സുധി മരിക്കുന്നതിന്റെ തലേന്ന് അപരിചിതൻ വിളിച്ച് ചോദിച്ചത് കൊല്ലം സുധി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണോ എന്ന്, വിവരം തിരക്കിയപ്പോൾ സുധി റിഹേഴ്സൽ ക്യാമ്പിലും, പിറ്റേദിവസം കണ്ണ് തുറന്നപ്പോൾ കേട്ടത് സുധിയുടെ മരണവിവരം, എന്നെ വിളിച്ച ആ അപരിചിതൻ ആര്? നസീർ സംക്രാന്തി

ജൂൺ ഒന്നിനുണ്ടായ അപകടത്തെ തുടർന്ന് കൊല്ലം സുധി എന്ന അതുല്യ കലാകാരൻ വിടവാങ്ങിയത് ഇന്നും ആർക്കും ഉൾക്കൊള്ളാൻ കഴിയാത്ത സത്യമാണ്. സഹപ്രവർത്തകരും കുടുംബവും അടങ്ങുന്ന വലിയൊരു വിഭാഗം ആളുകൾ ഇന്നും കൊല്ലം സുധി എന്ന കലാകാരന്റെ വിയോഗത്തിൽ ഞെട്ടലിൽ നിന്ന് മുക്തമായിട്ടില്ല. കൊല്ലം സുധി ഏതോ ഷൂട്ടിങ്ങിനു പോയിരിക്കുകയാണെന്ന് ചിന്തിക്കാമെന്നല്ലാതെ അദ്ദേഹം ഇനി ലോകത്തില്ല എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് പ്രിയപ്പെട്ടവർ പറയുന്നത്. തൃശ്ശൂരിൽ വച്ച് നടന്ന പരിപാടിക്ക് ശേഷം തിരികെ നാട്ടിലേക്ക് വരുന്ന വഴിയാണ് കൊല്ലം സുധി, ബിനു അടിമാലി, മഹേഷ് കുഞ്ഞുമോൻ എന്നിവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് കൊല്ലം സുധി മരണത്തിന് കീഴടങ്ങിയത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും ദീർഘനാളത്തെ ആശുപത്രി വാസത്തിനു ശേഷമാണ് പഴയ ജീവിതത്തിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ കൊല്ലം സുധിയുടെ മരണവുമായി ബന്ധപ്പെട്ട് നസീർ സംക്രാന്തി ഉന്നയിച്ച ചില സംശയങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. കൊല്ലം സുധി മരിക്കുന്നതിന് തലേന്ന് പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്ന് തനിക്ക് ഒരു കോൾ വന്നു എന്നാണ് നസീർ സംക്രാന്തി പറയുന്നത്. കൊല്ലം സുധി അപകടത്തിൽപ്പെട്ട കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണോ എന്നായിരുന്നു അയാൾ ഫോണിൽ കൂടെ തന്നോട് ചോദിച്ചത്. അപ്പോൾ ഞാൻ മറുപടിയായി ചോദിച്ചത് അങ്ങനെയുണ്ടെങ്കിൽ അടുത്തുകിടക്കുന്ന ഞാൻ അത് അറിയേണ്ടതല്ലേ എന്നായിരുന്നു.

സംഭവം സത്യമാണോ എന്നറിയാൻ കൊല്ലം സുധിയെ വിളിക്കാതെ അദ്ദേഹത്തിൻറെ ചില അടുത്ത സുഹൃത്തുക്കളെ വിളിക്കുകയാണ് ചെയ്തത്. അപ്പോൾ സുധി ഒരു പ്രോഗ്രാം ക്യാമ്പിൽ ആണെന്ന് സുഹൃത്തുക്കൾ പറയുകയും ചെയ്തു. തുടർന്ന് മഴവിൽ മനോരമയിൽ എനിക്ക് ഒരു ഷൂട്ട് ഉണ്ടായിരുന്നു. ഷൂട്ട് കഴിഞ്ഞ് രാത്രി ഞാൻ തളർന്നുകിടന്ന് ഉറങ്ങവേ പുലർച്ചെയാണ് ഫോൺകോളിലൂടെ സുധി മരണപ്പെട്ടു എന്ന വാർത്ത ഞാൻ അറിഞ്ഞത്. അറിഞ്ഞപ്പോൾ ആദ്യം എനിക്ക് ഞെട്ടലാണ് ഉണ്ടായത്. പരിചയമില്ലാത്ത നമ്പറിൽ നിന്ന് അയാൾ ചോദിച്ച കാര്യം സത്യമായല്ലോ എന്നോർത്തപ്പോൾ എനിക്ക് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണ്. ഇന്നും ആ വിളിച്ചത് ആരാണെന്ന് എന്നെനിക്കറിയില്ല എന്നാണ് നസീർ സംക്രാന്തി പറഞ്ഞത്

Articles You May Like

x