെന്ന് വാർത്തകളിലൂടെ പുറത്തുവന്നപ്പോൾ ഭർത്താവ് സുധീഷും വീട്ടുകാരും സുഹൃത്തുക്കളും അടക്കം എല്ലാവരും അമ്പരന്നു ,നീതു ഇത്തരത്തിൽ ഒരു പ്രവർത്തി ചെയ്യുമെന്ന് ആരും വിചാരിച്ചില്ല എന്നാണ് അടുത്ത സുഹൃത്തുക്കളും പറയുന്നത്. ഇബ്രാഹിമും ആയി ബന്ധം ഉള്ളത് സുഹൃത്തുക്കൾക്ക് ചിലർക്ക് മാത്രം അറിയാവുന്ന കാര്യമായിരുന്നു .ഇബ്രാഹിം മറ്റൊരു വിവാഹത്തിലേക്ക് കടക്കുന്നത് സഹിക്കാനാവുന്നില്ല അതുകൊണ്ടാണ് ഇത്തരത്തിൽ ഒരു പ്രവർത്തി ചെയ്തത് എന്നാണ് സുഹൃത്തുക്കളും പറയുന്നത്.