തൊട്ടരികെ പൊലിഞ്ഞത് മകന്റെ ജീവശ്വാസം; മകനെന്ന് അറിയാതെ പോയ ഒരച്ഛന്റെ വിങ്ങല്‍
“നടന്നത് ചെറിയ എന്തോ അപകടമെന്ന് കരുതി ആരോ ഓട്ടം വിളിച്ചപ്പോൾ ബാബുരാജ് ഓട്ടോയുമായി ഓട്ടം പോയി , എന്നാൽ ആ അച്ഛൻ അറിഞ്ഞിരുന്നില്ല അമിതവേഗത്തിൽ എത്തിയ സ്വകാര്യ ബസിന്റെ അടിയിൽ പെട്ട് ജീവൻ പൊലിഞ്ഞത് സ്വന്തം മകന്റെ ആണെന്ന് , ഒരു നിമിഷം കണ്ണ് നിറയാതെ കേൾക്കാനാവില്ല ഈ വാർത്ത..ബാബുരാജ് ഓട്ടത്തിനായി കിടക്കുന്ന ഓട്ടോസ്റ്റാൻഡിൽ പരക്കെ പെട്ടന്ന് തന്നെ സംസാരം ഉയർന്നു “അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് ഒരു യുവാവിനെ തട്ടി എന്ന് ” എന്നാൽ അതൊന്നും വലിയ സരമുള്ളതാവില്ല എന്ന് കരുതി ബാബുരാജ് സമദനിച്ചു , ശേഷം യാത്രക്കാർ ഓട്ടം വിളിച്ചപ്പോൾ അതിനായി പോവുകയും ചെയ്തു . എന്നാൽ ഓട്ടത്തിനിടയിൽ ബാബുരാജിന്റെ ചങ്ക് ഒന്ന് പാലി തുടങ്ങി “തന്റെ മകൻ രാവിലെ ഇതുവഴി ആണല്ലോ പോയത് ” എന്നോർത്ത് .. ഓട്ടം പൂർത്തിയാക്കി സ്റ്റാൻഡിൽ എത്തിയപ്പോഴാണ് കലങ്ങിയ കണ്ണുകളുമായി സുഹൃത്തുക്കൾ പറയുന്നത് അത് ബാബുരാജിന്റെ മകൻ ആയിരുന്നു എന്ന് , ഒരു നിമിഷം ആ അച്ഛൻ ചങ്ക് പൊട്ടി തളർന്നുപോയ നിമിഷമായിരുന്നു
അമിത വേഗത്തിലെത്തിയ സ്വകാര്യ ബസിന്റെ ചക്രത്തിനടിയില്‍പ്പെട്ട് മകന്റെ അവസാന ശ്വാസവും തനിക്ക് തൊട്ടരികില്‍ പൊലിഞ്ഞു പോകുമ്പോള്‍ അത് അറിയാത പോയതിന്റെ വേദനയിലാണ് ബാബുരാജ് എന്ന പിതാവ്.കൊല്ലം ജില്ലയിലെ മുളങ്കാടകത്തിനു സമീപം അഞ്ചുകല്ലുംമൂട് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ രാമൻകുളങ്ങര വരമ്പേൽക്കട മില്ലേനിയം നഗർ 55 കിണറുവിള പടിഞ്ഞാറ്റതിൽ വീട്ടിൽ ബി.ബാബുരാജിന്റെ മകൻ ബി.രാഹുൽ (24) ഇന്നലെയാണ് ഈ സ്റ്റാന്‍ഡിന് തൊട്ടരികെ വാ, ഹനാ, പക, ടത്തില്‍ മ, രി, ച്ചത്. ചവറ ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് അമിത വേഗത്തില്‍ വന്ന സ്വകാര്യ ബസാണ് രാഹുല്‍ സഞ്ചരിച്ച ബൈക്കിന് പിന്നില്‍ ഇടിച്ചത്.
ചെറിയ എന്തോ അ, പ, കടം ആണെന്നോ ആ നിമിഷം ബാബുരാജ് ചിന്തിച്ചുള്ളൂ. തൊട്ടുപിന്നാലെ ഗതാഗതം സ്തംഭിച്ചു. ആ തിക്കിലും തിരക്കിലും നിന്നും മാറി രണ്ട് സ്ത്രീകള്‍ ബാബുവിന്റെ ഓട്ടോയില്‍ കയറി. വണ്ടിയില്‍ കയറിയ ആ സ്ത്രീകള്‍ പറഞ്ഞു, മരിച്ചത് ഒരു കോളേജ് വിദ്യാര്‍ത്ഥിയാണെന്ന്. അത് കേട്ടപ്പോള്‍ നെഞ്ചില്‍ ഒരു കനല്‍ കോരിയിട്ട അനുഭവമായിരുന്നു ബാബുവിന്. തന്റെ മകനും ഇതുവഴിയാണല്ലോ ബൈക്കില്‍ പോകാറ് എന്ന ചിന്ത മനസ്സിലേക്ക് കടന്നുവന്നു.ഓട്ടം കഴിഞ്ഞ് തിരികെ സ്റ്റാന്‍ഡിലെത്തിയപ്പോള്‍ കൂട്ടുകാര്‍ നിറകണ്ണുകളുമായി അദ്ദേഹത്തെ നോക്കുന്നതാണ് കണ്ടത്. ആര്‍ക്കും എന്താണ് പയേണ്ടത് എന്നറിയാത്തെ ഭീ, ക, ര അവസ്ഥ.ആ ദാ, രു, ണ മ, ര, ണത്തില്‍ പൊലിഞ്ഞത് തന്റെ മകന്റെ ജീവനാണെന്ന് ആ പിതാവ് തീരാവേദനയോടെ തിരിച്ചറിഞ്ഞു. ഒരു വിളിപ്പാടകലെ ഉണ്ടായിരുന്നിട്ടും ര, ക്ത, ത്തില്‍ കുളിച്ചു കിടന്ന മകനെ അറിയാതെ പോയതിന്റെ നീറ്റലാണ് ആ പിതാവിന്റെ മനസ്സ് മുഴുവനും.
അപകടം നടന്ന് അഞ്ച് മിനിറ്റിലധികം കഴിഞ്ഞാണ് ആശുപത്രിയിലെത്തിക്കാനായി വാഹനം ലഭിച്ചതെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. രാഹുലിനെ ഇടിച്ചിട്ട വാഹനത്തിന്റെ ഡ്രൈവര്‍ സംഭവ സ്ഥലത്ത് നിന്നും ഓടിക്കളഞ്ഞിരുന്നു. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇദ്ദേഹത്തിന്റെ ലൈസന്‍സ് റദ്ദാക്കണെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രാഹുലിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംസ്‌കാരം നടത്തി. എംകോം പൂര്‍ത്തിയായ ശേഷം സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റ് ആയിരുന്നു രാഹുല്‍. കൂടാതെ ബാങ്ക് പരിശീലനത്തിനും പോയിരുന്നു. വാടകവീട്ടിലാണ് ബാബുരാജും കുടുംബവും താമസിക്കുന്നത്. രാഹുലിന്റെ അമ്മ സിന്ധുവും സഹോദരന്‍ രാജേഷുമാണ്.